ETV Bharat / bharat

പ്രളയക്കെടുതിയില്‍ തമിഴ്‌നാടിന് കൈത്താങ്ങ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ

author img

By ETV Bharat Kerala Team

Published : Feb 12, 2024, 6:56 AM IST

പ്രളയക്കെടുതി നേരിടാൻ തമിഴ്‌നാടിന് കൂടുതൽ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്ന കാര്യം കേന്ദ്രം ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ. ഇത് സംബന്ധിച്ച് കേന്ദ്ര വസ്‌തുതാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അധിക ഫണ്ട് അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tamil Nadu flood  Decision On More Funds For T N  കേന്ദ്രമന്ത്രി എൽ മുരുകൻ  Central Team Submits Flood Report  ദുരിതാശ്വാസ ഫണ്ട്
പ്രളയ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തമിഴ്‌നാടിന് കേന്ദ്രമന്ത്രി എൽ മുരുകൻ കൂടുതൽ ഫണ്ട് നൽകുമെന്ന്

ചെന്നൈ (തമിഴ്‌നാട്) : പ്രളയക്കെടുതി നേരിടാൻ തമിഴ്‌നാടിന് കൂടുതൽ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്ന കാര്യം കേന്ദ്രം ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര വസ്‌തുതാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അധിക ഫണ്ട് അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്‌ച (11-02-2024) മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

സംസ്ഥാനത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ അവഗണനയും പക്ഷപാതവും ആരോപിച്ച് വ്യാഴാഴ്‌ച (08-02-2024) പാർലമെന്‍റ് ഹൗസ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഡിഎംകെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.

"കേന്ദ്ര സർക്കാർ ഇതിനകം തമിഴ്‌നാടിന് ദുരന്തനിവാരണ ഫണ്ടായി 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അധിക തുക ആവശ്യപ്പെടുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ആദ്യം ആ തുക വിനിയോഗിക്കണം എന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും, റിപ്പോർട്ട് ലഭിച്ചാലുടൻ അധിക ഫണ്ട് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ ചർച്ച നടത്തിയിട്ടും തമിഴ്‌നാടിന് കേന്ദ്രത്തിൽ നിന്ന് ദുരിതാശ്വാസ ഫണ്ട് ലഭിച്ചില്ലെന്ന് ഡിഎംകെ എംപിമാർ പ്രതിഷേധത്തിനിടെ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ദുരിതബാധിതരുടെയും പ്രളയബാധിതരുടെയും ആവശ്യങ്ങളോട് കേന്ദ്രം അനുഭാവം കാണിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്തത്തിന് ശേഷമുള്ള കാര്യങ്ങൾ നേരിടാൻ സർക്കാരിനെ പ്രാപ്‌തമാക്കാനും ജനങ്ങൾക്ക് സമയോചിതമായ സഹായവും ആശ്വാസവും നൽകാനും അധിക ഫണ്ട് അനുവദിക്കണമെന്നും ഭരണകക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27നകം അധിക ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ഒരു പൈസ പോലും അയച്ചിട്ടില്ലെന്നും ഡിഎംകെ എംപിമാർ ആരോപിച്ചു.

ജന്തർമന്തറില്‍ പ്രതിഷേധിച്ച് കേരളവും, തമിഴ്‌നാടും : കേന്ദ്ര സര്‍ക്കാര്‍ അവഗണനകള്‍ക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുമുന്നണിയും തമിഴ്‌നാട്ടിലെ ഡിഎംകെയും. ഇരു സര്‍ക്കാരുകളും കേന്ദ്രത്തിനെതിരെ വെവ്വേറേ പ്രതിഷേധ സമരമാണ് നടത്തിയത്.

ഫെബ്രുവരി 8 ന് രാവിലെ 11 മണിയോടെയാണ് കേരളത്തിന്‍റെ പ്രതിഷേധം പ്രകടനം ആരംഭിച്ചത്. പ്രതിഷേധത്തില്‍ ഇടതുമുന്നണി മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുത്തിരുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ വിവേചനവും തത്‌ഫലമായി സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

അതേസമയം ഫെബ്രുവരി 8 ന് രാവിലെ 10 മണിക്കാണ് തമിഴ്‌നാട് സമര്‍ക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. ഡിഎംകെ മുതിര്‍ന്ന നേതാവ് ടിആര്‍ ബാലുവാണ് പ്രതിഷേധ സമരം നയിച്ചത്. 2024-25 ഇടക്കാല ബജറ്റില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു തമിഴ്‌നാടിന്‍റെ പ്രതിഷേധം (Interim Budget 2024-25).

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നിരവധി നാശനഷ്‌ടങ്ങളുണ്ടായ സംസ്ഥാനത്തിന് കേന്ദ്രം ഉചിതമായ ധനസഹായം ലഭ്യമാക്കിയില്ലെന്നും ബിജെപി സര്‍ക്കാരിന്‍റെ ഭരണം പക്ഷപാതകരമാണെന്നും ഡിഎംകെ ആരോപിച്ചു. മഴക്കെടുതി കാരണം നാശ നഷ്‌ടങ്ങള്‍ നേരിടേണ്ടി വന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കിയില്ലെന്നും ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ലെന്നും ഡിഎംകെ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേന്ദ്രം തള്ളിവിടുന്നതെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞിരുന്നു.

