ETV Bharat / business

കാലിടറി ഓഹരി വിപണി, സെന്‍സെക്‌സ് 398 പോയിന്‍റ് ഇടിഞ്ഞു - sensex sheds 398 points on profit

author img

By ETV Bharat Kerala Team

Published : Sep 11, 2024, 7:30 PM IST

തിരിച്ചടി നേരിട്ടത് മാധ്യമ, ലോഹ, പൊതുമേഖല, എണ്ണ, വാതക കമ്പനികള്‍ക്ക്. നിക്ഷേപകര്‍ കരുതല്‍ തിരിച്ചടിയായെന്ന് വിലയിരുത്തല്‍.

ഓഹരി വിപണിയില്‍ ഇടിവ്  SHARE MARKET INDIA  SENSEX TRADE  INFLATION IN INDIA
Representative image (ANI)

മുംബൈ : ബുധനാഴ്‌ച ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എല്ലാ കമ്പനികളുടെയും ഓഹരികളില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മാധ്യമ, ലോഹ, പൊതുമേഖല ബാങ്കുകള്‍, റിയല്‍ട്ടി, എണ്ണ, വാതക മേഖലകളിലെ കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടു. നിക്ഷേപകര്‍ ലാഭത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതും വിപണിക്ക് തിരിച്ചടിയായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സെന്‍സെക്‌സ് 81,523.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 398.13 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി. അതായത് 0.49 ശതമാനം ഇടിവാണ് ഉണ്ടായത്. ദേശീയ സൂചികയായ നിഫ്‌റ്റി 24,918ലും വ്യാപാരം അവസാനിപ്പിച്ചു. 122.65 പോയിന്‍റ് ഇടിവാണ് നിഫ്‌റ്റിയിലുണ്ടായത്. അതായത് 0.49 ശതമാനം നഷ്‌ടം.

ഏഷ്യന്‍ വിപണികളിലുണ്ടായ തകര്‍ച്ച ആഭ്യന്തര വിപണിയേയും ബാധിക്കുകയായിരുന്നു. ചരക്ക് വിലയിലുണ്ടായ മാറ്റങ്ങളാണ് ഇതിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ചൈനയിലെ സമ്പദ്ഘടനയിലുണ്ടായ ഇടിവ് വിപണിയിലെ വികാരത്തെ കൂടുതല്‍ കരുതലുള്ളതാക്കി. നിക്ഷേപകര്‍ അമേരിക്കന്‍ ഉപഭോഗ വിലസൂചികയും ആഭ്യന്തര പണപ്പെരുപ്പ വിവരങ്ങളും പുറത്ത് വരുന്നത് കാത്തിരുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്‍റെ ഗവേഷണവിഭാഗം തലവന്‍ വിനോദ് നായര്‍ പറഞ്ഞു.

ഇന്ന്, ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന ലാഭം നേടിയതായി കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി ഗവേഷണ വിഭാഗം തലവന്‍ ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഭ്യന്തര ഓഹരി സൂചികകൾ ഗണ്യമായി ഉയർന്നു, ഒരുപക്ഷേ ആഭ്യന്തര വിപണിയിലെ അടിസ്ഥാനപരമായ ശക്തി മൂലമാകാം. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) തുടർച്ചയായ വാങ്ങലുകളും യുഎസ് വിപണിയിലെ ആപേക്ഷിക ദൗർബല്യത്തിൽ നിന്ന് ഓഹരി സൂചികകളെ ഒരു പരിധിവരെ ഒഴിവാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജൂണിൽ അഞ്ച് ശതമാനം കടന്ന ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ ഗണ്യമായി കുറഞ്ഞു. സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിലെ ചില്ലറ വിപണിയിലെ പണപ്പെരുപ്പം അല്ലെങ്കിൽ ഉപഭോക്തൃ വില സൂചിക 3.54 ശതമാനമായിരുന്നു.

വികസിത സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പണപ്പെരുപ്പം ആശങ്കാജനകമാണ്. എന്നാൽ പണപ്പെരുപ്പത്തെ നന്നായി നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് ഏറെക്കുറെ കഴിഞ്ഞു. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിൽ 2022 മെയ് മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 250 പോയിന്‍റ് ഉയർത്തി. ഈ ആഴ്‌ച അവസാനം, ഫെഡറൽ റിസർവിന്‍റെ വരാനിരിക്കുന്ന പണ നയ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന ഓഗസ്റ്റിലെ നിർണായക യുഎസ് പണപ്പെരുപ്പ റിപ്പോർട്ടിന് മുന്നോടിയായി നിക്ഷേപകരും ജാഗ്രത പാലിക്കാൻ സാധ്യതയുണ്ട്.

