ETV Bharat / technology

ഗഗൻയാനില്‍ ബഹിരാകാശ യാത്രക്ക് 'ഈച്ചകൾ': നിര്‍ണായക പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ - FRUIT FLIES IN GAGANYAAN MISSION

author img

By ETV Bharat Tech Team

Published : Aug 27, 2024, 7:42 PM IST

അടുത്ത വർഷം വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യർക്കൊപ്പം കായീച്ചകളേയും അയക്കുമെന്ന് ഐഎസ്‌ആർഒ. ബഹിരാകാശ യാത്രികരിൽ സ്ഥിരമായി കാണുന്ന വൃക്കയിലെ കല്ലുകളെ കുറിച്ച് പഠനം നടത്തുന്നതിനാണ് കായീച്ചകളെ അയക്കുന്നത്.

GAGANYAAN MISSION 2025  ഗഗൻയാൻ ദൗത്യം  GAGANYAAN FRUIT FLIES  ഐഎസ്‌ആർഒ ഗഗൻയാൻ
Representative image (ANI)

ബെംഗളുരു: ഗഗൻയാൻ ദൗത്യത്തിൽ പ്രാണികളേയും ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐഎസ്ആർഒ. 'ഡ്രോസോഫില മെലനോഗാസ്റ്റർ' എന്ന് ശാസ്‌ത്രീയ നാമമുള്ള കായീച്ച (ഫ്രൂട്ട് ഫ്ലൈ)കളെയാണ് അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളെ ആയിരിക്കും ഇതിനായി തെരഞ്ഞെടുക്കുക. ബഹിരാകാശ സഞ്ചാരികളിൽ ഉണ്ടാകുന്ന വ്യക്കയിലെ കല്ല് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായാണ് കായീച്ചകളെ അയക്കുന്നത്.

മിക്ക ബഹിരാകാശ സഞ്ചാരികൾക്കിടയിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് വൃക്കയിലെ കല്ല്. ബഹിരാകാശ ദൗത്യങ്ങളിൽ 30-ലധികം തവണ ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ നിരീക്ഷിച്ചതായി നിരവധി റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ തന്നെ ബഹിരാകാശയാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനായി വൃക്കയിലെ കല്ലുകളുടെ രൂപീകരണ പ്രക്രിയ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ തന്മാത്ര സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനാണ് കായീച്ചകളെ അയക്കുന്നത്. ഈ പരീക്ഷണം നടത്തുന്നത് വഴി ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ന്യൂതന ചികിത്സ രീതി കണ്ടുപിടിക്കാനാകുമെന്ന് ധാർവാഡ് സർവകലാശാല ബയോടെക്നോളജി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ രവി കുമാർ ഹൊസാമണി പറഞ്ഞു.

ധാർവാഡ് കാർഷിക സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗമാണ് ഇതിനായി കായീച്ചകളെ വികസിപ്പിച്ചത്. പൂജ്യം ഗുരുത്വാകർഷണത്തിൽ ഏഴ് ദിവസം ബഹിരാകാശത്ത് ഭ്രമണം ചെയ്യാൻ പോകുന്ന ഗഗൻയാനിൽ കായീച്ചകൾ അടങ്ങിയ 15 കിറ്റുകൾ അയക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഈ കിറ്റുകളിൽ ഓക്‌സിജനോടൊപ്പം, സോഡിയം ഓക്‌സലേറ്റ് (NaOx), ഈഥൈൽ ഗ്ലൈക്കോൾ (EG), ഹൈഡ്രോക്‌സി എൽ പ്രോലൈൻ എന്നിവ ചേർത്ത ഭക്ഷണത്തിന്‍റെ മിശ്രിതവും ഉണ്ടായിരിക്കും.

ഭക്ഷണം കഴിക്കുന്നതോടെ മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ഈച്ചകളിൽ വൃക്കയിൽ കല്ല് രൂപപ്പെടും. പിന്നീട് ബഹിരാകാശത്ത് എത്തുമ്പോൾ ഇവയിൽ പഠനം നടത്തും. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണത്തിന് ഈ പരീക്ഷണം വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

നാല് യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഗഗൻയാൻ പദ്ധതി ലക്ഷ്യമിടുന്നത്. 2025 ഫെബ്രുവരി 27ന് വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ നിന്നായിരിക്കും ഗഗൻയാനിന്‍റെ വിക്ഷേപണം. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് സഞ്ചരിക്കാനൊരുങ്ങുന്നത്.

