ETV Bharat / international

റഷ്യയില്‍ ആരാധനാലയങ്ങള്‍ക്കും പൊലീസിനും നേരെ വെടിവയ്‌പ്പ്; 15 പൊലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതനും കൊല്ലപ്പെട്ടു - GUMEN ATTACK IN RUSSIA

author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:08 AM IST

Updated : Jun 24, 2024, 8:13 AM IST

റഷ്യയുടെ തെക്കൻ ഡാഗെസ്‌താൻ മേഖലയിലുണ്ടായ വെടിവയ്പ്പില്‍ ഓർത്തഡോക്‌സ് പുരോഹിതനും പൊലീസുകാരും കൊല്ലപ്പെട്ടു. നിരവധി സാധരണക്കാര്‍ക്കും പരിക്ക്.

ORTHODOX PRIEST KILLED IN RASSIA  GUNSHOT IN SYNAGOGUE  GUNSHOT IN A POLICE POST RASSIA  ഡാഗെസ്‌താനിൽ വെടിവെയ്പ്പ്
Representative image (ETV Bharat)

മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിൽ ആരാധനാലയങ്ങള്‍ ആക്രമിച്ച് സായുധ സംഘം. പതിനഞ്ച് പൊലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിരവധി സാധാരണക്കാര്‍ക്കും പരിക്ക്. തിങ്കളാഴ്‌ച രാവിലെ വീഡിയോ പ്രസ്‌താവനയിലൂടെയാണ് ഗവർണർ സെർജി മെലിക്കോവ് വിവരം പുറത്തുവിട്ടത്.

ഞായറാഴ്‌ച റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിലെ രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. സായുധ പോരാളികളുടെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി വിശേഷിപ്പിച്ചത്.

സംഭവത്തില്‍ അഞ്ച് തോക്കുധാരികളെ വധിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ എത്ര തീവ്രവാദികൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

കാസ്‌പിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഡെർബെന്‍റ് നഗരത്തിലെ ഒരു സിനഗോഗിനും പള്ളിക്കും നേരെ ആയുധധാരികളായ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ഡാഗെസ്‌താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിക്കും സിനഗോഗിനും തീപിടിച്ചതായാണ് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ഏതാണ്ട് അതേസമയം, ഡാഗെസ്‌താൻ തലസ്ഥാനമായ മഖച്‌കലയിലെ ഒരു പള്ളിക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. മേഖലയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ആറ് പൊലീസുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ നോവോസ്റ്റി പുറത്തു വിടുന്ന കണക്ക്. ഏഴ് പൊലീസുകാർ ഉൾപ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുവെന്നും 25 പേർക്ക് പരിക്കേറ്റതായും മുസ്ലീം അഡ്‌മിനിസ്ട്രേറ്റീവ് ബോഡിയായ മുഫ്‌തിയേറ്റ് ഓഫ് ഡാഗെസ്‌താനും പറയുന്നു. കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തീവ്രവാദ പ്രവർത്തനത്തില്‍ അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ മക്കളുടെ പങ്കാളിത്തത്തിൻ്റെ പേരിൽ ഒരു ദഗെസ്‌താനി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് നിയമ റിപ്പോര്‍ട്ട് ചെയ്‌തു.

ALSO READ : പ്രതിരോധ രംഗത്തെ ആധുനികവത്‌കരണം: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് മോദി-ഹസീന കൂടിക്കാഴ്‌ച

മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിൽ ആരാധനാലയങ്ങള്‍ ആക്രമിച്ച് സായുധ സംഘം. പതിനഞ്ച് പൊലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിരവധി സാധാരണക്കാര്‍ക്കും പരിക്ക്. തിങ്കളാഴ്‌ച രാവിലെ വീഡിയോ പ്രസ്‌താവനയിലൂടെയാണ് ഗവർണർ സെർജി മെലിക്കോവ് വിവരം പുറത്തുവിട്ടത്.

ഞായറാഴ്‌ച റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിലെ രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. സായുധ പോരാളികളുടെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി വിശേഷിപ്പിച്ചത്.

സംഭവത്തില്‍ അഞ്ച് തോക്കുധാരികളെ വധിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ എത്ര തീവ്രവാദികൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

കാസ്‌പിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഡെർബെന്‍റ് നഗരത്തിലെ ഒരു സിനഗോഗിനും പള്ളിക്കും നേരെ ആയുധധാരികളായ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ഡാഗെസ്‌താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിക്കും സിനഗോഗിനും തീപിടിച്ചതായാണ് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ഏതാണ്ട് അതേസമയം, ഡാഗെസ്‌താൻ തലസ്ഥാനമായ മഖച്‌കലയിലെ ഒരു പള്ളിക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. മേഖലയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ആറ് പൊലീസുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ നോവോസ്റ്റി പുറത്തു വിടുന്ന കണക്ക്. ഏഴ് പൊലീസുകാർ ഉൾപ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുവെന്നും 25 പേർക്ക് പരിക്കേറ്റതായും മുസ്ലീം അഡ്‌മിനിസ്ട്രേറ്റീവ് ബോഡിയായ മുഫ്‌തിയേറ്റ് ഓഫ് ഡാഗെസ്‌താനും പറയുന്നു. കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തീവ്രവാദ പ്രവർത്തനത്തില്‍ അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ മക്കളുടെ പങ്കാളിത്തത്തിൻ്റെ പേരിൽ ഒരു ദഗെസ്‌താനി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് നിയമ റിപ്പോര്‍ട്ട് ചെയ്‌തു.

ALSO READ : പ്രതിരോധ രംഗത്തെ ആധുനികവത്‌കരണം: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് മോദി-ഹസീന കൂടിക്കാഴ്‌ച

Last Updated : Jun 24, 2024, 8:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.