ETV Bharat / international

ഭൂട്ടാന്‍റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക് സമ്മാനിച്ചു; ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി - HIGHEST CIVILIAN AWARD OF BHUTAN

author img

By ETV Bharat Kerala Team

Published : Mar 22, 2024, 5:59 PM IST

ഭൂട്ടാന്‍റെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് ദ ഡര്‍ക്ക് ഗ്യാല്‍പോ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാരം 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിച്ച് മോദി.

BHUTAN HIGHEST CIVILIAN AWARD  PM MODI  ORDER OF THE DRUK GYALPO  NEIGHBOURHOOD FIRST POLICY
PM Modi Bestowed Bhutan's Highest Civilian Award Order Of The Druk Gyalpo'

തിംഫു: ഭൂട്ടാന്‍റെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് ദ ഡര്‍ക്ക് ഗ്യാല്‍പോ' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ആദ്യമായാണ് മറ്റൊരു രാജ്യത്തലവന് ഈ പുരസ്‌കാരം ഭൂട്ടാന്‍ സമ്മാനിക്കുന്നത് . ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നല്‍കിയ സംഭാവനകളും ഭൂട്ടാന്‍ ജനതയ്ക്കും രാജ്യത്തിനും നല്‍കിയ സേവനങ്ങളും മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് (PM Modi Bestowed Order Of The Druk Gyalpo').

തനിക്ക് ലഭിച്ച ഈ പുരസ്‌കാരം 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോദി എക്‌സില്‍ കുറിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് ആണ് പുരസ്‌കാരം സമ്മാനിച്ചത്. 2021 ഡിസംബര്‍ പതിനേഴിന് ഭൂട്ടാന്‍റെ 114 -ാമത് ദേശീയ ദിനാഘോഷ വേളയിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി ഇന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഇത് മൂന്നാം തവണയാണ് മോദി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത്.

ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് ഭൂട്ടാന്‍ ഈ പുരസ്‌കാരം നല്‍കുന്നത്. 2020 ല്‍ അമേരിക്കന്‍ സേനയുടെ 'ലീജിയന്‍ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി ഏറ്റുവാങ്ങിയിരുന്നു. 2019ല്‍ റഷ്യ തങ്ങളുടെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ദ ഓര്‍ഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രൂസ്' പുരസ്‌കാരം നല്‍കി മോദിയെ ആദരിച്ചിരുന്നു.

Also Read: മോദി നുണകളുടെ തമ്പുരാന്‍; ജനവിശ്വാസ് യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭൂട്ടാന്‍റെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോദി തനിക്ക് ആ രാജ്യത്തെ ജനത നല്‍കിയ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അയല്‍പ്പക്കമാദ്യം (Neighbourhood First) നയത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദി ഭൂട്ടാനിലെത്തിയത്.

തിംഫു: ഭൂട്ടാന്‍റെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് ദ ഡര്‍ക്ക് ഗ്യാല്‍പോ' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ആദ്യമായാണ് മറ്റൊരു രാജ്യത്തലവന് ഈ പുരസ്‌കാരം ഭൂട്ടാന്‍ സമ്മാനിക്കുന്നത് . ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നല്‍കിയ സംഭാവനകളും ഭൂട്ടാന്‍ ജനതയ്ക്കും രാജ്യത്തിനും നല്‍കിയ സേവനങ്ങളും മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് (PM Modi Bestowed Order Of The Druk Gyalpo').

തനിക്ക് ലഭിച്ച ഈ പുരസ്‌കാരം 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോദി എക്‌സില്‍ കുറിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് ആണ് പുരസ്‌കാരം സമ്മാനിച്ചത്. 2021 ഡിസംബര്‍ പതിനേഴിന് ഭൂട്ടാന്‍റെ 114 -ാമത് ദേശീയ ദിനാഘോഷ വേളയിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി ഇന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഇത് മൂന്നാം തവണയാണ് മോദി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത്.

ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് ഭൂട്ടാന്‍ ഈ പുരസ്‌കാരം നല്‍കുന്നത്. 2020 ല്‍ അമേരിക്കന്‍ സേനയുടെ 'ലീജിയന്‍ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി ഏറ്റുവാങ്ങിയിരുന്നു. 2019ല്‍ റഷ്യ തങ്ങളുടെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ദ ഓര്‍ഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രൂസ്' പുരസ്‌കാരം നല്‍കി മോദിയെ ആദരിച്ചിരുന്നു.

Also Read: മോദി നുണകളുടെ തമ്പുരാന്‍; ജനവിശ്വാസ് യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭൂട്ടാന്‍റെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോദി തനിക്ക് ആ രാജ്യത്തെ ജനത നല്‍കിയ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അയല്‍പ്പക്കമാദ്യം (Neighbourhood First) നയത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദി ഭൂട്ടാനിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.