ETV Bharat / state

'കാല്‍പ്പന്ത് കളിയോട് വിടപറയാൻ വയ്യ, കളി മൈതാനം വിട്ടാലും അഞ്ജിതയുണ്ടാകും…'; ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മലയാളി - FOOTBALL VIDEO ANALYST ANJITHA

പുരുഷ കേന്ദ്രീകൃത കായിക മേഖലകളിലെ തൊഴിലിലേക്ക് ചുവടെടുത്ത് വെച്ചിരിക്കുകയാണ് കാസർകോട് ബങ്കളം സ്വദേശിനി അഞ്‌ജിത.

author img

By ETV Bharat Kerala Team

Published : Jul 6, 2024, 2:30 PM IST

ANJITHA  വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ്  അഞ്ജിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ്  WOMAN IN FOOTBALL
Anjitha (ETV Bharat)
ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് അഞ്ജിത (ETV Bharat)

കാസർകോട്: കായികരംഗത്ത് സ്ത്രീകൾ കുതിക്കുകയാണ്. പുരുഷ മേധാവിത്വമുള്ള കായിക മേഖലകളിലെ തൊഴിലിലേക്ക് സ്ത്രീകളും സ്വന്തമായൊരിടം കണ്ടെത്തുന്നു. അത്തരത്തിലൊരു തൊഴിലിലേക്ക് ചുവടെടുത്ത് വെക്കുകയാണ് അഞ്ജിത എന്ന 23 കാരി. ഇന്ത്യയിലെ ആദ്യത്തെ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് എന്ന അത്യപൂര്‍വ്വ നേട്ടത്തിലേക്കാണ് അഞ്ജിത എത്തിയിരിക്കുന്നത്.

കാസർകോട് ബങ്കളം സ്വദേശിനിയായ അഞ്‌ജിത ഗോകുലം കേരള വനിതാ സീനിയർ ടീമിന് വേണ്ടിയാണ് കരാർ ഒപ്പുവച്ചത്. മുമ്പ് മുത്തൂറ്റ് എഫ്എയൂടെ ഭാഗമായിരുന്നു അഞ്‌ജിത. ഇന്ത്യൻ ഫുട്‌ബോളില്‍ തന്നെ ആദ്യമായാണ് ഒരു വനിത വീഡിയോ അനലിസ്റ്റായെത്തുന്നത്.

അത് ഒരു മലയാളി ആയതിൽ കേരളത്തിനും അഭിമാനിക്കാം. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വനിതാ ടീമിനായി കളിച്ചിട്ടുള്ള അഞ്ജിത മുന്‍ കേരള താരമാണ്. അഞ്ജിതയ്ക്ക് ഫുട്‌ബോളിനോട് അത്രയേറെ ഇഷ്‌ടമാണ്. സ്ഥിരമായി ഈ മേഖലയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് കളത്തിനപ്പുറം കരിയർ ഓപ്ഷനുകൾ തേടാൻ തുടങ്ങിയത്.

ഇതിനായി പ്രത്യേക കോഴ്‌സ് പഠിച്ചു. പ്രൊഫഷണൽ ഫുട്ബോൾ സ്‌കൗട്ട്സ് അസോസിയേഷനിൽ (പിഎഫ്എസ്എ) ഒരു കോഴ്‌സ് പൂർത്തിയാക്കിയതോടെ പതുകെ പതുക്കെ ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മാറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൻ്റെ അനലിസ്റ്റായ ആനന്ദ് വർദ്ധൻ്റെ സഹായവും അഞ്ജിതയ്ക്ക് ഏറെ സഹായകരമായി.

ഏതൊരു പെൺകുട്ടിയെയും പോലെ അഞ്ജിതയുടെ ഹീറോ അച്ഛന്‍ മണിയാണ്. കാസർകോട്ടെ അറിയപ്പെടുന്ന ഫുട്ബോൾ ഗോളി ആയിരുന്നു മണി. അച്ഛന്‍റെ ഫുട്ബോളിനോടുള്ള ആവേശം മകളിലും എത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ജിത സ്‌കൂളിലെ ഫുട്ബോൾ ടീമിൽ ചേരാൻ തീരുമാനിച്ചു. ആദ്യ പരിശീലകൻ നാട്ടുകാരനായ നിതീഷ് ആണ്. നിതീഷിലൂടെയാണ് ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ അഞ്ജിത പഠിച്ചത്.

തൃശൂർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫിൽ ബികോം പാഠനാകാലത്ത് കൂടുതൽ അവസരങ്ങൾ തേടിയെത്തി. കേരളത്തിൻ്റെ ജൂനിയർ, സീനിയർ ടീമുകളിൽ കളിക്കാൻ അവൾക്ക് അവസരം നൽകി. സെൻ്റ് ജോസഫ് കോളേജിൽ ബികോമിന് പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത് പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിൽ ചേർന്ന് അഞ്ജിത തൻ്റെ ഫുട്‌ബോൾ യാത്ര തുടർന്നു. പ്രതിരോധ നിലയിൽ കാലുറപ്പിച്ച അഞ്ജിത ഇന്ത്യൻ വുമൺസ് ലീഗിൽ പങ്കെടുത്തത് മുംബൈ നൈറ്റ്‌സിന് വേണ്ടിയാണ്. ബെംഗളൂരു ബ്രേവ്സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. റൊണാൾഡോയാണ് ഇഷ്‌ട താരമെന്നും അഞ്ജിത പ്രതികരിച്ചു.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷെരീഫ് ഖാൻ അഞ്ജിതയെ പ്രോത്സാഹിപ്പിച്ചു. അവളിൽ മികച്ച കഴിവുകൾ കാണുകയും അവളെ പ്രചോദിപ്പിക്കുകയും ചെയ്‌തു. അഞ്ജിത ഇപ്പോൾ തൃശൂർ കാർമൽ കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം പഠിക്കുകയാണ്.

ഈ വർഷത്തോട് കൂടി അഞ്ജിത ഫുട്ബോൾ കളി മൈതാനങ്ങളോട് വിടപറയും. ഒരു സ്പോർട്‌സ് അനലിസ്റ്റ് എന്ന നിലയിൽ തൻ്റെ പ്രൊഫഷനിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഞ്ജിതയുടെ തീരുമാനം. ഇതിനായി അച്ഛൻ മണിയും അമ്മ നളിനിയും സഹോദരിയും കൂടെയുണ്ട്.

കൂടുതൽ ശ്രദ്ധ നൽകേണ്ടതും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും ജോലി ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ടെന്ന് അഞ്ജിത പറഞ്ഞു. കളിക്കാരുടെയും ടീമിൻ്റെയും പ്രകടനങ്ങൾ കോച്ചിന് വിശകലനം ചെയ്യുന്നതിനും ടീമിനെ അവരുടെ ഗെയിം മെച്ചപ്പെടുത്താനും ഫുട്ബോൾ അനലിസ്റ്റിന്‍റെ സേവനം സഹായിക്കാറുണ്ട്.

Also Read: 'വാനില്‍ പറന്നൊരു മാജിക്…!' സ്കൈ ഡൈവിങ്ങില്‍ ചരിത്രനേട്ടം ലക്ഷ്യമിട്ട് 21കാരൻ

ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് അഞ്ജിത (ETV Bharat)

കാസർകോട്: കായികരംഗത്ത് സ്ത്രീകൾ കുതിക്കുകയാണ്. പുരുഷ മേധാവിത്വമുള്ള കായിക മേഖലകളിലെ തൊഴിലിലേക്ക് സ്ത്രീകളും സ്വന്തമായൊരിടം കണ്ടെത്തുന്നു. അത്തരത്തിലൊരു തൊഴിലിലേക്ക് ചുവടെടുത്ത് വെക്കുകയാണ് അഞ്ജിത എന്ന 23 കാരി. ഇന്ത്യയിലെ ആദ്യത്തെ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് എന്ന അത്യപൂര്‍വ്വ നേട്ടത്തിലേക്കാണ് അഞ്ജിത എത്തിയിരിക്കുന്നത്.

കാസർകോട് ബങ്കളം സ്വദേശിനിയായ അഞ്‌ജിത ഗോകുലം കേരള വനിതാ സീനിയർ ടീമിന് വേണ്ടിയാണ് കരാർ ഒപ്പുവച്ചത്. മുമ്പ് മുത്തൂറ്റ് എഫ്എയൂടെ ഭാഗമായിരുന്നു അഞ്‌ജിത. ഇന്ത്യൻ ഫുട്‌ബോളില്‍ തന്നെ ആദ്യമായാണ് ഒരു വനിത വീഡിയോ അനലിസ്റ്റായെത്തുന്നത്.

അത് ഒരു മലയാളി ആയതിൽ കേരളത്തിനും അഭിമാനിക്കാം. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വനിതാ ടീമിനായി കളിച്ചിട്ടുള്ള അഞ്ജിത മുന്‍ കേരള താരമാണ്. അഞ്ജിതയ്ക്ക് ഫുട്‌ബോളിനോട് അത്രയേറെ ഇഷ്‌ടമാണ്. സ്ഥിരമായി ഈ മേഖലയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് കളത്തിനപ്പുറം കരിയർ ഓപ്ഷനുകൾ തേടാൻ തുടങ്ങിയത്.

