കേരളം

kerala

ETV Bharat / bharat

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക്, ഹൈക്കോടതി ഉത്തരവായി - KALLAKURICHI HOOCH TRAGEDY

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്ത കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകള്‍ കൂടി അന്വേഷിക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി.

MADRAS HC TRANSFERS PROBE TO CBI  കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം  Kallakurichi hooch tragedyb Death  latest news Malayalam
Kallakurichi hooch tragedy (ETV)

By ETV Bharat Kerala Team

Published : Nov 20, 2024, 12:59 PM IST

ചെന്നൈ :കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയതായി മദ്രാസ് ഹൈക്കോടതി. വ്യാജ മദ്യം കഴിച്ച് 67 പേരാണ് കള്ളക്കുറിച്ചിയില്‍ മരിച്ചത്. എഐഎഡിഎംകെ ലീഗൽ സെക്രട്ടറി ഐഎസ് ഇൻബദുരൈ, അഡ്വക്കേറ്റ്സ് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡൻ്റ് കെ ബാലു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഡി കൃഷ്‌മകുമാർ, പിബി ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകള്‍ കൂടി അന്വേഷിക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രണ്ടാഴ്‌ചക്കുള്ളിൽ സിബിഐക്ക് കൈമാറാൻ വില്ലുപുരം സിബി-സിഐഡിയെ ചുമതലപ്പെടുത്തി. കേന്ദ്ര ഏജൻസിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാൻ സംസ്ഥാന പൊലീസിൻ്റെ സഹകരണം ഉണ്ടാകണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജൂണ്‍ 20നാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 67 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തം ഉണ്ടായത്. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റര്‍ മാറി കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്‌ടര്‍ ശ്രാവണ്‍ കുമാറിനെ അന്ന് സ്ഥലം മാറ്റിയിരുന്നു.

കൂടാതെ ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയേയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പകലുമായാണ് സംഭവം ഉണ്ടായത്. വ്യാജമദ്യ വില്‍പ്പനക്കാരില്‍നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്.

Read more: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 56 ആയി - KALLAKURICHI TRAGEDY DEATH TOLL

മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്‌ച കൂടുതല്‍ പേര്‍ ആശുപത്രികളിലെത്തുകയായിരുന്നു.

വ്യാജമദ്യ വില്‍പ്പന നടത്തിയ കന്നുക്കുട്ടി എന്ന ഗോവിന്ദരാജനെ പൊലീസ് അറസ്റ്റു ചെയ്‌തു. ഇയാളില്‍ നിന്ന് 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്‌തു. വ്യാജമദ്യം തടയുന്നതില്‍ വീഴ്‌ച വരുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലക്‌ടറെയും പൊലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