ETV Bharat / state

കാന്‍സര്‍ ചികിത്സ എപ്പോള്‍, എങ്ങനെ ; അര്‍ബുദ ദിനത്തില്‍ കാന്‍സര്‍ വിദഗ്‌ധന്‍ ഡോ സനില്‍ കുമാര്‍ പറയുന്നു - കാന്‍സര്‍ ചികിത്സ എപ്പോള്‍ എങ്ങനെ

ലോക കാന്‍സര്‍ ദിനത്തില്‍ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും ഡോക്‌ടര്‍ സനില്‍ കുമാര്‍. കൊച്ചി കാന്‍സര്‍ സെന്‍റര്‍ ഉടന്‍ യാഥാര്‍ഥ്യമാകണമെന്ന് ആവശ്യം.

Cancer expert Doctor Sanil Kumar  World cancer day  കാന്‍സര്‍ ചികിത്സ എപ്പോള്‍ എങ്ങനെ  ലോക കാന്‍സര്‍ ദിനം
cancer-expert-doctor-sanil-kumar-on-world-cancer-day
author img

By ETV Bharat Kerala Team

Published : Feb 4, 2024, 1:18 PM IST

Updated : Feb 4, 2024, 3:22 PM IST

ഡോ എന്‍.കെ സനില്‍ കുമാര്‍ പ്രതികരിക്കുന്നു

എറണാകുളം : ആഗോളതലത്തിൽ അർബുദ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കാൻസർ ദിനം (World Cancer Day) കൂടി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് പത്ത് മില്ല്യൻ ആളുകൾ ഓരോ വർഷവും അർബുദം ബാധിച്ച് മരണമടയുന്നു. എന്നാൽ മൂന്നിലൊന്ന് കാൻസറും വരാതെ സൂക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടന (WHO on Cancer treatment) വ്യക്തമാക്കുന്നത്.

രോഗം നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ മൂന്നിലൊന്ന് രോഗബാധയും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. സ്വന്തം കുടുംബത്തിലെ നിരവധി പേരുടെ ജീവൻ കാൻസർ തട്ടിയെടുത്തതിനെ തുടർന്ന് കാൻസറിനെതിരായ പ്രവർത്തനങ്ങൾക്ക് തൻ്റെ ജീവിതം സമർപ്പിച്ച ഒരാളാണ് കൊച്ചിയിലെ ഡോക്‌ടര്‍ എൻ.കെ സനിൽകുമാർ (Kochi based cancer expert Doctor Sanil Kumar). കാൻസർ രോഗ വിദഗ്‌ധനായ അദ്ദേഹമാണ് കൊച്ചിയിലൊരു അത്യാധുനിക കാൻസർ സെന്‍റർ എന്ന ആശയം തന്നെ ഉയർത്തി കൊണ്ടുവന്നത്.

ജസ്റ്റിസ് വി.ആർ കൃഷണയ്യർ മൂവ്മെൻ്റിൻ്റെ ചാലകശക്തിയായ ഡോ. എൻ.കെ സനിൽ കുമാറിന് പറയാനുള്ളത് കൊച്ചി കാൻസർ സെൻ്റർ എത്രയും പെട്ടന്ന് യാഥാർഥ്യമാക്കണമെന്നാണ്. കാൻസർ ദിനത്തിൽ ചികിത്സയെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ഡോ എൻ.കെ സനിൽ കുമാർ കൊച്ചിയിൽ ഇടിവി ഭാരതിനോട് പങ്കുവച്ചു.

കാൻസറിനെതിരെയുള്ള പ്രതിരോധ ചികിത്സ സംവിധാനവും വളരുകയാണ്. എന്നാൽ കേരളത്തിൽ ചികിത്സ ചെലവ് വളരെ കൂടുതലാണെന്ന് ഡോ എൻ.കെ സനിൽ കുമാർ പറയുന്നു. ഒരു കാൻസർ രോഗി കുടുംബത്തിലുണ്ടായാൽ സാമ്പത്തിക സ്ഥിതി ആകെ താളം തെറ്റുന്ന സാഹചര്യമാണ് ഉള്ളത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങനെ നല്ല ചികിത്സ നൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്.