Also Read: വന്യമൃഗങ്ങളെ തുരത്താനും എഐ: കെമ്മരംപാളയം പഞ്ചായത്തിന്‍റെ ഐഡിയക്ക് വനംവകുപ്പിന്‍റെ കയ്യടി

ബെംഗളുരു: ഗഗൻയാൻ ദൗത്യത്തിൽ പ്രാണികളേയും ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐഎസ്ആർഒ. 'ഡ്രോസോഫില മെലനോഗാസ്റ്റർ' എന്ന് ശാസ്‌ത്രീയ നാമമുള്ള കായീച്ച (ഫ്രൂട്ട് ഫ്ലൈ)കളെയാണ് അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളെ ആയിരിക്കും ഇതിനായി തെരഞ്ഞെടുക്കുക. ബഹിരാകാശ സഞ്ചാരികളിൽ ഉണ്ടാകുന്ന വ്യക്കയിലെ കല്ല് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായാണ് കായീച്ചകളെ അയക്കുന്നത്.

മിക്ക ബഹിരാകാശ സഞ്ചാരികൾക്കിടയിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് വൃക്കയിലെ കല്ല്. ബഹിരാകാശ ദൗത്യങ്ങളിൽ 30-ലധികം തവണ ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ നിരീക്ഷിച്ചതായി നിരവധി റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ തന്നെ ബഹിരാകാശയാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനായി വൃക്കയിലെ കല്ലുകളുടെ രൂപീകരണ പ്രക്രിയ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ തന്മാത്ര സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനാണ് കായീച്ചകളെ അയക്കുന്നത്. ഈ പരീക്ഷണം നടത്തുന്നത് വഴി ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ന്യൂതന ചികിത്സ രീതി കണ്ടുപിടിക്കാനാകുമെന്ന് ധാർവാഡ് സർവകലാശാല ബയോടെക്നോളജി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ രവി കുമാർ ഹൊസാമണി പറഞ്ഞു.

ധാർവാഡ് കാർഷിക സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗമാണ് ഇതിനായി കായീച്ചകളെ വികസിപ്പിച്ചത്. പൂജ്യം ഗുരുത്വാകർഷണത്തിൽ ഏഴ് ദിവസം ബഹിരാകാശത്ത് ഭ്രമണം ചെയ്യാൻ പോകുന്ന ഗഗൻയാനിൽ കായീച്ചകൾ അടങ്ങിയ 15 കിറ്റുകൾ അയക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഈ കിറ്റുകളിൽ ഓക്‌സിജനോടൊപ്പം, സോഡിയം ഓക്‌സലേറ്റ് (NaOx), ഈഥൈൽ ഗ്ലൈക്കോൾ (EG), ഹൈഡ്രോക്‌സി എൽ പ്രോലൈൻ എന്നിവ ചേർത്ത ഭക്ഷണത്തിന്‍റെ മിശ്രിതവും ഉണ്ടായിരിക്കും.

ഭക്ഷണം കഴിക്കുന്നതോടെ മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ഈച്ചകളിൽ വൃക്കയിൽ കല്ല് രൂപപ്പെടും. പിന്നീട് ബഹിരാകാശത്ത് എത്തുമ്പോൾ ഇവയിൽ പഠനം നടത്തും. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണത്തിന് ഈ പരീക്ഷണം വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

നാല് യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഗഗൻയാൻ പദ്ധതി ലക്ഷ്യമിടുന്നത്. 2025 ഫെബ്രുവരി 27ന് വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ നിന്നായിരിക്കും ഗഗൻയാനിന്‍റെ വിക്ഷേപണം. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് സഞ്ചരിക്കാനൊരുങ്ങുന്നത്.

Also Read: വന്യമൃഗങ്ങളെ തുരത്താനും എഐ: കെമ്മരംപാളയം പഞ്ചായത്തിന്‍റെ ഐഡിയക്ക് വനംവകുപ്പിന്‍റെ കയ്യടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.