കേരളം

kerala

കരിമീൻ, ചെമ്പല്ലി, അമൂർ, പൂമീൻ തുടങ്ങി ആറോളം മീനുകൾ..; ചൂണ്ടയിട്ടു പിടിച്ചു വറുത്ത് കഴിക്കാം, ഇതു കാസർകോട്ടെ ഫിഷ് കൗണ്ടി 'സ്പെഷ്യൽ' - Fish County in Kasaragod

By ETV Bharat Kerala Team

Published : Jul 12, 2024, 4:15 PM IST

നല്ല ഫ്രെഷ് മീനെ പുഴയില്‍ നിന്ന് ചൂണ്ടയിട്ട് പിടിച്ച് വറുത്ത് ചൂടോടെ കഴിക്കണോ, പോന്നോളൂ കാസര്‍കോട്ടേക്ക്.

FISH COUNTY FOOD STORY  കരിമീൻ  ചൂണ്ടയിട്ടു പിടിച്ചു കഴിക്കാം  കാസർകോട്
Fish County in Kasaragod (ETV Bharat)

നല്ല ഫ്രെഷ് മീനെ പുഴയില്‍ നിന്ന് ചൂണ്ടയിട്ട് പിടിച്ച് വറുത്ത് ചൂടോടെ കഴിക്കണോ, പോന്നോളൂ കാസര്‍കോട്ടേക്ക് (ETV Bharat)

കാസർകോട്:കായൽ കരയിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാം.. ആ മീൻ നല്ല മസാല ചേർത്ത് വറുത്തെടുത്ത് കഴിക്കാം.. കൊതി തോന്നുണ്ടല്ലേ?.. എങ്കില്‍ കാസര്‍കോട്ടേക്ക് വിട്ടോളൂ, അങ്ങനെയൊരു കിടിലൻ സ്ഥലമുണ്ട് ഇവിടെ - തേജസ്വിനി പുഴയ്ക്കരികിൽ.

പടന്നയിലെ പന്ത്രണ്ട് ഏക്കർ വിസ്‌തൃതിയിൽ കിടക്കുന്ന ആ സ്ഥലത്താണ് കായലും തൊട്ടരികിൽ ഫിഷ് കൗണ്ടി റെസ്റ്റോറന്‍റും ഉള്ളത്. ചൂണ്ടയിട്ടു മീൻ പിടിക്കാൻ അറിയില്ലെങ്കിൽ പ്രശ്‌നമില്ല ഏതു മീനാണ് വേണ്ടതെന്നു പറഞ്ഞാൽ വലയിൽ പിടിച്ചു ഫ്രൈ ചെയ്‌ത് മുന്നിൽ എത്തിക്കും. കരിമീൻ, ചെമ്പല്ലി, അമൂർ, പൂമീൻ തുടങ്ങി ആറോളം മീനുകൾ ഇവിടെ ലഭിക്കും. തൂക്കത്തിനാണ് മീനിന് വില ഈടാക്കുന്നത്.

അഗ്രി ഫാം ടൂറിസം എന്ന ആശയത്തോടെയാണ് ഫിഷ്‌കൗണ്ടി ഉടമ ഇസ്‌മയിൽ സ്ഥാപനം തുടങ്ങിയത്. നിരവധിപ്പേരാണ് ദിവസവും ചൂണ്ടയിട്ട് മീൻ പിടിച്ച് വറുത്ത് കഴിക്കാൻ എത്തുന്നത്. കൂട്ടുകറിയും തോരനും സാമ്പാറും ഉൾപെടെയുള്ള അടിപൊളി സദ്യയും ഇവിടെ ലഭിക്കും. റിസോർട്ടുകളുടെ പ്രവൃത്തിയും നടന്ന് വരികയാണ്. ഇത് കൂടി പൂർത്തിയായാൽ കാസർകോട്ടെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽ കൂട്ടാകും.

ആറു മാസം മുമ്പാണ് റെസ്റ്റോറന്‍റ് പ്രവർത്തനം ആരംഭിച്ചത്. ഇവിടത്തെ മസാല കൂട്ടുകളും ജനപ്രിയമാണ്. നന്നായി മീൻ കഴുകിയതിനു ശേഷം ഉപ്പു ചേർത്ത പ്രത്യേക ലായനിയിൽ അൽപനേരം ഇട്ടുവെക്കും. തുടർന്നാണ് മസാല ചേർക്കൽ. നോർമൽ, ഫിഷ് കൗണ്ടി സ്‌പൈസി, പെപ്പർ, ബട്ടർ, ഗാർലിക് മസാലകളിൽ ഏതു വേണമെങ്കിലും തിരഞ്ഞടുക്കാം.

20 മിനുട്ട് സമയത്തിനുള്ളിൽ വിഭവം റെഡി. മീൻ കഴിക്കാൻ മാത്രം ആളുകൾ കുടുംബത്തോടെയാണ് ഇവിടെ എത്തുന്നത്. ഭാവിയിൽ റിസോർട്ടിൽ താമസിച്ച് മീൻ പിടിച്ചു വറുത്ത് കഴിക്കാനുള്ള സൗകര്യവും ഉണ്ടാകും.

Also Read:കുറഞ്ഞ ചെലവിൽ രുചികരമായ ഭക്ഷണം ; കൊതിയൂറും വിഭവങ്ങളുമായി ജനകീയ വനിത ഹോട്ടൽ

ABOUT THE AUTHOR

...view details