കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്‌ചയിൽ 15 പേര്‍ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.അഫ്ഗനിസ്ഥാനിലെ
ബൽഖ്, ഫരിയാബ് പ്രവിശ്യകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പതിനായിരത്തോളം മൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഘോർ, ബാദ്ഗിസ്, ഗസ്നി, ഹെറാത്ത്, ബമിയാൻ തുടങ്ങി വിവിധ പ്രവിശ്യകളിലേക്കുള്ള ഗതാഗത മാര്‍ഗമായ സലാംഗ് പാസ് ഉൾപ്പെടെയുള്ള പ്രധാന റോഡുകള്‍ അടഞ്ഞു കിടക്കുകായണ്. വിദൂര പ്രദേശങ്ങളിലുള്ള താമസക്കാര്‍ ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് ഫരിയാബ് പ്രവിശ്യാ ഗവർണറുടെ വക്താവ് എസ്‌മത്തുള്ള മുറാദി റിപ്പോർട്ട് ചെയ്‌തു.
"കനത്ത മഞ്ഞ് തുടരുകയാണ്, കന്നുകാലികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. റോഡുകൾ പലതും തടസ്സപ്പെട്ടിരിക്കുകയാണ്. എങ്ങോട്ടും പോകാന്‍ കഴിയുന്നില്ല"- സാർ-ഇ-പുലിലെ താമസക്കാരനായ അബ്ദുൾ ഖാദർ പറഞ്ഞു. റോഡ് തടസം നീക്കുന്നതിലും പട്ടിണി കിടക്കുന്ന കന്നുകാലികളുടെ ദുരവസ്ഥയിലും സർക്കാർ സഹായം അടിയന്തിരമായി ഉണ്ടാകണമെന്ന് മറ്റൊരു താമസക്കാരനായ അമാനുല്ല പറഞ്ഞു.