സ്വകാര്യ ആശുപത്രികളിൽ നല്ല കാൻസർ ചികിത്സകൾ ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. അവർക്ക് താങ്ങാൻ കഴിയുന്ന കാൻസർ ചികിത്സ ലഭിക്കണമെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ കൂടുതലായി വരണം. കേരളത്തിൽ സർക്കാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാൻസർ ചികിത്സ കേന്ദ്രം തിരുവനന്തപുരം ആർ.സി.സിയാണ്. തലശേരിയിലെ മലബാർ കാൻസർ സെൻ്ററിന് മലബാറിലെ രോഗികളുടെ ആവശ്യങ്ങൾ തന്നെ പരിഹരിക്കാൻ കഴിയുന്നില്ല. മധ്യകേരളത്തിലാണ് സർക്കാർ തലത്തിൽ കാര്യമായ ചികിത്സ ലഭ്യമല്ലാത്തത്.

അങ്ങനെയാണ് മധ്യകേരളത്തിൽ കാൻസർ ചികിത്സയും ഗവേഷണവും ഉൾക്കൊള്ളുന്ന ചികിത്സ കേന്ദ്രം വേണമെന്ന ആവശ്യം ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യർ മൂവ്മെൻ്റ് ശക്തമായി ഉന്നയിക്കുകയും സർക്കാർ തലത്തിൽ സമ്മർദം ചെലുത്തി 2016ല്‍ കാൻസർ സെൻ്ററിന് തറക്കല്ലിടുകയും ചെയ്‌തത്. തറക്കല്ലിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂർണ്ണമായി യാഥാർഥ്യമാക്കാൻ കഴഞ്ഞിട്ടില്ല.

360 കിടക്കകളോടെ പ്ലാന്‍ ചെയ്‌ത ഏഴ് ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമാണം തൊണ്ണൂറ് ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി ഇതിനാവശ്യമായ ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഉൾപ്പടെ ഇറക്കുമതി ചെയ്യണം. ഇതിനെല്ലാം സമയം വേണ്ടി വരും. ആറ് മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കാനാണ് സാധ്യത. സർക്കാറിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിലും കാൻസർ ചികിത്സ പ്രധാന അജണ്ടയായി എടുത്ത് എത്രയും വേഗം കൊച്ചി കാൻസർ സെൻ്റർ യാഥാർഥ്യമാക്കണമെന്നും ഡോ എൻ.കെ സനിൽ കുമാർ ആവശ്യപ്പെടുന്നു.

ലോകത്തും രാജ്യത്തും മാത്രമല്ല, കേരളത്തിലും അർബുദ രോഗികൾ വർധിക്കുകയാണ്. നേരത്തെ തന്നെ രോഗികളെ കണ്ടെത്തുന്നതിനുള്ള പഠനങ്ങളൊക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിൽ സ്വാഭാവികമായും വർധനവ് രേഖപ്പെടുത്തും.

ജനസഖ്യ അടിസ്ഥാനത്തിലുള്ള കാൻസർ പഠനത്തിന് പ്രാധാന്യമുണ്ട്. കാൻസറിന് പ്രധാന കാരണമാകുന്നത് രാജ്യത്തും സംസ്ഥാനത്തും പുകവലിയാണ്. പുകയില ജന്യ കാൻസറുകൾ വലിയ ഭീഷണിയാണ്. പുകയിലയിൽ കാൻസറിന് കാരണമായ എൺപതോളം ഘടകങ്ങളുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത്.

ഫാസ്റ്റ് ഫുഡ് ഉൾപ്പടെ മാറിയ ഭക്ഷണ ശീലങ്ങളും കാൻസറിന് കാരണമാകുന്നുവെന്നും ഡോ എൻ.കെ സനിൽ കുമാർ വിശദീകരിച്ചു. ഇന്ത്യയിൽ സെർവിക്കൽ കാൻസര്‍ കേസുകള്‍ വളരെ കൂടുതലാണ്. എന്നാൽ കേരളത്തിൽ സെർവിക്കൽ കാൻസറിൻ്റെ എണ്ണം കുറവാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞതും വ്യക്തി ശുചിത്വവുമല്ലാം ഇതിന് കാരണമാണ്.

