ETV Bharat / international

ഇസ്രായേൽ ആക്രമണത്തിൽ 37 പലസ്‌തീനികൾ കൊല്ലപ്പെട്ടു ; കൊല്ലപ്പെട്ടത് കൂടാരങ്ങളിൽ അഭയം പ്രാപിച്ചവർ - ISRAELI STRIKES KILL 37 IN RAFAH

author img

By ETV Bharat Kerala Team

Published : May 29, 2024, 3:46 PM IST

തുടർന്നുള്ള ഇസ്രായേലി ആക്രമണങ്ങൾക്ക് ശേഷം, ലോക രാഷ്‌ട്രങ്ങളിൽ നിന്ന് ഇസ്രായേൽ വർധിച്ചുവരുന്ന ഒറ്റപ്പെടുന്നതിന്‍റെ സൂചനയായി സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ പലസ്‌തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണം 1 ദശലക്ഷത്തിലധികം ആളുകളെ നഗരം വിട്ട് പലായനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് യുഎൻ ഏജൻസി.

BENJAMIN NETANYAHU  ISRAELI STRIKES  UN  PALESTINE ISRAEL WAR
Palestinians fleeing from the southern Gaza city of Rafah (AP)

ദേർ അൽ-ബലാഹ്: റഫയില്‍ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്കൻ ഗാസ നഗരമായ റഫയ്ക്ക് പുറത്ത് കൂടാരങ്ങളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. കുടിയൊഴിപ്പിക്കപ്പെട്ട പലസ്‌തീകൾക്കായുള്ള ക്യാമ്പിൽ ദിവസങ്ങൾക്കുമുമ്പ് മാരകമായ തീപിടുത്തമുണ്ടായതായി എമർജൻസി ജീവനക്കാരും ആശുപത്രി അധികൃതരും പറഞ്ഞിരുന്നു.

റഫയിലേക്ക് സൈന്യത്തിന്‍റെ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ നിന്ന് ഉൾപ്പെടെ എതിര്‍പ്പ് ഉയരുന്നതായാണ് സൂചന. മാത്രമല്ല ലോക രാഷ്‌ട്രങ്ങളിൽ നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുന്നതിന്‍റെ സൂചനയായി, സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾ പലസ്‌തീനെ ഔദ്യോഗികമായി അംഗീകരിച്ചു.

ടെന്‍റ് ക്യാമ്പിൽ ഞായറാഴ്‌ചയുണ്ടായ തീപിടുത്തത്തിന് കാരണം പലസ്‌തീൻ തീവ്രവാദികളുടെ ആയുധങ്ങളിൽ നിന്നുണ്ടായ സ്ഫോടനങ്ങളാകാം എന്ന് ഇസ്രായേൽ സൈന്യം അഭിപ്രായപ്പെട്ടിരുന്നു. തീപിടിത്തത്തെക്കുറിച്ചുള്ള ഇസ്രായേലിന്‍റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഫലങ്ങൾ ചൊവ്വാഴ്‌ച (മെയ് 28) പുറത്തുവന്നിരുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇപ്പോഴും അന്വേഷിക്കുകയാണെന്ന് സൈനിക വക്താവ് റിയർ അഡ്എം ഡാനിയൽ ഹഗാരി പറഞ്ഞു. ഇസ്രായേൽ അവിടെ ആക്രമണം നടത്തിയത് രണ്ട് മുതിർന്ന ഹമാസ് തീവ്രവാദികളുടെ താവളമാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും സൈന്യം പറഞ്ഞതിനാലാണെന്നും ഡാനിയൽ ഹഗാരി കൂട്ടിച്ചേർത്തു.

തീപിടിത്തത്തിന് കാരണം ക്യാമ്പിലെ ഇന്ധനമോ പാചകവാതക സിലിണ്ടറോ മറ്റ് സാമഗ്രികളോ കത്തിച്ചതു കൊണ്ടാകാം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് തീപിടുത്തത്തിൽ 45 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്.

റാഫയിൽ ഇസ്രായേൽ മെയ് 6 ന് ആരംഭിച്ച ആക്രമണം 1 ദശലക്ഷത്തിലധികം ആളുകളെ നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് പലസ്‌തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യുഎൻ ഏജൻസി പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിൽ എട്ട് മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഭൂരിഭാഗം പേരും ഇതിനോടകം തന്നെ രാജ്യത്ത് നിന്ന് പലായനം ചെയ്‌തുകഴിഞ്ഞു.