ഇതിനായി പ്രത്യേക കോഴ്‌സ് പഠിച്ചു. പ്രൊഫഷണൽ ഫുട്ബോൾ സ്‌കൗട്ട്സ് അസോസിയേഷനിൽ (പിഎഫ്എസ്എ) ഒരു കോഴ്‌സ് പൂർത്തിയാക്കിയതോടെ പതുകെ പതുക്കെ ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മാറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൻ്റെ അനലിസ്റ്റായ ആനന്ദ് വർദ്ധൻ്റെ സഹായവും അഞ്ജിതയ്ക്ക് ഏറെ സഹായകരമായി.

ഏതൊരു പെൺകുട്ടിയെയും പോലെ അഞ്ജിതയുടെ ഹീറോ അച്ഛന്‍ മണിയാണ്. കാസർകോട്ടെ അറിയപ്പെടുന്ന ഫുട്ബോൾ ഗോളി ആയിരുന്നു മണി. അച്ഛന്‍റെ ഫുട്ബോളിനോടുള്ള ആവേശം മകളിലും എത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ജിത സ്‌കൂളിലെ ഫുട്ബോൾ ടീമിൽ ചേരാൻ തീരുമാനിച്ചു. ആദ്യ പരിശീലകൻ നാട്ടുകാരനായ നിതീഷ് ആണ്. നിതീഷിലൂടെയാണ് ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ അഞ്ജിത പഠിച്ചത്.

തൃശൂർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫിൽ ബികോം പാഠനാകാലത്ത് കൂടുതൽ അവസരങ്ങൾ തേടിയെത്തി. കേരളത്തിൻ്റെ ജൂനിയർ, സീനിയർ ടീമുകളിൽ കളിക്കാൻ അവൾക്ക് അവസരം നൽകി. സെൻ്റ് ജോസഫ് കോളേജിൽ ബികോമിന് പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത് പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിൽ ചേർന്ന് അഞ്ജിത തൻ്റെ ഫുട്‌ബോൾ യാത്ര തുടർന്നു. പ്രതിരോധ നിലയിൽ കാലുറപ്പിച്ച അഞ്ജിത ഇന്ത്യൻ വുമൺസ് ലീഗിൽ പങ്കെടുത്തത് മുംബൈ നൈറ്റ്‌സിന് വേണ്ടിയാണ്. ബെംഗളൂരു ബ്രേവ്സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. റൊണാൾഡോയാണ് ഇഷ്‌ട താരമെന്നും അഞ്ജിത പ്രതികരിച്ചു.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷെരീഫ് ഖാൻ അഞ്ജിതയെ പ്രോത്സാഹിപ്പിച്ചു. അവളിൽ മികച്ച കഴിവുകൾ കാണുകയും അവളെ പ്രചോദിപ്പിക്കുകയും ചെയ്‌തു. അഞ്ജിത ഇപ്പോൾ തൃശൂർ കാർമൽ കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം പഠിക്കുകയാണ്.

ഈ വർഷത്തോട് കൂടി അഞ്ജിത ഫുട്ബോൾ കളി മൈതാനങ്ങളോട് വിടപറയും. ഒരു സ്പോർട്‌സ് അനലിസ്റ്റ് എന്ന നിലയിൽ തൻ്റെ പ്രൊഫഷനിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഞ്ജിതയുടെ തീരുമാനം. ഇതിനായി അച്ഛൻ മണിയും അമ്മ നളിനിയും സഹോദരിയും കൂടെയുണ്ട്.

കൂടുതൽ ശ്രദ്ധ നൽകേണ്ടതും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും ജോലി ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ടെന്ന് അഞ്ജിത പറഞ്ഞു. കളിക്കാരുടെയും ടീമിൻ്റെയും പ്രകടനങ്ങൾ കോച്ചിന് വിശകലനം ചെയ്യുന്നതിനും ടീമിനെ അവരുടെ ഗെയിം മെച്ചപ്പെടുത്താനും ഫുട്ബോൾ അനലിസ്റ്റിന്‍റെ സേവനം സഹായിക്കാറുണ്ട്.

Also Read: 'വാനില്‍ പറന്നൊരു മാജിക്…!' സ്കൈ ഡൈവിങ്ങില്‍ ചരിത്രനേട്ടം ലക്ഷ്യമിട്ട് 21കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.