വികസിത രാജ്യങ്ങളിൽ കാണുന്നത് പോലെ ഇവിടെ സ്‌തനാർബുദമാണ് കൂടുതലായി കാണുന്നത്. ഇന്ത്യയിൽ തന്നെ തൈറോയിഡ് കാൻസറിൻ്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതിനെ കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കുന്നില്ലെന്നും ഡോ എൻ.കെ സനിൽ കുമാർ ചൂണ്ടികാണിച്ചു. കൊച്ചിയിൽ കാൻസർ സെൻ്ററിൽ ഗവേഷണം കേന്ദ്രം കൂടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത് അതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

പുരുഷൻമാരിൽ ശ്വാസകോശ കാൻസറാണ് കൂടുതലായി കാണുന്നത്. കുട്ടികളിലെ കാൻസറിനെ കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ഇപ്പോഴും കാൻസർ വൈദ്യശാസ്ത്രത്തിൻ്റെ കൈപ്പിടിയിൽ ഒതുങ്ങിയ അസുഖമല്ല. കാൻസർ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. മദ്യവും പുകയിലയും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലവുമായി മുന്നോട്ട് പോവുക. രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ എൻ.കെ സനിൽ കുമാർ ഓർമിപ്പിച്ചു.

Also Read: ലക്ഷണങ്ങള്‍ നിസാരം, അവഗണിച്ചാല്‍ വില്ലനാകും 'കാന്‍സര്‍'; ഇന്ന് ലോക അര്‍ബുദ ദിനം

'പരിചരണ വിടവ് അടയ്ക്കുക, കാൻസർ പരിചരണത്തിന് എല്ലാവരും അർഹരാണ്' എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന പ്രമേയം. സംസ്ഥാനത്ത് കാൻസർ രോഗികളുടെ സ്ഥിതി വിവര കണക്കുകൾ സംബന്ധിച്ച് സമഗ്രമായ ഒരു ചിത്രം ആർക്കും അറിയില്ല. 2021 ഫെബ്രുവരി 19 ലെ സർക്കാർ ഉത്തരവ് പ്രകാരം കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി പ്രോഗ്രാം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെൻടർ, കൊച്ചി കാൻസർ സെൻടർ, തലശേരി മലബാർ കാൻസർ സെൻ്റർ എന്നിവയെ ജനസംഖ്യ മുന്‍നിര്‍ത്തിയുള്ള കാന്‍സര്‍ രജിസ്‌ട്രി തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലൊഴികെ മറ്റ് രണ്ട് കേന്ദ്രങ്ങളിലും ഇത് സംബന്ധിച്ച പ്രവർത്തനം നടന്നുവരികയാണ്.

ഡോ എന്‍.കെ സനില്‍ കുമാര്‍ പ്രതികരിക്കുന്നു

എറണാകുളം : ആഗോളതലത്തിൽ അർബുദ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കാൻസർ ദിനം (World Cancer Day) കൂടി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് പത്ത് മില്ല്യൻ ആളുകൾ ഓരോ വർഷവും അർബുദം ബാധിച്ച് മരണമടയുന്നു. എന്നാൽ മൂന്നിലൊന്ന് കാൻസറും വരാതെ സൂക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടന (WHO on Cancer treatment) വ്യക്തമാക്കുന്നത്.

രോഗം നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ മൂന്നിലൊന്ന് രോഗബാധയും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. സ്വന്തം കുടുംബത്തിലെ നിരവധി പേരുടെ ജീവൻ കാൻസർ തട്ടിയെടുത്തതിനെ തുടർന്ന് കാൻസറിനെതിരായ പ്രവർത്തനങ്ങൾക്ക് തൻ്റെ ജീവിതം സമർപ്പിച്ച ഒരാളാണ് കൊച്ചിയിലെ ഡോക്‌ടര്‍ എൻ.കെ സനിൽകുമാർ (Kochi based cancer expert Doctor Sanil Kumar). കാൻസർ രോഗ വിദഗ്‌ധനായ അദ്ദേഹമാണ് കൊച്ചിയിലൊരു അത്യാധുനിക കാൻസർ സെന്‍റർ എന്ന ആശയം തന്നെ ഉയർത്തി കൊണ്ടുവന്നത്.

