തിരുവനന്തപുരം: വേനൽമഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വാഴകൃഷി നാശം. നെടുമങ്ങാട് ആലുംകുഴി സിജുഭവനിൽ മണികണ്‌ഠൻ നായർ ഏലായിൽ പാട്ടത്തിനെടുത്ത 75 സെന്‍റ് പുരയിടത്തിലെ വാഴകളാണ് നിലംപതിച്ചത്. 500 നേന്ത്രവാഴകൾ ഇവിടെ കൃഷിയിറക്കിയിരുന്നു.
ഇതിൽ കുലച്ചതും കുലക്കാത്തതുമായ 300 വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. പാലോട് ഓവർസീസ് ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ ഉൾപ്പെടെ വായ്‌പ എടുത്താണ് മണികണ്‌ഠൻ വാഴകൃഷി ചെയ്‌തത്. പരമ്പരാഗത കർഷകനായ ഇയാൾ കഴിഞ്ഞ 10 വർഷമായി ഇവിടെ വാഴകൃഷി ചെയ്‌തുവരികയാണ്.