സിവിലിയന്മാരോട് ഒഴിഞ്ഞുമാറാൻ സൈന്യം ഉത്തരവിട്ടിട്ടില്ലാത്ത റഫയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണങ്ങൾ നടന്നത്. കിഴക്കൻ റഫയിലും, നഗരത്തിൻ്റെ മധ്യഭാഗങ്ങളിലും, ഗാസ - ഈജിപ്‌ത് അതിർത്തിയിലുമായി ഇസ്രായേലി കരസേനയും അവരുടെ ടാങ്കുകളും പ്രവർത്തിക്കുന്നുണ്ട്.

തിങ്കളാഴ്‌ച വൈകീട്ടും ചൊവ്വാഴ്‌ച പുലർച്ചെയുമായി റഫയുടെ പടിഞ്ഞാറൻ ടെൽ അൽ-സുൽത്താൻ ജില്ലയിൽ ഷെല്ലാക്രമണം ഉണ്ടായി, കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ സിവിൽ ഡിഫൻസും പലസ്‌തീൻ റെഡ് ക്രസന്‍റും അറിയിച്ചു. ഞായറാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 200 മീറ്റർ (യാർഡ്) അടുത്തുള്ള ടെൻ്റിലായിരുന്നവരാണ് മരിച്ചവരിൽ ഏഴുപേരും .

'വളരെയധികം ഭയാനകമായ ഒരു രാത്രിയായിരുന്നു അന്നത്തേത്' എന്ന് ഡിസംബർ മുതൽ ടെൽ അൽ - സുൽത്താനിൽ അഭയം പ്രാപിച്ച ഗാസ സിറ്റിയിൽ നിന്നുള്ള പലസ്‌തീനിയായ അബ്‌ദുൽ-റഹ്മാൻ അബു ഇസ്‌മായിൽ പറഞ്ഞു. ആ രാത്രി മുതൽ ചെവ്വാഴ്‌ച വരെ ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും മുകളിൽ പറന്നുയരുന്ന ശബ്‌ദവും, നിർത്താതെ സ്ഫോടനങ്ങൾ നടക്കുന്നതിന്‍റെ ശബ്‌ദവും താൻ കേട്ടതായി അദ്ദേഹം പറഞ്ഞു.