Also Read: ഷെയറിട്ട് ഓണം ബമ്പര്‍ എടുത്തോ? സമ്മാനത്തുക ലഭിക്കാന്‍ ഇക്കാര്യം കൂടി ഓര്‍ത്തോളൂ

മുംബൈ : ബുധനാഴ്‌ച ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എല്ലാ കമ്പനികളുടെയും ഓഹരികളില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മാധ്യമ, ലോഹ, പൊതുമേഖല ബാങ്കുകള്‍, റിയല്‍ട്ടി, എണ്ണ, വാതക മേഖലകളിലെ കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടു. നിക്ഷേപകര്‍ ലാഭത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതും വിപണിക്ക് തിരിച്ചടിയായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സെന്‍സെക്‌സ് 81,523.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 398.13 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി. അതായത് 0.49 ശതമാനം ഇടിവാണ് ഉണ്ടായത്. ദേശീയ സൂചികയായ നിഫ്‌റ്റി 24,918ലും വ്യാപാരം അവസാനിപ്പിച്ചു. 122.65 പോയിന്‍റ് ഇടിവാണ് നിഫ്‌റ്റിയിലുണ്ടായത്. അതായത് 0.49 ശതമാനം നഷ്‌ടം.

ഏഷ്യന്‍ വിപണികളിലുണ്ടായ തകര്‍ച്ച ആഭ്യന്തര വിപണിയേയും ബാധിക്കുകയായിരുന്നു. ചരക്ക് വിലയിലുണ്ടായ മാറ്റങ്ങളാണ് ഇതിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ചൈനയിലെ സമ്പദ്ഘടനയിലുണ്ടായ ഇടിവ് വിപണിയിലെ വികാരത്തെ കൂടുതല്‍ കരുതലുള്ളതാക്കി. നിക്ഷേപകര്‍ അമേരിക്കന്‍ ഉപഭോഗ വിലസൂചികയും ആഭ്യന്തര പണപ്പെരുപ്പ വിവരങ്ങളും പുറത്ത് വരുന്നത് കാത്തിരുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്‍റെ ഗവേഷണവിഭാഗം തലവന്‍ വിനോദ് നായര്‍ പറഞ്ഞു.

ഇന്ന്, ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന ലാഭം നേടിയതായി കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി ഗവേഷണ വിഭാഗം തലവന്‍ ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഭ്യന്തര ഓഹരി സൂചികകൾ ഗണ്യമായി ഉയർന്നു, ഒരുപക്ഷേ ആഭ്യന്തര വിപണിയിലെ അടിസ്ഥാനപരമായ ശക്തി മൂലമാകാം. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) തുടർച്ചയായ വാങ്ങലുകളും യുഎസ് വിപണിയിലെ ആപേക്ഷിക ദൗർബല്യത്തിൽ നിന്ന് ഓഹരി സൂചികകളെ ഒരു പരിധിവരെ ഒഴിവാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജൂണിൽ അഞ്ച് ശതമാനം കടന്ന ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ ഗണ്യമായി കുറഞ്ഞു. സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിലെ ചില്ലറ വിപണിയിലെ പണപ്പെരുപ്പം അല്ലെങ്കിൽ ഉപഭോക്തൃ വില സൂചിക 3.54 ശതമാനമായിരുന്നു.

വികസിത സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പണപ്പെരുപ്പം ആശങ്കാജനകമാണ്. എന്നാൽ പണപ്പെരുപ്പത്തെ നന്നായി നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് ഏറെക്കുറെ കഴിഞ്ഞു. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിൽ 2022 മെയ് മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 250 പോയിന്‍റ് ഉയർത്തി. ഈ ആഴ്‌ച അവസാനം, ഫെഡറൽ റിസർവിന്‍റെ വരാനിരിക്കുന്ന പണ നയ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന ഓഗസ്റ്റിലെ നിർണായക യുഎസ് പണപ്പെരുപ്പ റിപ്പോർട്ടിന് മുന്നോടിയായി നിക്ഷേപകരും ജാഗ്രത പാലിക്കാൻ സാധ്യതയുണ്ട്.

Also Read: ഷെയറിട്ട് ഓണം ബമ്പര്‍ എടുത്തോ? സമ്മാനത്തുക ലഭിക്കാന്‍ ഇക്കാര്യം കൂടി ഓര്‍ത്തോളൂ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.