ETV Bharat / state

മാസപ്പടി വിവാദം; SFIO അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ് - SHONE GEORGE ON ED PROBE AT T VEENA

author img

By ETV Bharat Kerala Team

Published : Mar 27, 2024, 5:27 PM IST

മാസപ്പടിക്കേസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണത്തിനുള്ള മറുപടിയാണ് ഇ ഡി അന്വേഷണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ്.ഇ ഡി വരുന്നത് SFIO അന്വേഷണത്തിന്‍റെ തുടർച്ചയായാണ്. മാസപ്പടി കേസിൽ ഇഡിയോ, സിബിഐയോ അന്വേഷിക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. SHONE GEORGE ON ED PROBE AGAINST VEENA VIJAYAN

VEENA VIJAYAN  SFIO  ENFORCEMENT DIRECTORATE  SHONE GEORGE
money laundering case; ED investigation is a continuation of the SFIO - Shone george

മാസപ്പടി വിവാദം; SFIO അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്. കേസില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഷോൺ ജോർജ്. മാസപ്പടി കേസ് അന്വേഷണം ഇഴയുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടി കൂടിയാണ് കേന്ദ്ര ഏജന്‍സിയുടെ പുതിയ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

SFIO അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. നടപടി വൈകിയാൽ ബിജെപി സിപിഎം അഡ്‌ജസ്റ്റ്‌മെന്‍റ് എന്നും, നടപടിയെടുത്താൽ രാഷ്ട്രീയപ്രേരിതമായ നടപടി എന്നും പറയുന്ന വിശേഷ അവസ്ഥയാണ് കേരളത്തിൽ എന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി (Shone George About ED Investigation).

മാസപ്പടി കേസിൽ ഇഡിയുടെയോ, സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജിയും നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ നടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊച്ചിയിലെ ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്‌തു. പൊലീസ് എഫ്ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആർ (Shone George About ED Investigation).

കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. അതിനാല്‍ തന്നെ എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടും.

കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. വീണയുടെ എക്‌സാലോജിക് കമ്പനി ഉള്‍പ്പെടെ എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത് (veena vijayan)

വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്. കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ആദായനികുതി വകുപ്പ് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.

മാസപ്പടി വിവാദം; SFIO അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്. കേസില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഷോൺ ജോർജ്. മാസപ്പടി കേസ് അന്വേഷണം ഇഴയുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടി കൂടിയാണ് കേന്ദ്ര ഏജന്‍സിയുടെ പുതിയ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

SFIO അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. നടപടി വൈകിയാൽ ബിജെപി സിപിഎം അഡ്‌ജസ്റ്റ്‌മെന്‍റ് എന്നും, നടപടിയെടുത്താൽ രാഷ്ട്രീയപ്രേരിതമായ നടപടി എന്നും പറയുന്ന വിശേഷ അവസ്ഥയാണ് കേരളത്തിൽ എന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി (Shone George About ED Investigation).

മാസപ്പടി കേസിൽ ഇഡിയുടെയോ, സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജിയും നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ നടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊച്ചിയിലെ ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്‌തു. പൊലീസ് എഫ്ഐആറിന് തുല്യമാണ് ഇഡിയുടെ ഇസിഐആർ (Shone George About ED Investigation).

കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. അതിനാല്‍ തന്നെ എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടും.

കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. വീണയുടെ എക്‌സാലോജിക് കമ്പനി ഉള്‍പ്പെടെ എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത് (veena vijayan)

വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്. കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ആദായനികുതി വകുപ്പ് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.