ETV Bharat / state

റബര്‍ മേഷണത്തില്‍ തുടങ്ങി വിദേശ കറന്‍സി വരെ; മാവേലിക്കരയെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ - Notorious Thief Naseem Arrested

author img

By ETV Bharat Kerala Team

Published : Aug 31, 2024, 9:13 PM IST

Updated : Aug 31, 2024, 9:49 PM IST

കുപ്രസിദ്ധ മോഷ്‌ടാവ് നസീം (52) പിടിയില്‍. നിരവധി ജില്ലകളില്‍ മോഷണം നടത്തിയിട്ടുളള ആളാണ് പൊലീസ് പിടിയിലായത്.

THIEF ARRESTED IN ALAPPUZHA  ALAPPUZHA CRIMES  LATEST MALAYALAM NEWS  പുതിയ മലയാളം വാര്‍ത്ത
Naseem (ETV Bharat)
കുപ്രസിദ്ധ മോഷ്‌ടാവ് നസീം പിടിയിൽ (ETV Bharat)

ആലപ്പുഴ: മാവേലിക്കരയില്‍ നിന്ന് കുപ്രസിദ്ധ മോഷ്‌ടാവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശി നസീം (52) എന്നയാളെയാണ് പൊലീസ് വലയിലാക്കിയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാള്‍. മാവേലിക്കര പുന്നമൂട് ജങ്ഷന് കിഴക്ക് വശം ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് വിദേശ കറൻസികളും, സ്വർണവും, പണവും കടത്തിയ ആളാണ് പൊലീസ് പിടിയിലായത്.

ഓഗസ്റ്റ് 16ാം തീയതി ആയിരുന്നു മാവേലിക്കരയിലെ നാലോളം വീടുകളില്‍ കവര്‍ച്ച നടന്നത്. ഈ കേസ് അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് മോഷണം നടന്ന വീടുകളിലും പരിസരത്തും പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്‌ടാവ് രാത്രി ചങ്ങനാശ്ശേരിയിലെ പായിപ്പാട് എന്ന സ്ഥലത്ത് നിന്നും മാവേലിക്കരയിലെത്തി മോഷണം നടത്തിയതായി മനസിലാക്കി.

പായിപ്പാട്, കുറ്റപ്പുഴ, കവിയൂർ പ്രദേശങ്ങളിൽ പൊലീസ് രഹസ്യാന്വേഷണം നടത്തി. അന്വേഷണത്തില്‍ കവിയൂർ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ലക്കാരൻ റോയി എന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത് എന്ന വിവരം കിട്ടി. എന്നാൽ ഇയാളുടെ യഥാർഥ പേര് പ്രദേശവാസികൾക്കോ അടുപ്പക്കാർക്കോ അറിയില്ലായിരുന്നു. വളരെ മാന്യനായി തിരുവല്ല കവിയൂർ എന്ന പ്രദേശത്ത് താമസക്കുന്ന ഇയാൾ തന്നെയാണോ മോഷണം നടത്തിയത് എന്ന് ആദ്യം സംശയമുണ്ടായി.

തുടർന്ന് നടത്തിയ സാങ്കേതികരീതിയിലുള്ള അന്വേഷണത്തിലാണ് നിരവധി മോഷണ കേസിൽ പ്രതിയായ റോയി എന്ന് വിളിക്കുന്ന നസീമാണ് ഈ മോഷ്‌ടാവ് എന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ നെടുമങ്ങാട് സ്വദേശിയായ ഇയാൾ തുടക്കത്തിൽ റബർ ഷീറ്റ് മോഷണത്തിനാണ് പിടിക്കപ്പെട്ടതെന്ന് മനസിലാക്കി. ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ നെടുമങ്ങാട് വിട്ട് തിരുവല്ലയിൽ എത്തി റബർ ടാപ്പിങ് ജോലി തുടങ്ങി. പിന്നീട് തിരുവല്ല സ്വദേശിനിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം ചങ്ങനാശ്ശേരി പായിപ്പാട് വായ്‌പ്പൂര്‍ എന്ന സ്ഥലത്ത് ജ്വല്ലറി തുടങ്ങി. ബിസിനസിൽ സാമ്പത്തിക ഞെരുക്കം വന്നപ്പോൾ വീണ്ടും മോഷണത്തിനായി ഇറങ്ങി.

അങ്ങനെ തൃശൂർ, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ നിരവധി മോഷണങ്ങള്‍ നടത്തിയതിന് പിടിക്കപ്പെട്ടു. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി കവിയൂർ ഇയാള്‍ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിച്ച് തുടങ്ങി. കുറച്ചു കാലത്തേക്ക് മോഷണം നിർത്തിവച്ചു. എന്നാല്‍ പണത്തിന് ബുദ്ധിമുട്ട് വരുന്ന സന്ദർഭത്തിൽ ഇടയ്ക്കിടെ മോഷണം നടത്തും.

