ETV Bharat / state

ഇപി-ജാവ്ദേ‌ക്കര്‍ കൂടിക്കാഴ്‌ച; ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി എംവി ഗോവിന്ദൻ - EP and Javadekar meeting

author img

By ETV Bharat Kerala Team

Published : Apr 28, 2024, 1:21 PM IST

ഇപി ജയരാജന്‍- പ്രകാശ് ജാവ്ദേ‌ക്കര്‍ കൂടിക്കാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ എംവി ഗോവിന്ദൻ.

MV GOVINDAN  EP JAYARAJAN  PRAKASH JAVADEKAR  ഇപി ജാവ്ദേ‌ക്കര്‍ കൂടിക്കാഴ്‌ച
EP AND JAVADEKAR MEETING

ഇപി-ജാവ്ദേ‌ക്കര്‍ കൂടിക്കാഴ്‌ചയില്‍ എംവി ഗോവിന്ദൻ

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേ‌ക്കറുമായി കൂടിക്കാഴ്‌ച നടത്തിയ വിവാദ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകുമോയെന്ന ചോദ്യത്തില്‍ നിന്നും എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറി.

അതേസമയം തൃശൂരിലും തിരുവനന്തപുരത്തും ബിജെപി തോൽക്കുമെന്നും ഈ രണ്ടു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നല്ല വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരു സ്ഥലത്തും ജയിക്കില്ല. സാമാന്യം നല്ല പോളിങ്‌ തന്നെയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല.

തിരുവനന്തപുരത്തും തൃശൂരിലും സിപിഐ സ്ഥാനാർഥികൾക്ക് വേണ്ടി സിപിഎം പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് അധികം ആയുസ്‌ ഇല്ല. ഇടതുപക്ഷത്തിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് വോട്ടെടുപ്പ് ദിനത്തിൽ ഇപി ജയരാജന്‍ സ്ഥിരീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

യുഡിഎഫ് കണ്ണൂര്‍ സ്ഥാനാര്‍ഥി കെ സുധാകരനായിരുന്നു ജാവ്ദേ‌ക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് ആദ്യം ആരോപിച്ചത്. പിന്നാലെ, പ്രകാശ് ജാവ്ദേ‌ക്കര്‍ ഇപി ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഇപി ജയരാജനെതിരെ വിമര്‍ശനമുയര്‍ത്തി.

ഇപി ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയ മുഖ്യമന്ത്രി 'ശിവന്‍ പാപിയുമായി കൂട്ട് കൂടിയാല്‍ ശിവനും പാപിയാകുമെന്ന' പഴഞ്ചൊല്ലും ഓര്‍മ്മിപ്പിച്ചു. ഇങ്ങനെ വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിക്കാതെ മൗനം പാലിച്ചത്.

ALSO READ: ഇപി - ജാവദേക്കർ കൂടിക്കാഴ്‌ച; കെസി വേണുഗോപാലിന് മറുപടിയുമായി ശോഭ സുരേന്ദ്രൻ

ഇപി-ജാവ്ദേ‌ക്കര്‍ കൂടിക്കാഴ്‌ചയില്‍ എംവി ഗോവിന്ദൻ

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേ‌ക്കറുമായി കൂടിക്കാഴ്‌ച നടത്തിയ വിവാദ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകുമോയെന്ന ചോദ്യത്തില്‍ നിന്നും എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറി.

അതേസമയം തൃശൂരിലും തിരുവനന്തപുരത്തും ബിജെപി തോൽക്കുമെന്നും ഈ രണ്ടു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നല്ല വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരു സ്ഥലത്തും ജയിക്കില്ല. സാമാന്യം നല്ല പോളിങ്‌ തന്നെയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല.

തിരുവനന്തപുരത്തും തൃശൂരിലും സിപിഐ സ്ഥാനാർഥികൾക്ക് വേണ്ടി സിപിഎം പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് അധികം ആയുസ്‌ ഇല്ല. ഇടതുപക്ഷത്തിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് വോട്ടെടുപ്പ് ദിനത്തിൽ ഇപി ജയരാജന്‍ സ്ഥിരീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

യുഡിഎഫ് കണ്ണൂര്‍ സ്ഥാനാര്‍ഥി കെ സുധാകരനായിരുന്നു ജാവ്ദേ‌ക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് ആദ്യം ആരോപിച്ചത്. പിന്നാലെ, പ്രകാശ് ജാവ്ദേ‌ക്കര്‍ ഇപി ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഇപി ജയരാജനെതിരെ വിമര്‍ശനമുയര്‍ത്തി.

ഇപി ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയ മുഖ്യമന്ത്രി 'ശിവന്‍ പാപിയുമായി കൂട്ട് കൂടിയാല്‍ ശിവനും പാപിയാകുമെന്ന' പഴഞ്ചൊല്ലും ഓര്‍മ്മിപ്പിച്ചു. ഇങ്ങനെ വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിക്കാതെ മൗനം പാലിച്ചത്.

ALSO READ: ഇപി - ജാവദേക്കർ കൂടിക്കാഴ്‌ച; കെസി വേണുഗോപാലിന് മറുപടിയുമായി ശോഭ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.