2023 അവസാനത്തോടെ കരസേനയെ അയയ്‌ക്കുന്നതിന് മുമ്പ് ഇസ്രായേൽ കനത്ത ബോംബിങ് ക്യാമ്പെയ്ൻ ആരംഭിച്ച ഗാസ സിറ്റിയിലെ സമീപപ്രദേശമായ ഷിജയ്‌യയിലെ ഇസ്രായേൽ അധിനിവേശത്തെ ഇത് ഓർമ്മിപ്പിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. “ഞങ്ങൾ ഇത് മുമ്പ് കണ്ടിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസും ഇസ്രായേലിൻ്റെ മറ്റ് സഖ്യകക്ഷികളും നഗരത്തിൽ ഒരു പൂർണ്ണമായ ആക്രമണത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒരു "റെഡ് ലൈൻ" കടക്കുമെന്ന് ബൈഡൻ ഭരണകൂടം പറയുകയും അത്തരം ഒരു സംരംഭത്തിന് ആയുധങ്ങൾ നൽകാൻ അവർ വിസമ്മതിക്കുകയും ചെയ്‌തു. ഇസ്രായേൽ റഫയ്ക്ക് വേണ്ടി റെഡ് ലൈൻ കടക്കുന്നതായി ഭരണകൂടം ഒരു സൂചനയും നൽകിയില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഗാസയിലെ മറ്റ് കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ വ്യത്യസ്‌തമായ രീതിയിലാണ് ആക്രമണം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗാസയിൽ പലസ്‌തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ കേസിൻ്റെ ഭാഗമായി അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞയാഴ്‌ച ഇസ്രായേലിനോട് റഫയിലെ ആക്രമണം നിർത്താൻ ഉത്തരവിട്ടിരുന്നു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക്, റഫയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ തീരത്ത് ഫീൽഡ് ആശുപത്രിക്ക് സമീപം നടന്ന ഒരു ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ 13 സ്ത്രീകൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആ അപകടത്തിൽ തൻ്റെ നാല് ബന്ധുക്കളും അവരുടെ ഭർത്താക്കന്മാരും കുട്ടികളും കൊല്ലപ്പെടുകയും നിരവധി ടെൻ്റുകൾ നശിപ്പിക്കപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി അഹമ്മദ് നാസർ എന്നയാൾ പറഞ്ഞു. അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും നേരത്തെ യുദ്ധസമയത്ത് ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്‌തവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്‌ചത്തെ മാരകമായ സ്‌ട്രൈക്കിനെയും തീപിടുത്തത്തെയും കുറിച്ചുള്ള അന്വേഷണത്തിൽ, ഷെഡ്ഡുകളുടെ പ്രദേശത്ത് നിന്ന് ഏകദേശം 40 മീറ്റർ (യാർഡ്) അകലെ ഹമാസ് റോക്കറ്റ് വിക്ഷേപണ സ്ഥാനമാണെന്ന് പറഞ്ഞതിൻ്റെ ഉപഗ്രഹ ഫോട്ടോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ഏറ്റവും ചെറിയ ബോംബുകളും 17 കിലോഗ്രാം (37 പൗണ്ട്) പോർമുനകളുള്ള രണ്ട് യുദ്ധോപകരണങ്ങളുമാണ് ഉപയോഗിച്ചതെന്ന് ഇസ്രായേലി അധികൃതർ പറഞ്ഞു. “നമ്മുടെ യുദ്ധോപകരണങ്ങൾക്ക് മാത്രം ഇത്രയും വലിപ്പമുള്ള തീ ആളിക്കത്തിക്കാൻ കഴിയില്ല,” എന്നും അവർ കൂട്ടിച്ചേർത്തു. തീ ഞങ്ങൾ പ്രതീക്ഷിക്കാത്ത വിനാശകരമായ സംഭവമായിരുന്നു എന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം തീ ആളിക്കത്തിയതാകാം എന്നും ഡാനിയൽ ഹഗാരി പറഞ്ഞു.

മാസങ്ങൾ നീണ്ട പോരാട്ടത്തിനിടെ കനത്ത നാശനഷ്‌ടങ്ങൾ നേരിട്ട നിരവധി കുടുംബങ്ങൾ തിരക്കേറിയ മുവാസി മേഖലയിലേക്കോ തെക്കൻ നഗരമായ ഖാൻ യൂനിസിലേക്കോ പോകുന്നുണ്ടെന്ന് റഫ നിവാസിയായ സയ്യിദ് അൽ മസ്‌രി പറഞ്ഞു. റഫയിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അൽ മസ്രി എന്നയാളും പറഞ്ഞു. സമീപത്തെ തീവ്രമായ ബോംബാക്രമണത്തെത്തുടർന്ന് ടെൽ അൽ-സുൽത്താനിലെ രണ്ട് മെഡിക്കൽ സൗകര്യങ്ങൾ പ്രവർത്തനരഹിതമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടെൽ അൽ - സുൽത്താൻ മെഡിക്കൽ സെൻ്ററും ഇന്തോനേഷ്യൻ ഫീൽഡ് ഹോസ്‌പിറ്റലും മെഡിക്കുകളും രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമായി പൂട്ടിയിരിക്കുകയാണെന്ന് പ്രദേശത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റിയായ പലസ്‌തീനികൾക്കുള്ള മെഡിക്കൽ എയ്‌ഡ് പറഞ്ഞു.

ഗാസയിലെ മിക്ക ആശുപത്രികളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. റാഫയിലെ കുവൈറ്റ് ഹോസ്‌പിറ്റൽ പ്രവേശന കവാടത്തിനടുത്തുള്ള ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച അടച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു. ഞായറാഴ്‌ചത്തെ ആക്രമണത്തിലും തീപിടുത്തത്തിലും ഉണ്ടായ അപകടങ്ങൾ ഈ പ്രദേശത്തെ ഫീൽഡ് ഹോസ്‌പിറ്റലുകളെ തികച്ചും സങ്കീർണതയിലാക്കി. ഈ ഹോസ്‌പിറ്റലിൽ ഇപ്പോൾ തന്നെ ഗുരുതരമായ പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവാണ്.

