ETV Bharat / bharat

പശ്ചിംബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി; ടിഎംസി ധര്‍മ്മസങ്കടത്തിലെന്നും ചൗധരി

author img

By ETV Bharat Kerala Team

Published : Feb 24, 2024, 7:53 PM IST

പശ്ചിമബംഗാളില്‍ തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. തീരുമാനമെടുക്കാനാകാതെ ടിഎംസി ധര്‍മ്മസങ്കടത്തിലെന്നും ആരോപണം.

TMC In Dilemma  Congress To Fight Alone  Adhir Ranjan Chowdhury  പശ്ചിംബംഗാള്‍  പൊതുതെരഞ്ഞെടുപ്പ് 2024
Trinamool Congress is in a "dilemma" over the alliance

മുര്‍ഷിദബാദ്: ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പശ്ചിമംബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി(TMC In Dilemma).

മുര്‍ഷിദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ തനിച്ച് മത്സരിക്കുമെന്ന് പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയില്‍ നിന്ന് ഔദ്യോഗികമായി ഒരു യെസോ നോയോ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യത്തിനുള്ള സമ്മതം അറിയിക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഇത് അവരുടെ ധര്‍മ്മസങ്കടത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി( Congress To Fight Alone).

ഇന്ത്യ മുന്നണയുമായി സഖ്യത്തിലല്ലാതെ തനിച്ച് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരാകുമെന്ന ഭയം മമതയ്ക്കുണ്ട്. ടിഎംസിയിലെ ഒരു വിഭാഗത്തിന് സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന ആഗ്രഹമുണ്ട്. സംസ്ഥാനത്ത് സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മോദി സര്‍ക്കാര്‍ ഇഡിയെയും സിബിഐയെയും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് ഒരു വിഭാഗം ഭയക്കുന്നു. ഈ രണ്ട് ധര്‍മ്മസങ്കടങ്ങളും കൂടി ടിഎംസിയെ ഒരു വ്യക്തമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയുന്നു. ഡല്‍ഹിയില്‍ ചിലപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകം. എന്നാല്‍ അത്തരം വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി(Adhir Ranjan Chowdhury).

അതേസമയം ടിഎംസിയെ അവഹേളിച്ച് കൊണ്ട് ചൗധരി ബിജെപിക്ക് ഓക്സിജന്‍ നല്‍കുകയാണെന്ന് ടിഎംസി എംപി ശന്തനു സെന്‍ ആരോപിച്ചു. അധിര്‍ ചൗധരി ആദ്യം അവരുടെ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ബിജെപി വിരുദ്ധ കക്ഷിയായ ടിഎംസിയെ അപകീര്‍ത്തിപ്പെടുത്താനാണ് ചൗധരി ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപിക്ക് ജീവവായു പകരാനും ചൗധരി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് തനിച്ച് മത്സരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഇത് ഇന്ത്യാ മുന്നണിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. താന്‍ കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയ്ക്കും പോയിട്ടില്ല. ബംഗാളില്‍ തനിയെ പോരാടുമെന്ന് തന്നെയാണ് താന്‍ എപ്പോഴും പറയുന്നത്. രാജ്യത്ത് എന്ത് ചെയ്യുമെന്ന ആശങ്ക തനിക്കില്ല. എന്നാല്‍ ബംഗാളില്‍ തങ്ങള്‍ മതേതരത്വ പാര്‍ട്ടിയാണ്. ഞങ്ങളൊറ്റയ്ക്ക് ഇവിടെ ബിജെപിയെ തുരത്തുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതിനിടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദേശീയ തലസ്ഥാനത്ത് ഇന്ത്യ സഖ്യം എഎപിയുമായി സീറ്റ് പങ്കിടല്‍ ധാരണയിലെത്തി. ഗുജറാത്ത്, ഹരിയാന, ചണ്ഡിഗഢ് , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ധാരണപ്രകാരമുള്ള സീറ്റുകളുടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

Also Read: ഇന്ത്യ മുന്നണിയിലെ തര്‍ക്കം; യുപിയിലും ബംഗാളിലും നേതാക്കള്‍ ഇടപ്പെട്ട് തര്‍ക്കം പരിഹരിക്കുമെന്ന് പവാര്‍

മുര്‍ഷിദബാദ്: ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പശ്ചിമംബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി(TMC In Dilemma).

മുര്‍ഷിദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ തനിച്ച് മത്സരിക്കുമെന്ന് പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയില്‍ നിന്ന് ഔദ്യോഗികമായി ഒരു യെസോ നോയോ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യത്തിനുള്ള സമ്മതം അറിയിക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഇത് അവരുടെ ധര്‍മ്മസങ്കടത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി( Congress To Fight Alone).

ഇന്ത്യ മുന്നണയുമായി സഖ്യത്തിലല്ലാതെ തനിച്ച് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരാകുമെന്ന ഭയം മമതയ്ക്കുണ്ട്. ടിഎംസിയിലെ ഒരു വിഭാഗത്തിന് സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന ആഗ്രഹമുണ്ട്. സംസ്ഥാനത്ത് സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മോദി സര്‍ക്കാര്‍ ഇഡിയെയും സിബിഐയെയും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് ഒരു വിഭാഗം ഭയക്കുന്നു. ഈ രണ്ട് ധര്‍മ്മസങ്കടങ്ങളും കൂടി ടിഎംസിയെ ഒരു വ്യക്തമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയുന്നു. ഡല്‍ഹിയില്‍ ചിലപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകം. എന്നാല്‍ അത്തരം വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി(Adhir Ranjan Chowdhury).

അതേസമയം ടിഎംസിയെ അവഹേളിച്ച് കൊണ്ട് ചൗധരി ബിജെപിക്ക് ഓക്സിജന്‍ നല്‍കുകയാണെന്ന് ടിഎംസി എംപി ശന്തനു സെന്‍ ആരോപിച്ചു. അധിര്‍ ചൗധരി ആദ്യം അവരുടെ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ബിജെപി വിരുദ്ധ കക്ഷിയായ ടിഎംസിയെ അപകീര്‍ത്തിപ്പെടുത്താനാണ് ചൗധരി ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപിക്ക് ജീവവായു പകരാനും ചൗധരി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് തനിച്ച് മത്സരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഇത് ഇന്ത്യാ മുന്നണിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. താന്‍ കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയ്ക്കും പോയിട്ടില്ല. ബംഗാളില്‍ തനിയെ പോരാടുമെന്ന് തന്നെയാണ് താന്‍ എപ്പോഴും പറയുന്നത്. രാജ്യത്ത് എന്ത് ചെയ്യുമെന്ന ആശങ്ക തനിക്കില്ല. എന്നാല്‍ ബംഗാളില്‍ തങ്ങള്‍ മതേതരത്വ പാര്‍ട്ടിയാണ്. ഞങ്ങളൊറ്റയ്ക്ക് ഇവിടെ ബിജെപിയെ തുരത്തുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതിനിടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദേശീയ തലസ്ഥാനത്ത് ഇന്ത്യ സഖ്യം എഎപിയുമായി സീറ്റ് പങ്കിടല്‍ ധാരണയിലെത്തി. ഗുജറാത്ത്, ഹരിയാന, ചണ്ഡിഗഢ് , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ധാരണപ്രകാരമുള്ള സീറ്റുകളുടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

Also Read: ഇന്ത്യ മുന്നണിയിലെ തര്‍ക്കം; യുപിയിലും ബംഗാളിലും നേതാക്കള്‍ ഇടപ്പെട്ട് തര്‍ക്കം പരിഹരിക്കുമെന്ന് പവാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.