ജസ്റ്റിസ് വി.ആർ കൃഷണയ്യർ മൂവ്മെൻ്റിൻ്റെ ചാലകശക്തിയായ ഡോ. എൻ.കെ സനിൽ കുമാറിന് പറയാനുള്ളത് കൊച്ചി കാൻസർ സെൻ്റർ എത്രയും പെട്ടന്ന് യാഥാർഥ്യമാക്കണമെന്നാണ്. കാൻസർ ദിനത്തിൽ ചികിത്സയെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ഡോ എൻ.കെ സനിൽ കുമാർ കൊച്ചിയിൽ ഇടിവി ഭാരതിനോട് പങ്കുവച്ചു.

കാൻസറിനെതിരെയുള്ള പ്രതിരോധ ചികിത്സ സംവിധാനവും വളരുകയാണ്. എന്നാൽ കേരളത്തിൽ ചികിത്സ ചെലവ് വളരെ കൂടുതലാണെന്ന് ഡോ എൻ.കെ സനിൽ കുമാർ പറയുന്നു. ഒരു കാൻസർ രോഗി കുടുംബത്തിലുണ്ടായാൽ സാമ്പത്തിക സ്ഥിതി ആകെ താളം തെറ്റുന്ന സാഹചര്യമാണ് ഉള്ളത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങനെ നല്ല ചികിത്സ നൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്.

സ്വകാര്യ ആശുപത്രികളിൽ നല്ല കാൻസർ ചികിത്സകൾ ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. അവർക്ക് താങ്ങാൻ കഴിയുന്ന കാൻസർ ചികിത്സ ലഭിക്കണമെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ കൂടുതലായി വരണം. കേരളത്തിൽ സർക്കാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാൻസർ ചികിത്സ കേന്ദ്രം തിരുവനന്തപുരം ആർ.സി.സിയാണ്. തലശേരിയിലെ മലബാർ കാൻസർ സെൻ്ററിന് മലബാറിലെ രോഗികളുടെ ആവശ്യങ്ങൾ തന്നെ പരിഹരിക്കാൻ കഴിയുന്നില്ല. മധ്യകേരളത്തിലാണ് സർക്കാർ തലത്തിൽ കാര്യമായ ചികിത്സ ലഭ്യമല്ലാത്തത്.

അങ്ങനെയാണ് മധ്യകേരളത്തിൽ കാൻസർ ചികിത്സയും ഗവേഷണവും ഉൾക്കൊള്ളുന്ന ചികിത്സ കേന്ദ്രം വേണമെന്ന ആവശ്യം ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യർ മൂവ്മെൻ്റ് ശക്തമായി ഉന്നയിക്കുകയും സർക്കാർ തലത്തിൽ സമ്മർദം ചെലുത്തി 2016ല്‍ കാൻസർ സെൻ്ററിന് തറക്കല്ലിടുകയും ചെയ്‌തത്. തറക്കല്ലിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂർണ്ണമായി യാഥാർഥ്യമാക്കാൻ കഴഞ്ഞിട്ടില്ല.

360 കിടക്കകളോടെ പ്ലാന്‍ ചെയ്‌ത ഏഴ് ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമാണം തൊണ്ണൂറ് ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി ഇതിനാവശ്യമായ ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഉൾപ്പടെ ഇറക്കുമതി ചെയ്യണം. ഇതിനെല്ലാം സമയം വേണ്ടി വരും. ആറ് മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കാനാണ് സാധ്യത. സർക്കാറിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിലും കാൻസർ ചികിത്സ പ്രധാന അജണ്ടയായി എടുത്ത് എത്രയും വേഗം കൊച്ചി കാൻസർ സെൻ്റർ യാഥാർഥ്യമാക്കണമെന്നും ഡോ എൻ.കെ സനിൽ കുമാർ ആവശ്യപ്പെടുന്നു.

ലോകത്തും രാജ്യത്തും മാത്രമല്ല, കേരളത്തിലും അർബുദ രോഗികൾ വർധിക്കുകയാണ്. നേരത്തെ തന്നെ രോഗികളെ കണ്ടെത്തുന്നതിനുള്ള പഠനങ്ങളൊക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിൽ സ്വാഭാവികമായും വർധനവ് രേഖപ്പെടുത്തും.