പൊള്ളലേറ്റവർക്ക് തീവ്രപരിചരണം ആവശ്യമാണ്, മാത്രമല്ല അവർര ചികിത്സിക്കുമ്പോൾ വൈദ്യുതിയും ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങളും ആവശ്യമാണ്, എന്ന് ഡോ മാർഗരറ്റ് ഹാരിസ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വൈദഗ്ധ്യമുള്ള ഡോക്‌ടർമാരെയും നഴ്‌സുമാരെയും ലഭിക്കാൻ പോലും ഞങ്ങൾ പാടുപെടുകയാണ്, കാരണം അവരെല്ലാം ഇവിടെ നിന്ന് പലായനം ചെയ്‌തുവെന്നും അവർ വ്യക്തമാക്കി.

ഒക്‌ടോബർ 7 ന് ഹമാസ് അടക്കമുള്ള തീവ്രവാദികൾ തെക്കൻ ഇസ്രായേലിലെ 1,200 ഓളം സാധാരണക്കാരെ കൊല്ലുകയും 250 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേൽ തടവിലാക്കിയ പലസ്‌തീനികൾക്ക് പകരമായി നവംബറിൽ പ്രഖ്യാപിച്ച ഒരാഴ്‌ച നീണ്ടുനിന്ന വെടിനിർത്തലിൽ നൂറിലധികം പേരെ മോചിപ്പിച്ചു.

36,096 പലസ്‌തീനികളെ കൊന്നൊടുക്കിയ വൻ വ്യോമ, കര, കടൽ ആക്രമണത്തിലൂടെയാണ് ഇസ്രായേൽ പ്രതികരിച്ചതെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവര്‍ ഹമാസിനെയും സാധാരണക്കാരെയും തമ്മിൽ വേർതിരിക്കുന്നില്ല. 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയുടെ 80% പേരും പലായനം ചെയ്യപ്പെട്ടു. പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലുള്ളവർ ഇപ്പോഴും പട്ടിണി അനുഭവിക്കുകയാണെന്നും യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.

റഫയിലെ ആക്രമണം തെക്കൻ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കൽ അസാധ്യമാക്കിയിരിക്കുന്നു. നൂറുകണക്കിന് ട്രക്കുകൾ അടുത്തുള്ള കെരെം ഷാലോം ക്രോസിങിലൂടെ പ്രവേശിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം പറയുന്നു, എന്നാൽ യുദ്ധം കാരണം ഗാസയുടെ ഭാഗത്ത് സഹായം ലഭ്യമാക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സഹായം എത്തിക്കുന്നവര്‍ പറഞ്ഞു.

ALSO READ : ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ...; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

ദേർ അൽ-ബലാഹ്: റഫയില്‍ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്കൻ ഗാസ നഗരമായ റഫയ്ക്ക് പുറത്ത് കൂടാരങ്ങളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. കുടിയൊഴിപ്പിക്കപ്പെട്ട പലസ്‌തീകൾക്കായുള്ള ക്യാമ്പിൽ ദിവസങ്ങൾക്കുമുമ്പ് മാരകമായ തീപിടുത്തമുണ്ടായതായി എമർജൻസി ജീവനക്കാരും ആശുപത്രി അധികൃതരും പറഞ്ഞിരുന്നു.

റഫയിലേക്ക് സൈന്യത്തിന്‍റെ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ നിന്ന് ഉൾപ്പെടെ എതിര്‍പ്പ് ഉയരുന്നതായാണ് സൂചന. മാത്രമല്ല ലോക രാഷ്‌ട്രങ്ങളിൽ നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുന്നതിന്‍റെ സൂചനയായി, സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾ പലസ്‌തീനെ ഔദ്യോഗികമായി അംഗീകരിച്ചു.

