ETV Bharat / state

ഏഴു ഭാഷകളിൽ തെരഞ്ഞെടുപ്പ് അറിയിപ്പുകൾ; ഇത് കാസർകോട്ടെ മാത്രം പ്രത്യേകത - ELECTION LANGUAGES IN KASARGOD

author img

By ETV Bharat Kerala Team

Published : Apr 6, 2024, 5:16 PM IST

കാസർകോട് മണ്ഡലത്തിൽ മലയാളം, കന്നഡ, തുളു അടക്കമുള്ള ഏഴു ഭാഷകളിലായി തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ടാകും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

ELECTION LANGUAGE  കാസർകോട്  ഏഴു ഭാഷകളിൽ തെരഞ്ഞെടുപ്പ് അറിയിപ്പ്  KASARGOD
Kasaragod is unique; Election Announces in seven different languages

കാസർകോട്: തെരഞ്ഞെടുപ്പ് സമയത്ത് കാസർകോട് മണ്ഡലത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭൂരിഭാഗം അറിയിപ്പുകളും ഒന്നും രണ്ടും ഭാഷയിൽ അല്ല, ഏഴു ഭാഷകളിലായി ഇവിടെ എഴുതി വെച്ചിട്ടുണ്ടാകും. എന്തിനെന്നല്ലേ..? ഭാഷകൾ കൊണ്ട് വൈവിദ്ധ്യമായ കാസർകോട് ജില്ലയില്‍ ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. അവർക്കു കൂടി കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാണ് ഈ രീതി.

മലയാളം, കന്നഡ, തുളു അടക്കമുള്ള ഏഴു ഭാഷകളിലാണ് ഇവിടെ അറിയിപ്പുകൾ ഉള്ളത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമില്ല. എല്ലായിടത്തും ഏഴു ഭാഷകളിലായി അറിയിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ല.

സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്‌ടര്‍ കെ. ഇമ്പശേഖറിന്‍റെ നേതൃത്വത്തിലാണ് സൂക്ഷ്‌മ പരിശോധന നടത്തിയത്. പതിമൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തള്ളി.

ബാലകൃഷ്‌ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍), വി രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സി എച്ച് കുഞ്ഞമ്പു (സിപിഐഎം) എ വേലായുധന്‍ (ബിജെപി) എന്നിവരുടെ നാമ നിര്‍ദ്ദേശ പത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി.

എം എല്‍ അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം വി ബാലകൃഷ്‌ണന്‍ മാസ്‌റ്റര്‍ (കമ്യുണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്‌സിസ്‌റ്റ്), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സുകുമാരി എം (ബഹുജന്‍ സമാജ് പാര്‍ട്ടി), അനീഷ് പയ്യന്നൂര്‍ (സ്വതന്ത്രന്‍), എന്‍ കേശവ നായക് (സ്വതന്ത്രന്‍), ബാലകൃഷ്‌ണന്‍ എന്‍ (സ്വതന്ത്രന്‍), മനോഹരന്‍ കെ (സ്വതന്ത്രന്‍), രാജേശ്വരി കെ ആര്‍ (സ്വതന്ത്ര) എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സാധിക്കും.

Also Read: 6.49 ലക്ഷം അധിക വോട്ടര്‍മാര്‍, കൂടുതല്‍ പേര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറായി - Final Voters List Loksabha Election

കാസർകോട്: തെരഞ്ഞെടുപ്പ് സമയത്ത് കാസർകോട് മണ്ഡലത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭൂരിഭാഗം അറിയിപ്പുകളും ഒന്നും രണ്ടും ഭാഷയിൽ അല്ല, ഏഴു ഭാഷകളിലായി ഇവിടെ എഴുതി വെച്ചിട്ടുണ്ടാകും. എന്തിനെന്നല്ലേ..? ഭാഷകൾ കൊണ്ട് വൈവിദ്ധ്യമായ കാസർകോട് ജില്ലയില്‍ ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. അവർക്കു കൂടി കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാണ് ഈ രീതി.

മലയാളം, കന്നഡ, തുളു അടക്കമുള്ള ഏഴു ഭാഷകളിലാണ് ഇവിടെ അറിയിപ്പുകൾ ഉള്ളത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമില്ല. എല്ലായിടത്തും ഏഴു ഭാഷകളിലായി അറിയിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ല.

സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്‌ടര്‍ കെ. ഇമ്പശേഖറിന്‍റെ നേതൃത്വത്തിലാണ് സൂക്ഷ്‌മ പരിശോധന നടത്തിയത്. പതിമൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തള്ളി.

ബാലകൃഷ്‌ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍), വി രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സി എച്ച് കുഞ്ഞമ്പു (സിപിഐഎം) എ വേലായുധന്‍ (ബിജെപി) എന്നിവരുടെ നാമ നിര്‍ദ്ദേശ പത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി.

എം എല്‍ അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം വി ബാലകൃഷ്‌ണന്‍ മാസ്‌റ്റര്‍ (കമ്യുണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്‌സിസ്‌റ്റ്), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സുകുമാരി എം (ബഹുജന്‍ സമാജ് പാര്‍ട്ടി), അനീഷ് പയ്യന്നൂര്‍ (സ്വതന്ത്രന്‍), എന്‍ കേശവ നായക് (സ്വതന്ത്രന്‍), ബാലകൃഷ്‌ണന്‍ എന്‍ (സ്വതന്ത്രന്‍), മനോഹരന്‍ കെ (സ്വതന്ത്രന്‍), രാജേശ്വരി കെ ആര്‍ (സ്വതന്ത്ര) എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സാധിക്കും.

Also Read: 6.49 ലക്ഷം അധിക വോട്ടര്‍മാര്‍, കൂടുതല്‍ പേര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറായി - Final Voters List Loksabha Election

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.