ജനസഖ്യ അടിസ്ഥാനത്തിലുള്ള കാൻസർ പഠനത്തിന് പ്രാധാന്യമുണ്ട്. കാൻസറിന് പ്രധാന കാരണമാകുന്നത് രാജ്യത്തും സംസ്ഥാനത്തും പുകവലിയാണ്. പുകയില ജന്യ കാൻസറുകൾ വലിയ ഭീഷണിയാണ്. പുകയിലയിൽ കാൻസറിന് കാരണമായ എൺപതോളം ഘടകങ്ങളുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത്.

ഫാസ്റ്റ് ഫുഡ് ഉൾപ്പടെ മാറിയ ഭക്ഷണ ശീലങ്ങളും കാൻസറിന് കാരണമാകുന്നുവെന്നും ഡോ എൻ.കെ സനിൽ കുമാർ വിശദീകരിച്ചു. ഇന്ത്യയിൽ സെർവിക്കൽ കാൻസര്‍ കേസുകള്‍ വളരെ കൂടുതലാണ്. എന്നാൽ കേരളത്തിൽ സെർവിക്കൽ കാൻസറിൻ്റെ എണ്ണം കുറവാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞതും വ്യക്തി ശുചിത്വവുമല്ലാം ഇതിന് കാരണമാണ്.

വികസിത രാജ്യങ്ങളിൽ കാണുന്നത് പോലെ ഇവിടെ സ്‌തനാർബുദമാണ് കൂടുതലായി കാണുന്നത്. ഇന്ത്യയിൽ തന്നെ തൈറോയിഡ് കാൻസറിൻ്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതിനെ കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കുന്നില്ലെന്നും ഡോ എൻ.കെ സനിൽ കുമാർ ചൂണ്ടികാണിച്ചു. കൊച്ചിയിൽ കാൻസർ സെൻ്ററിൽ ഗവേഷണം കേന്ദ്രം കൂടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത് അതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

പുരുഷൻമാരിൽ ശ്വാസകോശ കാൻസറാണ് കൂടുതലായി കാണുന്നത്. കുട്ടികളിലെ കാൻസറിനെ കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ഇപ്പോഴും കാൻസർ വൈദ്യശാസ്ത്രത്തിൻ്റെ കൈപ്പിടിയിൽ ഒതുങ്ങിയ അസുഖമല്ല. കാൻസർ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. മദ്യവും പുകയിലയും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലവുമായി മുന്നോട്ട് പോവുക. രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ എൻ.കെ സനിൽ കുമാർ ഓർമിപ്പിച്ചു.

Also Read: ലക്ഷണങ്ങള്‍ നിസാരം, അവഗണിച്ചാല്‍ വില്ലനാകും 'കാന്‍സര്‍'; ഇന്ന് ലോക അര്‍ബുദ ദിനം

'പരിചരണ വിടവ് അടയ്ക്കുക, കാൻസർ പരിചരണത്തിന് എല്ലാവരും അർഹരാണ്' എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന പ്രമേയം. സംസ്ഥാനത്ത് കാൻസർ രോഗികളുടെ സ്ഥിതി വിവര കണക്കുകൾ സംബന്ധിച്ച് സമഗ്രമായ ഒരു ചിത്രം ആർക്കും അറിയില്ല. 2021 ഫെബ്രുവരി 19 ലെ സർക്കാർ ഉത്തരവ് പ്രകാരം കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി പ്രോഗ്രാം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെൻടർ, കൊച്ചി കാൻസർ സെൻടർ, തലശേരി മലബാർ കാൻസർ സെൻ്റർ എന്നിവയെ ജനസംഖ്യ മുന്‍നിര്‍ത്തിയുള്ള കാന്‍സര്‍ രജിസ്‌ട്രി തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലൊഴികെ മറ്റ് രണ്ട് കേന്ദ്രങ്ങളിലും ഇത് സംബന്ധിച്ച പ്രവർത്തനം നടന്നുവരികയാണ്.

Last Updated : Feb 4, 2024, 3:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.