ETV Bharat / bharat

ഡൽഹി കോച്ചിങ് സെന്‍റർ ദുരന്തം; 'അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതി': പ്രിയങ്ക ഗാന്ധി - DELHI COACHING CENTER INCIDENT

author img

By ETV Bharat Kerala Team

Published : Jul 28, 2024, 4:11 PM IST

ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍റർ ദുരന്തത്തിൽ മരിച്ച വിദ്യാർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. സംഭവം ഹൃദയഭേദകമെന്നും മത്സരാധിഷ്‌ഠിത പരീക്ഷകൾക്കായി വിദ്യാർഥികൾ താമസിക്കുന്നയിടങ്ങളിലെ നിയമവിരുദ്ധ നിർമാണങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രിയങ്ക ഗാന്ധി.

PRIYANKA GANDHI  DELHI COACHING CENTER DEATH  പ്രിയങ്ക ഗാന്ധി  ഐഎഎസ് കോച്ചിങ് സെന്‍റർ ദുരന്തം
Priyanka Gandhi & Delhi coaching center waterlog (X@INCIndia & ETV Bharat)

ന്യൂഡൽഹി : സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. സംഭവത്തെ അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതി ആയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചത്. സംഭവം ഹൃദയഭേദകമെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

'മരിച്ച വിദ്യാര്‍ഥികളുടെ ആത്മാക്കൾക്കും ദുഃഖിതരായ കുടുംബങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. അടുത്തിടെ പട്ടേൽ നഗറിലെ വെള്ളക്കെട്ടുള്ള റോഡിൽ വൈദ്യുതാഘാതമേറ്റ് യുപിഎസ്‌സി വിദ്യാർഥി മരിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടേയ്‌ക്ക് വിജയവും സ്വപ്‌നം കണ്ട് വരുന്നവരുടെ സ്വപ്‌നങ്ങൾ അവരിൽ നിന്നും തട്ടിയെടുക്കുന്നത് അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതിയാണ്. ഇത് കുറ്റകരവും നിരുത്തരവാദപരവുമാണ്. മത്സരാധിഷ്‌ഠിത പരീക്ഷകൾക്കായി വിദ്യാർഥികൾ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും നിയമവിരുദ്ധവും ജീവന് ഭീഷണിയുള്ളതുമായ നിർമാണങ്ങൾക്ക് പരിഹാരം കാണണം' -പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഓള്‍ഡ് രാജേന്ദര്‍ റോഡിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിലാണ് വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേർ മരിച്ചത്. എറണാകുളം സ്വദേശി നെവിന്‍ ഡെല്‍വിന്‍, തെലങ്കാന സ്വദേശി താനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രിയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിലുള്ള ലൈബ്രറിയിലേക്ക് ഏഴടിയോളം ഉയരത്തില്‍ വെള്ളം കയറിയതാണ് അപകട കാരണമായി പറയുന്നത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ അനാസ്ഥയാണ് അപകട കാരണമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സംഭവ സ്ഥലത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. തുടർന്ന് കോച്ചിങ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also Read: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍ ദുരന്തം; 2 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി : സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. സംഭവത്തെ അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതി ആയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചത്. സംഭവം ഹൃദയഭേദകമെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

'മരിച്ച വിദ്യാര്‍ഥികളുടെ ആത്മാക്കൾക്കും ദുഃഖിതരായ കുടുംബങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. അടുത്തിടെ പട്ടേൽ നഗറിലെ വെള്ളക്കെട്ടുള്ള റോഡിൽ വൈദ്യുതാഘാതമേറ്റ് യുപിഎസ്‌സി വിദ്യാർഥി മരിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടേയ്‌ക്ക് വിജയവും സ്വപ്‌നം കണ്ട് വരുന്നവരുടെ സ്വപ്‌നങ്ങൾ അവരിൽ നിന്നും തട്ടിയെടുക്കുന്നത് അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതിയാണ്. ഇത് കുറ്റകരവും നിരുത്തരവാദപരവുമാണ്. മത്സരാധിഷ്‌ഠിത പരീക്ഷകൾക്കായി വിദ്യാർഥികൾ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും നിയമവിരുദ്ധവും ജീവന് ഭീഷണിയുള്ളതുമായ നിർമാണങ്ങൾക്ക് പരിഹാരം കാണണം' -പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഓള്‍ഡ് രാജേന്ദര്‍ റോഡിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിലാണ് വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേർ മരിച്ചത്. എറണാകുളം സ്വദേശി നെവിന്‍ ഡെല്‍വിന്‍, തെലങ്കാന സ്വദേശി താനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രിയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിലുള്ള ലൈബ്രറിയിലേക്ക് ഏഴടിയോളം ഉയരത്തില്‍ വെള്ളം കയറിയതാണ് അപകട കാരണമായി പറയുന്നത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ അനാസ്ഥയാണ് അപകട കാരണമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സംഭവ സ്ഥലത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. തുടർന്ന് കോച്ചിങ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also Read: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍ ദുരന്തം; 2 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.