എറണാകുളം : ക്രെഡിറ്റ് കാർഡിന് അധിക തുക ഈടാക്കിയ ആർബിഎൽ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം കൂവപ്പടി സ്വദേശി അരുൺ എം ആർ, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്‍ബിഎല്‍ ബാങ്കിന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് നൽകി, വാഗ്‌ദാന ലംഘനം നടത്തിയ ബാങ്കിന്‍റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിലയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിലാണ് പരാതിക്കാരൻ ക്രെഡിറ്റ് കാർഡ് എടുത്തത്. കാർഡ് ലഭിച്ചതിന് ശേഷം അമ്പതിനായിരം രൂപ കാർഡ് വഴി പെട്രോൾ പമ്പിൽ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പേമെന്‍റ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരന് ബാങ്കിൽ നിന്നു ലഭിച്ചില്ല. ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പരാതിക്കാരൻ തീരുമാനിച്ചു.
ഇതിനായി 50,590 രൂപ നൽകാനാണ് ബാങ്ക് നിർദേശിച്ചത്. ആ തുക ഫോൺ പേ മുഖേനെ പരാതിക്കാൻ നൽകുകയും ചെയ്‌തു. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വർധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകൻ മുഖേനെ ബാങ്ക് അയച്ച നോട്ടിസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.