അവസാനം 2019ൽ കൊല്ലം കടയ്ക്കലിൽ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജയിൽ മോചിതനായ നസീം നാട്ടിൽ വന്ന് നെടുമങ്ങാട് തന്‍റെ കുടുംബ ഓഹരി വിറ്റ് പണം കയ്യിലുണ്ടെന്ന് നാട്ടിൽ പറഞ്ഞു പരത്തിയിട്ട് ചെറിയ തുകകൾ മാസ പലിശയ്ക്ക് കൊടുക്കുന്ന ചെറുകിട ബ്ലേഡ് മുതലാളിയായി വിലസുകയായിരുന്നു. കൂടുതലായി ബിസിനസ് വിപുലപ്പെടുത്താൻ വീണ്ടും 2021 മുതൽ രണ്ട് മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ദൂരെ സ്ഥലങ്ങളിൽ പോയി മോഷണം നടത്താൻ തുടങ്ങി.

പിടിക്കപ്പെടാതെ മോഷണവുമായി മുന്നോട്ട് പോകുമ്പോഴാണ് മാവേലിക്കരയിൽ വന്ന് മോഷണം നടത്തി ഇപ്പോൾ പിടിക്കപ്പെടുന്നത്. ഇയാള്‍ കോഴിക്കോട്, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്നും കെഎസ്‌ആര്‍ടിസി ബസിൽ കയറി തൃശൂരിൽ ചെന്നിറങ്ങി അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നത്.

അലക്കി തേച്ച് വടിവൊത്ത മുണ്ടും ഷർട്ടും ധരിച്ച് കയ്യിൽ ഗോൾഡൻ കളർ റാഡോ വാച്ചുമൊക്കെ കെട്ടി ഒരു മോഷ്‌ടാവാണ് താനെന്ന് ഒരു സംശയവും തോന്നിപ്പിക്കാത്ത രീതിയിലാണ് ഇയാൾ മോഷണത്തിനായി പോകുന്നത്. ഇടറോഡുകളിലൂടെ സഞ്ചരിച്ച് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും ആളില്ലാത്തതുമായ വീടുകളിൽ കുത്തിതുറന്ന് അകത്തുകയറി കവർച്ച നടത്തും. വീടുകളുടെ വാതിലുകൾ തകർക്കാനാവശ്യമായ ആയുധങ്ങൾ വീടിന്‍റെ പരിസരത്ത് നിന്നോ സമീപത്തുള്ള വീടുകളിൽ നിന്നോ എടുത്ത് വാതിൽ തകർത്തു മോഷണം നടത്തി നേരം പുലരും മുൻപ് ബസ് കയറി തിരികെ പോകുന്നതാണ് ഇയാളുടെ രീതി.

Also Read: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ പക്കി സുബൈര്‍ പിടിയിൽ; വലയിലാക്കിയത് മാവേലിക്കര പൊലീസ്

കുപ്രസിദ്ധ മോഷ്‌ടാവ് നസീം പിടിയിൽ (ETV Bharat)

ആലപ്പുഴ: മാവേലിക്കരയില്‍ നിന്ന് കുപ്രസിദ്ധ മോഷ്‌ടാവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശി നസീം (52) എന്നയാളെയാണ് പൊലീസ് വലയിലാക്കിയത്. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാള്‍. മാവേലിക്കര പുന്നമൂട് ജങ്ഷന് കിഴക്ക് വശം ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് വിദേശ കറൻസികളും, സ്വർണവും, പണവും കടത്തിയ ആളാണ് പൊലീസ് പിടിയിലായത്.

ഓഗസ്റ്റ് 16ാം തീയതി ആയിരുന്നു മാവേലിക്കരയിലെ നാലോളം വീടുകളില്‍ കവര്‍ച്ച നടന്നത്. ഈ കേസ് അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് മോഷണം നടന്ന വീടുകളിലും പരിസരത്തും പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്‌ടാവ് രാത്രി ചങ്ങനാശ്ശേരിയിലെ പായിപ്പാട് എന്ന സ്ഥലത്ത് നിന്നും മാവേലിക്കരയിലെത്തി മോഷണം നടത്തിയതായി മനസിലാക്കി.

പായിപ്പാട്, കുറ്റപ്പുഴ, കവിയൂർ പ്രദേശങ്ങളിൽ പൊലീസ് രഹസ്യാന്വേഷണം നടത്തി. അന്വേഷണത്തില്‍ കവിയൂർ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ലക്കാരൻ റോയി എന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത് എന്ന വിവരം കിട്ടി. എന്നാൽ ഇയാളുടെ യഥാർഥ പേര് പ്രദേശവാസികൾക്കോ അടുപ്പക്കാർക്കോ അറിയില്ലായിരുന്നു. വളരെ മാന്യനായി തിരുവല്ല കവിയൂർ എന്ന പ്രദേശത്ത് താമസക്കുന്ന ഇയാൾ തന്നെയാണോ മോഷണം നടത്തിയത് എന്ന് ആദ്യം സംശയമുണ്ടായി.

