ഹൈദരാബാദ്: നിതി ആയോഗ് യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ വിവേചന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾക്ക് ഇനിയും ബിജെപിയുടെ ജനവിധി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിതി ആയോഗ് യോഗത്തില്‍ എന്താണ് സംഭവിച്ചതെന്നും പ്രഹ്‌ലാദ് ജോഷി ചോദിച്ചു.
ഞാൻ ഒന്നും കണ്ടിട്ടില്ല, ഞാൻ യാത്രയിലായിരുന്നു, എന്താണെന്ന് പരിശോധിക്കുന്നതായിരിക്കും. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾ ഒറ്റക്കെട്ടല്ലെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. കാരണം, മമത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് മാത്രമാണ് പശ്ചിമ ബംഗാളിൽ നിന്നും നൽകിയത്. അവർ എന്ത് ബഹുമാനമാണ് കോൺഗ്രസിന് പശ്ചിമ ബംഗാളിൽ നൽകുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.
നിരവധി മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത് നിർഭാഗ്യകരമാണെന്ന് ജെഡി (യു) വക്താവ് കെസി ത്യാഗി പറഞ്ഞു. 'കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഫണ്ട് വിനിയോഗത്തിലെ പ്രശ്‌നം പരിഹരിക്കുന്ന സംഘടനയാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനത്തിൻ്റെ വികസനത്തിന് വേണ്ടിയുളള നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത് വളരെ ദൗർഭാഗ്യകരമായെന്നും കെസി ത്യാഗി പറഞ്ഞു.