ടെന്‍റ് ക്യാമ്പിൽ ഞായറാഴ്‌ചയുണ്ടായ തീപിടുത്തത്തിന് കാരണം പലസ്‌തീൻ തീവ്രവാദികളുടെ ആയുധങ്ങളിൽ നിന്നുണ്ടായ സ്ഫോടനങ്ങളാകാം എന്ന് ഇസ്രായേൽ സൈന്യം അഭിപ്രായപ്പെട്ടിരുന്നു. തീപിടിത്തത്തെക്കുറിച്ചുള്ള ഇസ്രായേലിന്‍റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഫലങ്ങൾ ചൊവ്വാഴ്‌ച (മെയ് 28) പുറത്തുവന്നിരുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇപ്പോഴും അന്വേഷിക്കുകയാണെന്ന് സൈനിക വക്താവ് റിയർ അഡ്എം ഡാനിയൽ ഹഗാരി പറഞ്ഞു. ഇസ്രായേൽ അവിടെ ആക്രമണം നടത്തിയത് രണ്ട് മുതിർന്ന ഹമാസ് തീവ്രവാദികളുടെ താവളമാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും സൈന്യം പറഞ്ഞതിനാലാണെന്നും ഡാനിയൽ ഹഗാരി കൂട്ടിച്ചേർത്തു.

തീപിടിത്തത്തിന് കാരണം ക്യാമ്പിലെ ഇന്ധനമോ പാചകവാതക സിലിണ്ടറോ മറ്റ് സാമഗ്രികളോ കത്തിച്ചതു കൊണ്ടാകാം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് തീപിടുത്തത്തിൽ 45 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്.

റാഫയിൽ ഇസ്രായേൽ മെയ് 6 ന് ആരംഭിച്ച ആക്രമണം 1 ദശലക്ഷത്തിലധികം ആളുകളെ നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് പലസ്‌തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യുഎൻ ഏജൻസി പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിൽ എട്ട് മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഭൂരിഭാഗം പേരും ഇതിനോടകം തന്നെ രാജ്യത്ത് നിന്ന് പലായനം ചെയ്‌തുകഴിഞ്ഞു.

സിവിലിയന്മാരോട് ഒഴിഞ്ഞുമാറാൻ സൈന്യം ഉത്തരവിട്ടിട്ടില്ലാത്ത റഫയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണങ്ങൾ നടന്നത്. കിഴക്കൻ റഫയിലും, നഗരത്തിൻ്റെ മധ്യഭാഗങ്ങളിലും, ഗാസ - ഈജിപ്‌ത് അതിർത്തിയിലുമായി ഇസ്രായേലി കരസേനയും അവരുടെ ടാങ്കുകളും പ്രവർത്തിക്കുന്നുണ്ട്.

തിങ്കളാഴ്‌ച വൈകീട്ടും ചൊവ്വാഴ്‌ച പുലർച്ചെയുമായി റഫയുടെ പടിഞ്ഞാറൻ ടെൽ അൽ-സുൽത്താൻ ജില്ലയിൽ ഷെല്ലാക്രമണം ഉണ്ടായി, കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ സിവിൽ ഡിഫൻസും പലസ്‌തീൻ റെഡ് ക്രസന്‍റും അറിയിച്ചു. ഞായറാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 200 മീറ്റർ (യാർഡ്) അടുത്തുള്ള ടെൻ്റിലായിരുന്നവരാണ് മരിച്ചവരിൽ ഏഴുപേരും .

'വളരെയധികം ഭയാനകമായ ഒരു രാത്രിയായിരുന്നു അന്നത്തേത്' എന്ന് ഡിസംബർ മുതൽ ടെൽ അൽ - സുൽത്താനിൽ അഭയം പ്രാപിച്ച ഗാസ സിറ്റിയിൽ നിന്നുള്ള പലസ്‌തീനിയായ അബ്‌ദുൽ-റഹ്മാൻ അബു ഇസ്‌മായിൽ പറഞ്ഞു. ആ രാത്രി മുതൽ ചെവ്വാഴ്‌ച വരെ ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും മുകളിൽ പറന്നുയരുന്ന ശബ്‌ദവും, നിർത്താതെ സ്ഫോടനങ്ങൾ നടക്കുന്നതിന്‍റെ ശബ്‌ദവും താൻ കേട്ടതായി അദ്ദേഹം പറഞ്ഞു.

