ETV Bharat / bharat

അധികൃതര്‍ വീട് ഇടിച്ച് നിരത്തി; സില്‍ക്യാരയിലെ രക്ഷകന്‍ വഖീല്‍ ഹസനും കുടുംബവും കഴിയുന്നത് പാതയോരത്ത്

author img

By ETV Bharat Kerala Team

Published : Mar 1, 2024, 5:58 PM IST

തങ്ങളുടെ വീട് നിന്ന സ്ഥലത്ത് തന്നെ പുതിയ വീട് നിര്‍മിച്ച് നല്‍കുന്നത് വരെ പാതയോരത്ത് തന്നെ തുടരുമെന്ന് വ്യക്തമാക്കി വഖീല്‍ ഹസനും കുടുംബവും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്കെന്നും സില്‍ക്യാര തുരങ്ക ദൗത്യ നായകന്‍.

rat hole miner  wakeel hassan  Second Night On Footpath  വഖീല്‍ ഹസന്‍  സില്‍ക്യാ തുരങ്കദൗത്യം
Will Not Move From This Site: Uttarakhand Tunnel Rescue Hero After Spending Second Night On Footpath

ന്യൂഡല്‍ഹി : രണ്ടാം രാത്രിയിലും പാതയോരത്ത് തന്നെ കഴിച്ച് കൂട്ടി സില്‍ക്യാര തുരങ്ക ദൗത്യത്തിലെ നായകന്‍ വഖീല്‍ ഹസനും കുടുംബവും. തങ്ങളുടെ ഇടിച്ച് നിരത്തപ്പെട്ട വീടിന് സമീപുള്ള പാതയോരത്താണ് രണ്ട് ദിവസമായി ഇവര്‍ അന്തിയുറങ്ങിയത്. ഇവിടെ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഇവര്‍ (rat hole miner).

രണ്ടാം ദിവസവും താനും കുടുംബവും തുറസായ സ്ഥലത്താണ് കഴിച്ച് കൂട്ടിയതെന്ന് ഹസന്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. നരേലയിലെ ഇഡബ്ല്യുഎസ് ഫ്ലാറ്റിലേക്ക് മാറാന്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം ഹസനും കുടുംബവും നിരസിച്ചു (wakeel hassan).

രാത്രിയെ തങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും തനിക്കും കുടുംബത്തിനും ഇതുവരെ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ റാറ്റ്ഹോള്‍ മൈനര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് ഹസന്‍. നവംബറിലായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആ രക്ഷാപ്രവര്‍ത്തനം നടന്നത്. ബുധനാഴ്‌ചയാണ് ഇദ്ദേഹത്തിന്‍റെ വീട് ഡല്‍ഹി വികസന അതോറിറ്റി ഇടിച്ച് നിരത്തിയത് (Second Night On Footpath).

ഡിഡിഎ അധികൃതര്‍ തങ്ങള്‍ക്ക് വീട് നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ഇത് കേവലം വാക്കാല്‍ മാത്രമുള്ള ഒരു ഉറപ്പാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. തന്‍റെ വീടിരുന്ന സ്ഥലത്ത് തന്നെ പുതിയ വീട് നിര്‍മിച്ച് നല്‍കണമെന്നാണ് ഹസന്‍റെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അറിയിക്കാതെയാണ് തന്‍റെ വീട് അധികൃതര്‍ ഇടിച്ച് നിരത്തിയതെന്നും ഹസന്‍ പറയുന്നു. എന്നാല്‍ തന്‍റെ വീട് കയ്യേറിയ സ്ഥലത്താണെന്ന കാര്യം ഹസന് അറിയാമായിരുന്നു എന്നാണ് അധികൃതരുടെ നിലപാട്. നേരത്തെ 2016ല്‍ ഇവിടെ നിന്ന് ഇവരെ ഒഴിപ്പിച്ചതാണ്. വീണ്ടും 2017ല്‍ കയ്യേറുകയായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സ്ഥലം കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും അനധികൃത നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

Also Read: ഖനി തൊഴിലാളിയുടെ വീട് ഇടിച്ചു നിരത്തി; വീട് നഷ്‌ടമായത് രാജ്യം ആദരിച്ച രക്ഷാപ്രവര്‍ത്തകന്

ന്യൂഡല്‍ഹി : രണ്ടാം രാത്രിയിലും പാതയോരത്ത് തന്നെ കഴിച്ച് കൂട്ടി സില്‍ക്യാര തുരങ്ക ദൗത്യത്തിലെ നായകന്‍ വഖീല്‍ ഹസനും കുടുംബവും. തങ്ങളുടെ ഇടിച്ച് നിരത്തപ്പെട്ട വീടിന് സമീപുള്ള പാതയോരത്താണ് രണ്ട് ദിവസമായി ഇവര്‍ അന്തിയുറങ്ങിയത്. ഇവിടെ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഇവര്‍ (rat hole miner).

രണ്ടാം ദിവസവും താനും കുടുംബവും തുറസായ സ്ഥലത്താണ് കഴിച്ച് കൂട്ടിയതെന്ന് ഹസന്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. നരേലയിലെ ഇഡബ്ല്യുഎസ് ഫ്ലാറ്റിലേക്ക് മാറാന്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം ഹസനും കുടുംബവും നിരസിച്ചു (wakeel hassan).

രാത്രിയെ തങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും തനിക്കും കുടുംബത്തിനും ഇതുവരെ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ റാറ്റ്ഹോള്‍ മൈനര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് ഹസന്‍. നവംബറിലായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആ രക്ഷാപ്രവര്‍ത്തനം നടന്നത്. ബുധനാഴ്‌ചയാണ് ഇദ്ദേഹത്തിന്‍റെ വീട് ഡല്‍ഹി വികസന അതോറിറ്റി ഇടിച്ച് നിരത്തിയത് (Second Night On Footpath).

ഡിഡിഎ അധികൃതര്‍ തങ്ങള്‍ക്ക് വീട് നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ഇത് കേവലം വാക്കാല്‍ മാത്രമുള്ള ഒരു ഉറപ്പാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. തന്‍റെ വീടിരുന്ന സ്ഥലത്ത് തന്നെ പുതിയ വീട് നിര്‍മിച്ച് നല്‍കണമെന്നാണ് ഹസന്‍റെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അറിയിക്കാതെയാണ് തന്‍റെ വീട് അധികൃതര്‍ ഇടിച്ച് നിരത്തിയതെന്നും ഹസന്‍ പറയുന്നു. എന്നാല്‍ തന്‍റെ വീട് കയ്യേറിയ സ്ഥലത്താണെന്ന കാര്യം ഹസന് അറിയാമായിരുന്നു എന്നാണ് അധികൃതരുടെ നിലപാട്. നേരത്തെ 2016ല്‍ ഇവിടെ നിന്ന് ഇവരെ ഒഴിപ്പിച്ചതാണ്. വീണ്ടും 2017ല്‍ കയ്യേറുകയായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സ്ഥലം കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും അനധികൃത നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

Also Read: ഖനി തൊഴിലാളിയുടെ വീട് ഇടിച്ചു നിരത്തി; വീട് നഷ്‌ടമായത് രാജ്യം ആദരിച്ച രക്ഷാപ്രവര്‍ത്തകന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.