ETV Bharat / international

ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി,ധാക്കയിലേക്ക് ലോങ് മാര്‍ച്ച് - BANGLADESH PROTEST DEATH TOLL

author img

By ETV Bharat Kerala Team

Published : Aug 5, 2024, 9:12 AM IST

Updated : Aug 5, 2024, 10:46 AM IST

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി ഉയര്‍ന്നു.

BANGLADESH PROTESTS  BANGLADESH PM SHEIKH HASINA  ബംഗ്ലാദേശ് പ്രക്ഷോഭം  പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
People protesting in bangladesh (ETV Bharat)

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. മരിച്ചവരില്‍ പതിനാല് പൊലീസുകാരുമുണ്ടെന്ന് ബംഗാളി പത്രം പ്രോതോം ആലം റിപ്പോർട്ട് ചെയ്‌തു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അവാമി ലീഗ് അംഗങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടുന്നത്. അതിനിടെ, ധാക്കയിലേക്ക് ലോങ് മാർച്ച് നടത്താന്‍ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്‌തു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യവ്യാകമായി ഇന്‍റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കൂടാതെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു.

കഴിഞ്ഞ മാസം, ബംഗ്ലദേശിലെ തൊഴില്‍ സംവരണം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ 200-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് സംവരണത്തിൽ മാറ്റം വരുത്തിയിരുന്നു.

തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഷെയ്‌ഖ് ഹസീന രാജി വെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Also Read : ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീം കോടതി

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. മരിച്ചവരില്‍ പതിനാല് പൊലീസുകാരുമുണ്ടെന്ന് ബംഗാളി പത്രം പ്രോതോം ആലം റിപ്പോർട്ട് ചെയ്‌തു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അവാമി ലീഗ് അംഗങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടുന്നത്. അതിനിടെ, ധാക്കയിലേക്ക് ലോങ് മാർച്ച് നടത്താന്‍ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്‌തു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യവ്യാകമായി ഇന്‍റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കൂടാതെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു.

കഴിഞ്ഞ മാസം, ബംഗ്ലദേശിലെ തൊഴില്‍ സംവരണം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ 200-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് സംവരണത്തിൽ മാറ്റം വരുത്തിയിരുന്നു.

തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഷെയ്‌ഖ് ഹസീന രാജി വെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Also Read : ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീം കോടതി

Last Updated : Aug 5, 2024, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.