2023 അവസാനത്തോടെ കരസേനയെ അയയ്‌ക്കുന്നതിന് മുമ്പ് ഇസ്രായേൽ കനത്ത ബോംബിങ് ക്യാമ്പെയ്ൻ ആരംഭിച്ച ഗാസ സിറ്റിയിലെ സമീപപ്രദേശമായ ഷിജയ്‌യയിലെ ഇസ്രായേൽ അധിനിവേശത്തെ ഇത് ഓർമ്മിപ്പിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. “ഞങ്ങൾ ഇത് മുമ്പ് കണ്ടിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസും ഇസ്രായേലിൻ്റെ മറ്റ് സഖ്യകക്ഷികളും നഗരത്തിൽ ഒരു പൂർണ്ണമായ ആക്രമണത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒരു "റെഡ് ലൈൻ" കടക്കുമെന്ന് ബൈഡൻ ഭരണകൂടം പറയുകയും അത്തരം ഒരു സംരംഭത്തിന് ആയുധങ്ങൾ നൽകാൻ അവർ വിസമ്മതിക്കുകയും ചെയ്‌തു. ഇസ്രായേൽ റഫയ്ക്ക് വേണ്ടി റെഡ് ലൈൻ കടക്കുന്നതായി ഭരണകൂടം ഒരു സൂചനയും നൽകിയില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഗാസയിലെ മറ്റ് കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ വ്യത്യസ്‌തമായ രീതിയിലാണ് ആക്രമണം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗാസയിൽ പലസ്‌തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ കേസിൻ്റെ ഭാഗമായി അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞയാഴ്‌ച ഇസ്രായേലിനോട് റഫയിലെ ആക്രമണം നിർത്താൻ ഉത്തരവിട്ടിരുന്നു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക്, റഫയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ തീരത്ത് ഫീൽഡ് ആശുപത്രിക്ക് സമീപം നടന്ന ഒരു ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ 13 സ്ത്രീകൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആ അപകടത്തിൽ തൻ്റെ നാല് ബന്ധുക്കളും അവരുടെ ഭർത്താക്കന്മാരും കുട്ടികളും കൊല്ലപ്പെടുകയും നിരവധി ടെൻ്റുകൾ നശിപ്പിക്കപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി അഹമ്മദ് നാസർ എന്നയാൾ പറഞ്ഞു. അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും നേരത്തെ യുദ്ധസമയത്ത് ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്‌തവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്‌ചത്തെ മാരകമായ സ്‌ട്രൈക്കിനെയും തീപിടുത്തത്തെയും കുറിച്ചുള്ള അന്വേഷണത്തിൽ, ഷെഡ്ഡുകളുടെ പ്രദേശത്ത് നിന്ന് ഏകദേശം 40 മീറ്റർ (യാർഡ്) അകലെ ഹമാസ് റോക്കറ്റ് വിക്ഷേപണ സ്ഥാനമാണെന്ന് പറഞ്ഞതിൻ്റെ ഉപഗ്രഹ ഫോട്ടോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ഏറ്റവും ചെറിയ ബോംബുകളും 17 കിലോഗ്രാം (37 പൗണ്ട്) പോർമുനകളുള്ള രണ്ട് യുദ്ധോപകരണങ്ങളുമാണ് ഉപയോഗിച്ചതെന്ന് ഇസ്രായേലി അധികൃതർ പറഞ്ഞു. “നമ്മുടെ യുദ്ധോപകരണങ്ങൾക്ക് മാത്രം ഇത്രയും വലിപ്പമുള്ള തീ ആളിക്കത്തിക്കാൻ കഴിയില്ല,” എന്നും അവർ കൂട്ടിച്ചേർത്തു. തീ ഞങ്ങൾ പ്രതീക്ഷിക്കാത്ത വിനാശകരമായ സംഭവമായിരുന്നു എന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം തീ ആളിക്കത്തിയതാകാം എന്നും ഡാനിയൽ ഹഗാരി പറഞ്ഞു.

