ETV Bharat / bharat

റാഡിസൺ ഹോട്ടൽ മയക്കുമരുന്ന് കേസില്‍ വഴിത്തിരിവ്; 'മണികര്‍ണിക' സംവിധായകൻ കൃഷിനെതിരെയും അന്വേഷണം

author img

By ETV Bharat Kerala Team

Published : Feb 29, 2024, 1:16 PM IST

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദൻ പതിവായി നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

റാഡിസൺ ഹോട്ടൽ മയക്കുമരുന്ന് കേസ് സംവിധായകൻ കൃഷ് Radisson Hotel drug case Manikarnika film director Krish police case
Radisson Hotel drug case which is turning twists and turns! Manikarnika film director Krish is to be investigated on Friday

ഹൈദരാബാദ് : റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസിലുള്‍പ്പെട്ട പ്രമുഖരായ പുതിയ ചില പേരുകള്‍ കൂടി പുറത്തുവരുന്നു. കേസില്‍ ഇതിനോടകം തന്നെ ചില സിനിമ താരങ്ങളുടെയും-രാഷ്‌ട്രീയ നേതാക്കളുടെയും പേരുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ചിലരുടെ പങ്ക് കൂടെ വ്യക്തമാകുന്നത്.

നേരത്തെ അറസ്റ്റിലായ പ്രതികളുടെ ഫോൺ വിവരങ്ങളും, ഇടപാടുകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന് പുതിയ ചില വിശദാംശങ്ങൾ കൂടെ ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ശേഖരിച്ചതായാണ് വിവരം (Radisson Hotel drug case).

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദന് മയക്കുമരുന്ന് എത്തിച്ച് നൽകിയ സയ്യിദ് അബ്ബാസ് അലി ജാഫ്രിയെ ഗച്ചിബൗളി പൊലീസ് ചൊവ്വാഴ്‌ച (27-02-2024) അറസ്റ്റ് ചെയ്‌തിരുന്നു. വിവേകാനന്ദന്‍റെ ഡ്രൈവർ പ്രവീണിനെയും ബുധനാഴ്‌ച (28-02-2024) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ പ്രവീണിന് അബ്ബാസ് വ്യത്യസ്‌ത മാര്‍ഗങ്ങളിലൂടെ കൊക്കെയ്ൻ എത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനു ശേഷം പ്രവീൺ അത് വിവേകാനന്ദന് കൈമാറുന്നു. പ്രവീണും അബ്ബാസും തമ്മിൽ പണമിടപാട് നടത്തിയതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒളിവിൽ കഴിയുന്ന, കേസിലെ മറ്റു പ്രതികളായ രഘുചരൺ, സന്ദീപ്, നീൽ, ശ്വേത, യൂട്യൂബർ ലിഷി എന്നിവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല (Radisson Hotel drug case).

വിവേകാനന്ദ് വാരാന്ത്യങ്ങളിൽ റാഡിസൺ ഹോട്ടലിൽ വരാറുണ്ടെന്നും, സുഹൃത്തുക്കളുമായി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് പാർട്ടിയിൽ മണികര്‍ണിക സിനിമയുടെ സംവിധായകൻ കൃഷ് പങ്കെടുത്തതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കൃഷ് അറിയിച്ചതായാണ് സൂചന.

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദൻ പതിവായി നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നുവെന്നാണ് പ്രാഥമിക നിഗമനം (Manikarnika film director Krish is to be investigated). റാഡിസൺ ഹോട്ടലിൽ 200 കാമറകൾ ഉണ്ടെങ്കിലും അവയില്‍ 20 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ആരൊക്കെയാണ് വരുന്നതെന്ന വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് സിസിടിവി കാമറകൾ പ്രവർത്തിക്കാത്തത് പൊലീസിന് വെല്ലുവിളിയാകുന്നത്. പാർട്ടികൾ സംഘടിപ്പിച്ച 1200, 1204 മുറികൾക്ക് സമീപമുള്ള കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രമുഖര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അന്വേഷണത്തില്‍ പൊലീസ് നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

ഹൈദരാബാദ് : റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസിലുള്‍പ്പെട്ട പ്രമുഖരായ പുതിയ ചില പേരുകള്‍ കൂടി പുറത്തുവരുന്നു. കേസില്‍ ഇതിനോടകം തന്നെ ചില സിനിമ താരങ്ങളുടെയും-രാഷ്‌ട്രീയ നേതാക്കളുടെയും പേരുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ചിലരുടെ പങ്ക് കൂടെ വ്യക്തമാകുന്നത്.

നേരത്തെ അറസ്റ്റിലായ പ്രതികളുടെ ഫോൺ വിവരങ്ങളും, ഇടപാടുകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന് പുതിയ ചില വിശദാംശങ്ങൾ കൂടെ ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ശേഖരിച്ചതായാണ് വിവരം (Radisson Hotel drug case).

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദന് മയക്കുമരുന്ന് എത്തിച്ച് നൽകിയ സയ്യിദ് അബ്ബാസ് അലി ജാഫ്രിയെ ഗച്ചിബൗളി പൊലീസ് ചൊവ്വാഴ്‌ച (27-02-2024) അറസ്റ്റ് ചെയ്‌തിരുന്നു. വിവേകാനന്ദന്‍റെ ഡ്രൈവർ പ്രവീണിനെയും ബുധനാഴ്‌ച (28-02-2024) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ പ്രവീണിന് അബ്ബാസ് വ്യത്യസ്‌ത മാര്‍ഗങ്ങളിലൂടെ കൊക്കെയ്ൻ എത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനു ശേഷം പ്രവീൺ അത് വിവേകാനന്ദന് കൈമാറുന്നു. പ്രവീണും അബ്ബാസും തമ്മിൽ പണമിടപാട് നടത്തിയതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒളിവിൽ കഴിയുന്ന, കേസിലെ മറ്റു പ്രതികളായ രഘുചരൺ, സന്ദീപ്, നീൽ, ശ്വേത, യൂട്യൂബർ ലിഷി എന്നിവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല (Radisson Hotel drug case).

വിവേകാനന്ദ് വാരാന്ത്യങ്ങളിൽ റാഡിസൺ ഹോട്ടലിൽ വരാറുണ്ടെന്നും, സുഹൃത്തുക്കളുമായി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് പാർട്ടിയിൽ മണികര്‍ണിക സിനിമയുടെ സംവിധായകൻ കൃഷ് പങ്കെടുത്തതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കൃഷ് അറിയിച്ചതായാണ് സൂചന.

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദൻ പതിവായി നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നുവെന്നാണ് പ്രാഥമിക നിഗമനം (Manikarnika film director Krish is to be investigated). റാഡിസൺ ഹോട്ടലിൽ 200 കാമറകൾ ഉണ്ടെങ്കിലും അവയില്‍ 20 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ആരൊക്കെയാണ് വരുന്നതെന്ന വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് സിസിടിവി കാമറകൾ പ്രവർത്തിക്കാത്തത് പൊലീസിന് വെല്ലുവിളിയാകുന്നത്. പാർട്ടികൾ സംഘടിപ്പിച്ച 1200, 1204 മുറികൾക്ക് സമീപമുള്ള കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രമുഖര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അന്വേഷണത്തില്‍ പൊലീസ് നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.