ETV Bharat / bharat

ഭൂമി തർക്കം: അയൽവാസികൾ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു

author img

By ETV Bharat Kerala Team

Published : Mar 1, 2024, 8:04 PM IST

ഭൂമി തർക്കത്തിന്‍റെ പേരിൽ അയൽവാസികൾ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു. സംഭവം കർണാടകയിലെ ബെലഗാവിയിൽ.

Woman assaulted in Karnataka  സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു  മർദനം  Woman stripped in Belagavi
Land dispute: Woman stripped and assaulted in Belagavi

ബെംഗളൂരു : കർണാടകയിലെ ബെലഗാവി ജില്ലയിൽ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു (Woman stripped and assaulted in Belagavi). കഗവാഡ താലൂക്കിലെ ഗ്രാമത്തിൽ ഏഴ് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

അക്രമിക്കപ്പെട്ട സ്‌ത്രീയുടെ മകളുടെ പരാതിയിൽ ബെലഗാവി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ബെലഗാവി പൊലീസ് ഉദ്യോഗസ്ഥരും കഗവാഡ തഹസിൽദാർ സഞ്ജയ് ഇംഗാലിയും ചേർന്നാണ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂമിതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. 2023 ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ഇങ്ങനെ : ഇരയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ചിരുന്ന മൂന്ന് ഏക്കർ ഭൂമിയിൽ അര ഏക്കർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഇരയും മകനും ഭൂമികയ്യേറ്റം ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് ഇരുവർക്കും മർദനമേറ്റത്. പ്രതികൾ സ്‌ത്രീയെ നഗ്നയാക്കി മർദിക്കുകയും, സംഭവം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതിക്കാരിയുടെ ആരോപണം.

തങ്ങളുടെ ഭൂമി അയൽക്കാർ കയ്യേറി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതായും ഇത് ചോദ്യം ചെയ്‌ത തന്‍റെ അമ്മയേയും സഹോദരനെയും മർദിച്ചതായും പരാതിക്കാരിയായ യുവതി പറഞ്ഞു. സ്ത്രീയെ വസ്ത്രം വലിച്ചു കീറി മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബെലഗാവി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തഹസിൽദാർ ഭൂമിയുടെ സർവേ നടത്തി കൈയേറ്റം ഒഴിപ്പിച്ചു. സ്‌ത്രീയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തങ്ങൾ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതായി തഹസിൽദാർ സഞ്ജയ് ഇംഗാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരയുടെ കുടുംബത്തിന് 1993 ൽ സർക്കാർ മൂന്ന് ഏക്കർ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ജില്ല കലക്‌ടറെ അറിയിച്ചിട്ടുണ്ടെന്നും ഇംഗാലി പറഞ്ഞു. കലക്‌ടറുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. 2023 ഡിസംബർ 11 ന് ബെലഗാവി ജില്ലയിലെ ഒരു ഗ്രാമത്തിൽ സമാനമായ സംഭവം നടന്നിരുന്നു. മകൻ ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മർദിച്ചതായാണ് കേസ്.

മർദിക്കപ്പെട്ട 42കാരിയുടെ മകൻ താൻ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം നാടുവിട്ടിരുന്നു. ഇതിൽ പ്രകോപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്‍റെ അമ്മയെ മര്‍ദനത്തിന് ഇരയാക്കിയത്. ഇവര്‍ യുവാവിന്‍റെ വീട് ആക്രമിക്കുകയും ചെയ്‌തു. പത്ത് പേരടങ്ങുന്ന സംഘമാണ് സ്ത്രീയെ മര്‍ദിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Also read: ബെലഗാവിയില്‍ സ്‌ത്രീയെ അര്‍ധ നഗ്നയാക്കി മര്‍ദിച്ചു ; ആക്രമിച്ചത് വനിതകള്‍ ഉള്‍പ്പെട്ട സംഘം

ബെംഗളൂരു : കർണാടകയിലെ ബെലഗാവി ജില്ലയിൽ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു (Woman stripped and assaulted in Belagavi). കഗവാഡ താലൂക്കിലെ ഗ്രാമത്തിൽ ഏഴ് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

അക്രമിക്കപ്പെട്ട സ്‌ത്രീയുടെ മകളുടെ പരാതിയിൽ ബെലഗാവി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ബെലഗാവി പൊലീസ് ഉദ്യോഗസ്ഥരും കഗവാഡ തഹസിൽദാർ സഞ്ജയ് ഇംഗാലിയും ചേർന്നാണ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂമിതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. 2023 ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ഇങ്ങനെ : ഇരയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ചിരുന്ന മൂന്ന് ഏക്കർ ഭൂമിയിൽ അര ഏക്കർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഇരയും മകനും ഭൂമികയ്യേറ്റം ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് ഇരുവർക്കും മർദനമേറ്റത്. പ്രതികൾ സ്‌ത്രീയെ നഗ്നയാക്കി മർദിക്കുകയും, സംഭവം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതിക്കാരിയുടെ ആരോപണം.

തങ്ങളുടെ ഭൂമി അയൽക്കാർ കയ്യേറി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതായും ഇത് ചോദ്യം ചെയ്‌ത തന്‍റെ അമ്മയേയും സഹോദരനെയും മർദിച്ചതായും പരാതിക്കാരിയായ യുവതി പറഞ്ഞു. സ്ത്രീയെ വസ്ത്രം വലിച്ചു കീറി മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബെലഗാവി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തഹസിൽദാർ ഭൂമിയുടെ സർവേ നടത്തി കൈയേറ്റം ഒഴിപ്പിച്ചു. സ്‌ത്രീയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തങ്ങൾ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതായി തഹസിൽദാർ സഞ്ജയ് ഇംഗാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരയുടെ കുടുംബത്തിന് 1993 ൽ സർക്കാർ മൂന്ന് ഏക്കർ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ജില്ല കലക്‌ടറെ അറിയിച്ചിട്ടുണ്ടെന്നും ഇംഗാലി പറഞ്ഞു. കലക്‌ടറുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. 2023 ഡിസംബർ 11 ന് ബെലഗാവി ജില്ലയിലെ ഒരു ഗ്രാമത്തിൽ സമാനമായ സംഭവം നടന്നിരുന്നു. മകൻ ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മർദിച്ചതായാണ് കേസ്.

മർദിക്കപ്പെട്ട 42കാരിയുടെ മകൻ താൻ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം നാടുവിട്ടിരുന്നു. ഇതിൽ പ്രകോപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്‍റെ അമ്മയെ മര്‍ദനത്തിന് ഇരയാക്കിയത്. ഇവര്‍ യുവാവിന്‍റെ വീട് ആക്രമിക്കുകയും ചെയ്‌തു. പത്ത് പേരടങ്ങുന്ന സംഘമാണ് സ്ത്രീയെ മര്‍ദിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Also read: ബെലഗാവിയില്‍ സ്‌ത്രീയെ അര്‍ധ നഗ്നയാക്കി മര്‍ദിച്ചു ; ആക്രമിച്ചത് വനിതകള്‍ ഉള്‍പ്പെട്ട സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.