ALSO READ : തമിഴ്‌നാട്ടിലേക്ക്‌ ഫണ്ടെത്തിയില്ല, പാർലമെന്‍റ്‌ സമുച്ചയത്തില്‍ പ്രതിഷേധ പ്രകടനം ഫെബ്രുവരി 8 ന്‌

ചെന്നൈ (തമിഴ്‌നാട്) : പ്രളയക്കെടുതി നേരിടാൻ തമിഴ്‌നാടിന് കൂടുതൽ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്ന കാര്യം കേന്ദ്രം ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര വസ്‌തുതാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അധിക ഫണ്ട് അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്‌ച (11-02-2024) മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

സംസ്ഥാനത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ അവഗണനയും പക്ഷപാതവും ആരോപിച്ച് വ്യാഴാഴ്‌ച (08-02-2024) പാർലമെന്‍റ് ഹൗസ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഡിഎംകെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.

"കേന്ദ്ര സർക്കാർ ഇതിനകം തമിഴ്‌നാടിന് ദുരന്തനിവാരണ ഫണ്ടായി 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അധിക തുക ആവശ്യപ്പെടുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ആദ്യം ആ തുക വിനിയോഗിക്കണം എന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും, റിപ്പോർട്ട് ലഭിച്ചാലുടൻ അധിക ഫണ്ട് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ ചർച്ച നടത്തിയിട്ടും തമിഴ്‌നാടിന് കേന്ദ്രത്തിൽ നിന്ന് ദുരിതാശ്വാസ ഫണ്ട് ലഭിച്ചില്ലെന്ന് ഡിഎംകെ എംപിമാർ പ്രതിഷേധത്തിനിടെ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ദുരിതബാധിതരുടെയും പ്രളയബാധിതരുടെയും ആവശ്യങ്ങളോട് കേന്ദ്രം അനുഭാവം കാണിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്തത്തിന് ശേഷമുള്ള കാര്യങ്ങൾ നേരിടാൻ സർക്കാരിനെ പ്രാപ്‌തമാക്കാനും ജനങ്ങൾക്ക് സമയോചിതമായ സഹായവും ആശ്വാസവും നൽകാനും അധിക ഫണ്ട് അനുവദിക്കണമെന്നും ഭരണകക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27നകം അധിക ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ഒരു പൈസ പോലും അയച്ചിട്ടില്ലെന്നും ഡിഎംകെ എംപിമാർ ആരോപിച്ചു.

ജന്തർമന്തറില്‍ പ്രതിഷേധിച്ച് കേരളവും, തമിഴ്‌നാടും : കേന്ദ്ര സര്‍ക്കാര്‍ അവഗണനകള്‍ക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുമുന്നണിയും തമിഴ്‌നാട്ടിലെ ഡിഎംകെയും. ഇരു സര്‍ക്കാരുകളും കേന്ദ്രത്തിനെതിരെ വെവ്വേറേ പ്രതിഷേധ സമരമാണ് നടത്തിയത്.

ഫെബ്രുവരി 8 ന് രാവിലെ 11 മണിയോടെയാണ് കേരളത്തിന്‍റെ പ്രതിഷേധം പ്രകടനം ആരംഭിച്ചത്. പ്രതിഷേധത്തില്‍ ഇടതുമുന്നണി മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുത്തിരുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ വിവേചനവും തത്‌ഫലമായി സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

അതേസമയം ഫെബ്രുവരി 8 ന് രാവിലെ 10 മണിക്കാണ് തമിഴ്‌നാട് സമര്‍ക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. ഡിഎംകെ മുതിര്‍ന്ന നേതാവ് ടിആര്‍ ബാലുവാണ് പ്രതിഷേധ സമരം നയിച്ചത്. 2024-25 ഇടക്കാല ബജറ്റില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു തമിഴ്‌നാടിന്‍റെ പ്രതിഷേധം (Interim Budget 2024-25).

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നിരവധി നാശനഷ്‌ടങ്ങളുണ്ടായ സംസ്ഥാനത്തിന് കേന്ദ്രം ഉചിതമായ ധനസഹായം ലഭ്യമാക്കിയില്ലെന്നും ബിജെപി സര്‍ക്കാരിന്‍റെ ഭരണം പക്ഷപാതകരമാണെന്നും ഡിഎംകെ ആരോപിച്ചു. മഴക്കെടുതി കാരണം നാശ നഷ്‌ടങ്ങള്‍ നേരിടേണ്ടി വന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കിയില്ലെന്നും ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ലെന്നും ഡിഎംകെ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേന്ദ്രം തള്ളിവിടുന്നതെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞിരുന്നു.

ALSO READ : തമിഴ്‌നാട്ടിലേക്ക്‌ ഫണ്ടെത്തിയില്ല, പാർലമെന്‍റ്‌ സമുച്ചയത്തില്‍ പ്രതിഷേധ പ്രകടനം ഫെബ്രുവരി 8 ന്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.