ETV Bharat / state

അര്‍ജുന്‍ കാണാമറയത്ത് തന്നെ; മണ്ണിനടിയിൽ മൂന്ന് പേരെന്ന് ഷിരൂര്‍ കലക്‌ടര്‍, റഡാര്‍ ഉപയോഗിച്ചും തെരച്ചില്‍ - Karnataka Shirur Landslide Updates

author img

By ETV Bharat Kerala Team

Published : Jul 20, 2024, 1:19 PM IST

രക്ഷാപ്രവർത്തനം രാവിലെ 6 മണിക്ക് തന്നെ ആരംഭിച്ചതായി കലക്‌ടർ ലക്ഷ്‌മി പ്രിയ പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് കർവാർ എസ്‌പി.

SEARCH FOR 3 PEOPLE INCLUDING ARJUN  LANDSLIDE ON SHIRUR  റഡാർ ഉപയോഗിച്ച് തെരച്ചില്‍ ഊർജിതം  അർജുനായുളള തെരച്ചിൽ തുടരുന്നു
Search For Three People Including Arjun (ETV Bharat)
അർജുനായി തെരച്ചിൽ ഊർജിതം (ETV Bharat)

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്ന് ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ. ഇവരെ കണ്ടെത്തുന്നതിനായി റഡാർ ഉപയോഗിച്ച് തെരച്ചിൽ തുടരുമെന്നും കലക്‌ടർ പറഞ്ഞു. മണ്ണിടിച്ചിലിൽ പത്ത് പേരെ കാണാതായിട്ടുണ്ടെന്നും അതിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവർ പറഞ്ഞു.

കർണാടക എൻഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി പരിശോധിക്കുന്നതായും വാഹനം കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും കലക്‌ടർ വ്യക്തമാക്കി. എന്നാൽ അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് കാർവാർ എസ്‌പി നാരായൺ അറിയിച്ചു.

'രക്ഷാപ്രവർത്തനം കൃത്യം ആറുമണിക്ക് തന്നെ ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ടെക്‌നിക്കൽ സഹായത്തിനായി ഒരാൾ കൂടി എത്തുന്നുണ്ട്. കർണാടക എൻഐടി യിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്. ഇതുപയോഗിച്ച് ലോറി മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികൾ തുടങ്ങും' - കലക്‌ടർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഈ മാസം 16-ാം തീയതിയായിരുന്നു അപകടം നടന്നത്. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.

ലോറി ഡ്രൈവറെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല. ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.

Also Read: കാര്‍വാറിലെ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിച്ചു

അർജുനായി തെരച്ചിൽ ഊർജിതം (ETV Bharat)

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്ന് ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ. ഇവരെ കണ്ടെത്തുന്നതിനായി റഡാർ ഉപയോഗിച്ച് തെരച്ചിൽ തുടരുമെന്നും കലക്‌ടർ പറഞ്ഞു. മണ്ണിടിച്ചിലിൽ പത്ത് പേരെ കാണാതായിട്ടുണ്ടെന്നും അതിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവർ പറഞ്ഞു.

കർണാടക എൻഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി പരിശോധിക്കുന്നതായും വാഹനം കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും കലക്‌ടർ വ്യക്തമാക്കി. എന്നാൽ അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് കാർവാർ എസ്‌പി നാരായൺ അറിയിച്ചു.

'രക്ഷാപ്രവർത്തനം കൃത്യം ആറുമണിക്ക് തന്നെ ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ടെക്‌നിക്കൽ സഹായത്തിനായി ഒരാൾ കൂടി എത്തുന്നുണ്ട്. കർണാടക എൻഐടി യിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്. ഇതുപയോഗിച്ച് ലോറി മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികൾ തുടങ്ങും' - കലക്‌ടർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഈ മാസം 16-ാം തീയതിയായിരുന്നു അപകടം നടന്നത്. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.

ലോറി ഡ്രൈവറെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല. ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.

Also Read: കാര്‍വാറിലെ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.