കേരളം

kerala

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍ രാജ് അന്തരിച്ചു - Keerikkadan Jose passes away

മലയാളികളുടെ കീരിക്കാടന്‍ ജോസ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ വീട്ടില്‍.

By ETV Bharat Entertainment Team

Published : 4 hours ago

Published : 4 hours ago

Updated : 4 hours ago

ETV Bharat / entertainment

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍ രാജ് അന്തരിച്ചു - Keerikkadan Jose passes away

KEERIKKADAN JOSE PASSES AWAY  KIREEDAM CIENA KEERIKKADAN JOSE  കീരിക്കാടന്‍ ജോസ് അന്തരിച്ചു  കീരിടം സിനിമ ചെങ്കോല്‍
Keerikkadan Jose passed away (ETV Bharat)

തിരുവനന്തപുരം:കിരീടം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്‍ മോഹന്‍ രാജ് അന്തരിച്ചു.

ഇന്ന് (ഒക്‌ടോബര്‍ 3) ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ മോഹൻ രാജിനെ അലട്ടിയിരുന്നു. സംസ്‌കാരം നാളെ നടക്കും.

ചെപ്പു കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ്, ട്വന്‍റി -20 , നരസിംഹം, നരന്‍, വിഷ്‌ണു, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കിരീക്കാടന്‍ ജോസ്

ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ പ്രേക്ഷകനും കിരീടത്തിലെ സംഘട്ടന രംഗം കണ്ടിട്ടുണ്ടാവുക. ചോരകണ്ണും മുറിപ്പാടുകള്‍ നിറഞ്ഞ മുഖവുമായി സേതുമാധവന്‍റെ നേരെ പാഞ്ഞടുക്കുന്ന കീരിക്കാടന്‍ ജോസിനേയും എല്ലാം നഷ്‌ടപ്പെട്ട് നിസ്സഹാതയോടെ നില്‍ക്കുന്ന സേതുമാധവനേയും കാണുമ്പോള്‍ തിയേറ്റര്‍ ഇളകി മറിയുമായിരുന്നു. ഏതൊരു പ്രേക്ഷകനും ഈ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനസ്സ് ഒന്ന് നീറും.

Keerikkadan Jose (ETV Bharat)

ഈ ചിത്രം സംവിധാനം ചെയ്‌തത് സിബി മലയില്‍ ആണ്. തിരക്കഥ ഒരുക്കിയത് ലോഹിതദാസും. വില്ലന്‍ കഥാപാത്രം ചെയ്യാന്‍ അഭിനയം അറിയാത്ത ഒരാള്‍ വേണമെന്ന് ലോഹിതദാസിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മോഹന്‍ രാജിനെ കണ്ടുമുട്ടി. ആളെ കണ്ടപ്പാടെ സംവിധായകനും തിരക്കഥാകൃത്തിനും ബോധ്യപ്പെട്ടു. പക്ഷേ ചിത്രത്തിന്‍റെ കഥയെ കുറിച്ചൊന്നും മോഹന്‍ രാജിന് ആദ്യം ധാരണയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ആര്യനാടു വച്ചാണ് കിരീടത്തിന്‍റെ സംഘട്ടന രംഗം ചിത്രീകരിച്ചത്.

കോഴിക്കോട് അപ്‌സര തിയേറ്ററിലാണ് കിരീടം സിനിമ കാണാന്‍ കൂട്ടുകാരോടൊപ്പം മോഹന്‍ രാജ് എത്തിയത്. എന്നാല്‍ ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയേറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞു. ആളുകള്‍ കീരിക്കാടനെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ കീരിക്കാടന് ചുറ്റും നിന്ന് സംരക്ഷണം ഒരുക്കി. എന്നാല്‍ സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന്‍റെ സഹായം തേടേണ്ടി വന്നു. അന്നു മുതലാണ് മോഹന്‍ രാജ് എന്ന നടന്‍ കീരിക്കാടന്‍ ജോസ് ആയി മാറിയത്. പ്രേക്ഷകര്‍ അങ്ങനെ വിളിച്ചു തുടങ്ങിയത്.

Keerikkadan Jose (ETV Bharat)

സിനിമയോടൊന്നും കമ്പമില്ലാത്ത വ്യക്തിയായിരുന്നു മോഹന്‍ രാജ്. സൈന്യത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. അത് സാധിച്ചു. എന്നാല്‍ കാലിനേറ്റ പരിക്കു കാരണം തിരിച്ചു വരേണ്ടി വന്നു. പിന്നീട് അസിസ്‌റ്റന്‍റ് എന്‍ഫോഴ്‌സ്മെന്‍റ് ഓഫിസറായി ജോലി ചെയ്‌തു. പിന്നീടങ്ങോട്ടും ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1988 ല്‍ മൂന്നാംമുറ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ മോഹൻ രാജ് മലയാള സിനിമയിലേക്ക് കടന്നു വന്നിത്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റോഷാക്ക് എന്ന ചിത്രത്തിലാണ് മോഹൻ രാജ് അവസാനമായി അഭിനയിച്ചത്.

Also Read:വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട

Last Updated : 4 hours ago

ABOUT THE AUTHOR

...view details