ETV Bharat / state

കൃഷ്‌ണന് ഒപ്പമിരുന്നുണ്ട് ഭക്തര്‍; മനം നിറച്ച് വിഭവസമൃദ്ധമായ അഷ്‌ടമി രോഹിണി വള്ള സദ്യ - Aranmula Ashtami Rohini Vallasadya

author img

By ETV Bharat Kerala Team

Published : Aug 26, 2024, 3:27 PM IST

പ്രശസ്‌തമായ അഷ്‌ടമി രോഹിണി വള്ള സദ്യ നടന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

അഷ്‌മിരോഹിണി വള്ളസദ്യ  ആറൻമുള വള്ളസദ്യ  ASHTAMIROHINI VALLASADYA  ARANMULA VALLASADYA
Aranmula Ashtamirohini Vallasadya Inauguration (ETV Bharat)
വള്ളസദ്യ ഉദ്ഘാടന ചടങ്ങ് (ETV Bharat)

പത്തനംതിട്ട : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ നടന്നു. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണ ജോർജും ചടങ്ങിൽ പങ്കെടുത്തു. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷത്തോളം ആളുകൾ അഷ്‌ടമിരോഹിണി വള്ള സദ്യയിൽ പങ്കുചേർന്നു.

ആനക്കൊട്ടിലിന്‍റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലം വരെയുള്ള സ്ഥലത്താണ് 52 കരനാഥന്മാർക്ക് സദ്യ വിളമ്പുന്നത്. ശ്രീകൃഷ്‌മജയന്തി ദിവസം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നം ഭക്ഷിക്കുന്നതായാണ് വള്ളസദ്യയുടെ വിശ്വാസം. ഗജമണ്ഡപത്തിൽ ഭഗവാന് പ്രസാദം സമർപ്പിച്ചതോടെയാണ് വള്ളസദ്യയ്ക്കു തുടക്കമായത്.

ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10,000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്‌ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്‌ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ വഴിപാടിന് കൂപ്പൺ എടുത്തിട്ടുള്ളവർക്ക് പാഞ്ചജന്യം, കൃഷ്‌ണവേണി, വിനായക എന്നീ ഓഡിറ്റോറിയങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

Also Read : അഷ്‌ടമി രോഹിണി: കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഭക്തജന പ്രവാഹം - Krishna Jayanti Celebrations

വള്ളസദ്യ ഉദ്ഘാടന ചടങ്ങ് (ETV Bharat)

പത്തനംതിട്ട : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ നടന്നു. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണ ജോർജും ചടങ്ങിൽ പങ്കെടുത്തു. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷത്തോളം ആളുകൾ അഷ്‌ടമിരോഹിണി വള്ള സദ്യയിൽ പങ്കുചേർന്നു.

ആനക്കൊട്ടിലിന്‍റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലം വരെയുള്ള സ്ഥലത്താണ് 52 കരനാഥന്മാർക്ക് സദ്യ വിളമ്പുന്നത്. ശ്രീകൃഷ്‌മജയന്തി ദിവസം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നം ഭക്ഷിക്കുന്നതായാണ് വള്ളസദ്യയുടെ വിശ്വാസം. ഗജമണ്ഡപത്തിൽ ഭഗവാന് പ്രസാദം സമർപ്പിച്ചതോടെയാണ് വള്ളസദ്യയ്ക്കു തുടക്കമായത്.

ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10,000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്‌ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്‌ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ വഴിപാടിന് കൂപ്പൺ എടുത്തിട്ടുള്ളവർക്ക് പാഞ്ചജന്യം, കൃഷ്‌ണവേണി, വിനായക എന്നീ ഓഡിറ്റോറിയങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

Also Read : അഷ്‌ടമി രോഹിണി: കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഭക്തജന പ്രവാഹം - Krishna Jayanti Celebrations

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.