ന്യൂഡൽഹി : മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു സംഭാവനകൾ സ്വീകരിക്കാൻ എൻസിപി ശരദ് പവാറർ വിഭാഗത്തന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി. പൊതുജനങ്ങളിൽ നിന്ന് സ്വമേധയ സംഭാവനകൾ സ്വീകരിക്കണമെന്ന് 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി- ശരദ് പവാർ ' (എൻസിപി-എസ്‌പി) ഉന്നയിച്ച ആവശ്യം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. പൊതുജനങ്ങളിൽ നിന്ന് സ്വമേധയാ സംഭാവനകൾ സ്വീകരിക്കുന്നതിന് പാർട്ടിയുടെ പദവി രേഖപ്പെടുത്തുന്ന കമ്മ്യൂണിക്കേഷൻ/സർട്ടിഫിക്കറ്റ് കമ്മിഷൻ നൽകണമെന്ന് പാർട്ടി അഭ്യർഥിച്ചിരുന്നു.
ജനപ്രാതിനിധ്യത്തിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നിവയ്ക്ക് അനുസൃതമായി 'ഒരു സർക്കാർ കമ്പനി ഒഴികെയുള്ള ഏതെങ്കിലും വ്യക്തിയോ കമ്പനിയോ സ്വമേധയ വാഗ്‌ദാനം ചെയ്യുന്ന സംഭാവനകൾ സ്വീകരിക്കാൻ' 2024 ജൂലൈ 8-ന് ഇസിഐ പാർട്ടിക്ക് അധികാരം നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ പാർട്ടി പിളർന്നതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശരദ് പവാർ വിഭാഗത്തിന് 'തുട്ടാരി' (കാഹളം മുഴക്കുന്ന മനുഷ്യൻ) ചിഹ്നം അനുവദിച്ചു.
സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ട് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാവണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) തലവൻ ശരദ് പവാർ പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു. പൂനെയിലെ ഓഫിസിൽ 25-ാം സ്ഥാപക ദിനം ആഘോഷിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷത്തിനിടയിൽ, ഞങ്ങൾ പ്രത്യയശാസ്‌ത്രങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു, അത് ഇനിയും മുന്നോട്ട് പോകും.