ETV Bharat / entertainment

'കുസൃതിയും കൗശലവും നിറഞ്ഞ സ്വഭാവം, മികച്ച അഭിനയം'; ആസിഫ് അലിയുടെ കാസ്റ്റിങ് ഓര്‍ത്തെടുത്ത് ശ്യാമപ്രസാദ് - SYAMAPRASAD ABOUT ASIF ALI

author img

By ETV Bharat Kerala Team

Published : Jul 22, 2024, 7:33 PM IST

നടന്‍ ആസിഫ് അലിയെ കുറിച്ചും അഭിനയ തികവിനെ കുറിച്ചും സംവിധായകന്‍ ശ്യാമപ്രസാദ്. ഋതുവിലൂടെ വളരെ മികച്ച കഥാപാത്രമായാണ് ആസിഫ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്നത്. ആദ്യമായി സിനിമയിലേക്ക് കാസ്റ്റ് ചെയ്‌ത സാഹചര്യങ്ങളെ കുറിച്ച് ശ്യാമപ്രസാദ്.

ASIF KNOW SELF MARKETING VERY WELL  ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഋതു  ആസിഫ് അലിയെ കുറിച്ച് ശ്യാമപ്രസാദ്  DIRECTOR SYAMAPRASAD
SYAMAPRASAD, Film Director (ETV Bharat)
സംവിധായകന്‍ ശ്യാമപ്രസാദ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു (ETV Bharat)

എറണാകുളം: ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു കൊണ്ടാണ് ആസിഫ് അലി മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനെ കാസ്റ്റ് ചെയ്യാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ ശ്യാമപ്രസാദ്. ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി മലയാളത്തിലെ ഇപ്പോഴുള്ള പല മുൻനിര നടന്മാരെയും ഓഡിഷൻ ചെയ്‌തിട്ടുണ്ട്.

അന്നൊരു ദീപാവലി ദിവസമായിരുന്നു. ആസിഫ് അലി അവതരിപ്പിച്ച ഋതു എന്ന ചിത്രത്തിലെ കഥാപാത്രം നമുക്കറിയാം. ചെറിയ കുസൃതിയും കൗശലവും ഒക്കെ നിറഞ്ഞ സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തിയാണ്. പലരും ഓഡിഷനുവേണ്ടി ഞങ്ങൾക്കു മുന്നിലേക്ക് കയറി വരുന്നത് ഭയന്നും ഒരല്‍പം നെർവസുമായാണ്. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ വളരെ കോൺഫിഡൻസോടുകൂടി കൈകൾ ഉയർത്തി കാണിച്ച് ഹാപ്പി ദീവാലി എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച് കയറി വരുന്നത്.

ആ നിമിഷം അതെ ആസിഫ് അലിയെ ആ കഥാപാത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യുകയായിരുന്നു. സീൻ വായിച്ച് കൊടുത്തതും ഓഡിഷനിൽ അദ്ദേഹത്തിന്‍റെ പ്രകടനത്തെ വിലയിരുത്തിയതും ഒക്കെ ഒരു ഫോർമാലിറ്റി പോലെ കടന്നുപോയി. ഒരു സ്വകാര്യ ചാനലിൽ അവതാരകനായി മാത്രം എക്‌സ്‌പീരിയൻസ് ഉള്ള വ്യക്തി മലയാളികൾക്ക് സ്വീകാര്യനായ ഒരു താരമായി വളർന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ കോൺഫിഡൻസ് ഒന്നുകൊണ്ട് മാത്രമാണ്. സെൽഫ് മാർക്കറ്റിൽ കൃത്യമായി ചെയ്യാൻ അറിയാവുന്ന ഒരു വ്യക്തിത്വം കൂടിയാണ് ആസിഫ് അലിയുടേത്. അദ്ദേഹവുമായി സഹകരിച്ചുകൊണ്ട് ഒരു പുതിയ ചിത്രം പരിഗണനയിലുണ്ടെന്നും സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു.

Also Read: 'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ 'ചിരി'യെടുത്ത് പൊലീസ് ഹെൽപ് ഡെസ്‌ക്

സംവിധായകന്‍ ശ്യാമപ്രസാദ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു (ETV Bharat)

എറണാകുളം: ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു കൊണ്ടാണ് ആസിഫ് അലി മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനെ കാസ്റ്റ് ചെയ്യാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ ശ്യാമപ്രസാദ്. ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി മലയാളത്തിലെ ഇപ്പോഴുള്ള പല മുൻനിര നടന്മാരെയും ഓഡിഷൻ ചെയ്‌തിട്ടുണ്ട്.

അന്നൊരു ദീപാവലി ദിവസമായിരുന്നു. ആസിഫ് അലി അവതരിപ്പിച്ച ഋതു എന്ന ചിത്രത്തിലെ കഥാപാത്രം നമുക്കറിയാം. ചെറിയ കുസൃതിയും കൗശലവും ഒക്കെ നിറഞ്ഞ സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തിയാണ്. പലരും ഓഡിഷനുവേണ്ടി ഞങ്ങൾക്കു മുന്നിലേക്ക് കയറി വരുന്നത് ഭയന്നും ഒരല്‍പം നെർവസുമായാണ്. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ വളരെ കോൺഫിഡൻസോടുകൂടി കൈകൾ ഉയർത്തി കാണിച്ച് ഹാപ്പി ദീവാലി എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച് കയറി വരുന്നത്.

ആ നിമിഷം അതെ ആസിഫ് അലിയെ ആ കഥാപാത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യുകയായിരുന്നു. സീൻ വായിച്ച് കൊടുത്തതും ഓഡിഷനിൽ അദ്ദേഹത്തിന്‍റെ പ്രകടനത്തെ വിലയിരുത്തിയതും ഒക്കെ ഒരു ഫോർമാലിറ്റി പോലെ കടന്നുപോയി. ഒരു സ്വകാര്യ ചാനലിൽ അവതാരകനായി മാത്രം എക്‌സ്‌പീരിയൻസ് ഉള്ള വ്യക്തി മലയാളികൾക്ക് സ്വീകാര്യനായ ഒരു താരമായി വളർന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ കോൺഫിഡൻസ് ഒന്നുകൊണ്ട് മാത്രമാണ്. സെൽഫ് മാർക്കറ്റിൽ കൃത്യമായി ചെയ്യാൻ അറിയാവുന്ന ഒരു വ്യക്തിത്വം കൂടിയാണ് ആസിഫ് അലിയുടേത്. അദ്ദേഹവുമായി സഹകരിച്ചുകൊണ്ട് ഒരു പുതിയ ചിത്രം പരിഗണനയിലുണ്ടെന്നും സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു.

Also Read: 'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ 'ചിരി'യെടുത്ത് പൊലീസ് ഹെൽപ് ഡെസ്‌ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.