മോസ്‌കോ:സൈബീരിയയിൽകാണാതായ എഎൻ-28 റഷ്യൻ വിമാനം കണ്ടെത്തി. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്നാകാം നിർബന്ധിത ലാൻഡിങ് നടത്തിയതെന്നും റഷ്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
19 യാത്രക്കാരുമായി യാത്ര ചെയ്‌ത എഎൻ-28 വിമാനം ടോംസ്‌ക് മേഖലയിൽ വച്ചാണ് അപത്യക്ഷമായത്. ഹെലികോപ്‌റ്ററുകൾ മുഖേനയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് ക്രൂ അംഗങ്ങൾ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ലെന്നും എന്നാൽ അടിയന്തര ബീക്കൺ ഓൺ ആയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.