തുടർന്ന് നടത്തിയ സാങ്കേതികരീതിയിലുള്ള അന്വേഷണത്തിലാണ് നിരവധി മോഷണ കേസിൽ പ്രതിയായ റോയി എന്ന് വിളിക്കുന്ന നസീമാണ് ഈ മോഷ്‌ടാവ് എന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ നെടുമങ്ങാട് സ്വദേശിയായ ഇയാൾ തുടക്കത്തിൽ റബർ ഷീറ്റ് മോഷണത്തിനാണ് പിടിക്കപ്പെട്ടതെന്ന് മനസിലാക്കി. ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ നെടുമങ്ങാട് വിട്ട് തിരുവല്ലയിൽ എത്തി റബർ ടാപ്പിങ് ജോലി തുടങ്ങി. പിന്നീട് തിരുവല്ല സ്വദേശിനിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം ചങ്ങനാശ്ശേരി പായിപ്പാട് വായ്‌പ്പൂര്‍ എന്ന സ്ഥലത്ത് ജ്വല്ലറി തുടങ്ങി. ബിസിനസിൽ സാമ്പത്തിക ഞെരുക്കം വന്നപ്പോൾ വീണ്ടും മോഷണത്തിനായി ഇറങ്ങി.

അങ്ങനെ തൃശൂർ, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ നിരവധി മോഷണങ്ങള്‍ നടത്തിയതിന് പിടിക്കപ്പെട്ടു. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി കവിയൂർ ഇയാള്‍ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിച്ച് തുടങ്ങി. കുറച്ചു കാലത്തേക്ക് മോഷണം നിർത്തിവച്ചു. എന്നാല്‍ പണത്തിന് ബുദ്ധിമുട്ട് വരുന്ന സന്ദർഭത്തിൽ ഇടയ്ക്കിടെ മോഷണം നടത്തും.

അവസാനം 2019ൽ കൊല്ലം കടയ്ക്കലിൽ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജയിൽ മോചിതനായ നസീം നാട്ടിൽ വന്ന് നെടുമങ്ങാട് തന്‍റെ കുടുംബ ഓഹരി വിറ്റ് പണം കയ്യിലുണ്ടെന്ന് നാട്ടിൽ പറഞ്ഞു പരത്തിയിട്ട് ചെറിയ തുകകൾ മാസ പലിശയ്ക്ക് കൊടുക്കുന്ന ചെറുകിട ബ്ലേഡ് മുതലാളിയായി വിലസുകയായിരുന്നു. കൂടുതലായി ബിസിനസ് വിപുലപ്പെടുത്താൻ വീണ്ടും 2021 മുതൽ രണ്ട് മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ദൂരെ സ്ഥലങ്ങളിൽ പോയി മോഷണം നടത്താൻ തുടങ്ങി.

പിടിക്കപ്പെടാതെ മോഷണവുമായി മുന്നോട്ട് പോകുമ്പോഴാണ് മാവേലിക്കരയിൽ വന്ന് മോഷണം നടത്തി ഇപ്പോൾ പിടിക്കപ്പെടുന്നത്. ഇയാള്‍ കോഴിക്കോട്, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്നും കെഎസ്‌ആര്‍ടിസി ബസിൽ കയറി തൃശൂരിൽ ചെന്നിറങ്ങി അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നത്.

അലക്കി തേച്ച് വടിവൊത്ത മുണ്ടും ഷർട്ടും ധരിച്ച് കയ്യിൽ ഗോൾഡൻ കളർ റാഡോ വാച്ചുമൊക്കെ കെട്ടി ഒരു മോഷ്‌ടാവാണ് താനെന്ന് ഒരു സംശയവും തോന്നിപ്പിക്കാത്ത രീതിയിലാണ് ഇയാൾ മോഷണത്തിനായി പോകുന്നത്. ഇടറോഡുകളിലൂടെ സഞ്ചരിച്ച് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും ആളില്ലാത്തതുമായ വീടുകളിൽ കുത്തിതുറന്ന് അകത്തുകയറി കവർച്ച നടത്തും. വീടുകളുടെ വാതിലുകൾ തകർക്കാനാവശ്യമായ ആയുധങ്ങൾ വീടിന്‍റെ പരിസരത്ത് നിന്നോ സമീപത്തുള്ള വീടുകളിൽ നിന്നോ എടുത്ത് വാതിൽ തകർത്തു മോഷണം നടത്തി നേരം പുലരും മുൻപ് ബസ് കയറി തിരികെ പോകുന്നതാണ് ഇയാളുടെ രീതി.

Also Read: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ പക്കി സുബൈര്‍ പിടിയിൽ; വലയിലാക്കിയത് മാവേലിക്കര പൊലീസ്

Last Updated : Aug 31, 2024, 9:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.