മാസങ്ങൾ നീണ്ട പോരാട്ടത്തിനിടെ കനത്ത നാശനഷ്‌ടങ്ങൾ നേരിട്ട നിരവധി കുടുംബങ്ങൾ തിരക്കേറിയ മുവാസി മേഖലയിലേക്കോ തെക്കൻ നഗരമായ ഖാൻ യൂനിസിലേക്കോ പോകുന്നുണ്ടെന്ന് റഫ നിവാസിയായ സയ്യിദ് അൽ മസ്‌രി പറഞ്ഞു. റഫയിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അൽ മസ്രി എന്നയാളും പറഞ്ഞു. സമീപത്തെ തീവ്രമായ ബോംബാക്രമണത്തെത്തുടർന്ന് ടെൽ അൽ-സുൽത്താനിലെ രണ്ട് മെഡിക്കൽ സൗകര്യങ്ങൾ പ്രവർത്തനരഹിതമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടെൽ അൽ - സുൽത്താൻ മെഡിക്കൽ സെൻ്ററും ഇന്തോനേഷ്യൻ ഫീൽഡ് ഹോസ്‌പിറ്റലും മെഡിക്കുകളും രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമായി പൂട്ടിയിരിക്കുകയാണെന്ന് പ്രദേശത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റിയായ പലസ്‌തീനികൾക്കുള്ള മെഡിക്കൽ എയ്‌ഡ് പറഞ്ഞു.

ഗാസയിലെ മിക്ക ആശുപത്രികളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. റാഫയിലെ കുവൈറ്റ് ഹോസ്‌പിറ്റൽ പ്രവേശന കവാടത്തിനടുത്തുള്ള ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച അടച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു. ഞായറാഴ്‌ചത്തെ ആക്രമണത്തിലും തീപിടുത്തത്തിലും ഉണ്ടായ അപകടങ്ങൾ ഈ പ്രദേശത്തെ ഫീൽഡ് ഹോസ്‌പിറ്റലുകളെ തികച്ചും സങ്കീർണതയിലാക്കി. ഈ ഹോസ്‌പിറ്റലിൽ ഇപ്പോൾ തന്നെ ഗുരുതരമായ പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവാണ്.

പൊള്ളലേറ്റവർക്ക് തീവ്രപരിചരണം ആവശ്യമാണ്, മാത്രമല്ല അവർര ചികിത്സിക്കുമ്പോൾ വൈദ്യുതിയും ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങളും ആവശ്യമാണ്, എന്ന് ഡോ മാർഗരറ്റ് ഹാരിസ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വൈദഗ്ധ്യമുള്ള ഡോക്‌ടർമാരെയും നഴ്‌സുമാരെയും ലഭിക്കാൻ പോലും ഞങ്ങൾ പാടുപെടുകയാണ്, കാരണം അവരെല്ലാം ഇവിടെ നിന്ന് പലായനം ചെയ്‌തുവെന്നും അവർ വ്യക്തമാക്കി.

ഒക്‌ടോബർ 7 ന് ഹമാസ് അടക്കമുള്ള തീവ്രവാദികൾ തെക്കൻ ഇസ്രായേലിലെ 1,200 ഓളം സാധാരണക്കാരെ കൊല്ലുകയും 250 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേൽ തടവിലാക്കിയ പലസ്‌തീനികൾക്ക് പകരമായി നവംബറിൽ പ്രഖ്യാപിച്ച ഒരാഴ്‌ച നീണ്ടുനിന്ന വെടിനിർത്തലിൽ നൂറിലധികം പേരെ മോചിപ്പിച്ചു.

36,096 പലസ്‌തീനികളെ കൊന്നൊടുക്കിയ വൻ വ്യോമ, കര, കടൽ ആക്രമണത്തിലൂടെയാണ് ഇസ്രായേൽ പ്രതികരിച്ചതെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവര്‍ ഹമാസിനെയും സാധാരണക്കാരെയും തമ്മിൽ വേർതിരിക്കുന്നില്ല. 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയുടെ 80% പേരും പലായനം ചെയ്യപ്പെട്ടു. പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലുള്ളവർ ഇപ്പോഴും പട്ടിണി അനുഭവിക്കുകയാണെന്നും യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.

റഫയിലെ ആക്രമണം തെക്കൻ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കൽ അസാധ്യമാക്കിയിരിക്കുന്നു. നൂറുകണക്കിന് ട്രക്കുകൾ അടുത്തുള്ള കെരെം ഷാലോം ക്രോസിങിലൂടെ പ്രവേശിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം പറയുന്നു, എന്നാൽ യുദ്ധം കാരണം ഗാസയുടെ ഭാഗത്ത് സഹായം ലഭ്യമാക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സഹായം എത്തിക്കുന്നവര്‍ പറഞ്ഞു.

ALSO READ : ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ...; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.