ETV Bharat / bharat

ഉഷ്‌ണ തരംഗം; കാലാവസ്ഥ ചർച്ച ചെയ്യാനും മുന്നൊരുക്കങ്ങൾക്കുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം - Preparedness For Onset Of Monsoon

author img

By ETV Bharat Kerala Team

Published : Jun 2, 2024, 8:43 PM IST

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഉഷ്‌ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രധാനമന്ത്രിയെ അറിയിച്ചു.

PRIME MINISTER NARENDRA MODI  രാജ്യത്ത് ഉഷ്‌ണ തരംഗം  റിമാൽ ചുഴലിക്കാറ്റ്  HEAT WAVE IN THE COUNTRY
Prime Minister Narendra Modi holds a review meeting on heatwave in Delhi (ETV Bharat)

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഉഷ്‌ണ തരംഗത്തിന്‍റെ സാഹചര്യവും റിമാൽ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളും കാലവർഷത്തിന്‍റെ ആരംഭത്തിനുള്ള തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്ത്വത്തിൽ യോഗം ചേർന്നു. ഇന്ന് ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു യോഗം.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഉഷ്‌ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രധാനമന്ത്രിയെ അറിയിച്ചു. തീപിടിത്ത സംഭവങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കൃത്യമായ മുന്നൊരുക്കങ്ങളും പരീശീലനവും പതിവായി നടത്തണമെന്നും. ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്‌ട്രിക്കൽ സുരക്ഷാ ഓഡിറ്റും പതിവായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കും ജൈവവസ്‌തുക്കളുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിനുമുള്ള പതിവ് പരിശീലനങ്ങൾ ആസൂത്രണം ചെയ്യണം. കാട്ടുതീ യഥാസമയം തിരിച്ചറിയുന്നതിനും അവയിൽ നിന്ന് രക്ഷനേടാനുമുള്ള "വൻ അഗ്നി" പോർട്ടലിന്‍റെ പ്രയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമ ശാസ്‌ത്ര മന്ത്രാലയം സെക്രട്ടറി, ഡിജി എൻഡിആർഎഫ്, എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവരും പിഎംഒയിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ചുട്ടുപൊള്ളുന്ന ഉഷ്‌ണ തരംഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പിടിമുറുക്കിയപ്പോൾ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. തെക്കുപടിഞ്ഞാറൻ മൺസൂൺ വ്യാഴാഴ്‌ച മുതൽ കേരള തീരത്ത് എത്തി വടക്കുകിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വർഷം മൺസൂൺ ആരംഭിക്കുന്നത് ജൂൺ ഒന്നിനാണ് സാധാരണ തീയതിയേക്കാൾ രണ്ട് ദിവസം മുമ്പാണ്.

ഈ വർഷം കേരളത്തിൽ കാലവർഷത്തിനു മുമ്പ് വ്യാപകമായ മഴയാണ് ലഭിച്ചത്. 2023-ൽ, മൺസൂൺ സീസണിൽ (ജൂൺ-സെപ്റ്റംബർ) രാജ്യത്തുടനീളമുള്ള മഴ അതിന്‍റെ ദീർഘകാല ശരാശരിയുടെ 94 ശതമാനമായിരുന്നു. ഈ വർഷം, രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മൺസൂൺ സാധാരണവും സാധാരണ നിലയിലായിരിക്കുമെന്നും പെനിൻസുലർ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സാധാരണ നിലയിലായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Also Read : 'മന്ദിര്‍, മസ്‌ജിദ്, മുസ്‌ലിം എന്ന് 421 തവണ, തൊഴിലില്ലായ്‌മയെ കുറിച്ചൊന്നും മിണ്ടിയില്ല': പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഖാര്‍ഗെ - Mallikarjun Kharge Criticized PM

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഉഷ്‌ണ തരംഗത്തിന്‍റെ സാഹചര്യവും റിമാൽ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളും കാലവർഷത്തിന്‍റെ ആരംഭത്തിനുള്ള തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്ത്വത്തിൽ യോഗം ചേർന്നു. ഇന്ന് ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു യോഗം.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഉഷ്‌ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രധാനമന്ത്രിയെ അറിയിച്ചു. തീപിടിത്ത സംഭവങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കൃത്യമായ മുന്നൊരുക്കങ്ങളും പരീശീലനവും പതിവായി നടത്തണമെന്നും. ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്‌ട്രിക്കൽ സുരക്ഷാ ഓഡിറ്റും പതിവായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കും ജൈവവസ്‌തുക്കളുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിനുമുള്ള പതിവ് പരിശീലനങ്ങൾ ആസൂത്രണം ചെയ്യണം. കാട്ടുതീ യഥാസമയം തിരിച്ചറിയുന്നതിനും അവയിൽ നിന്ന് രക്ഷനേടാനുമുള്ള "വൻ അഗ്നി" പോർട്ടലിന്‍റെ പ്രയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമ ശാസ്‌ത്ര മന്ത്രാലയം സെക്രട്ടറി, ഡിജി എൻഡിആർഎഫ്, എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവരും പിഎംഒയിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ചുട്ടുപൊള്ളുന്ന ഉഷ്‌ണ തരംഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പിടിമുറുക്കിയപ്പോൾ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. തെക്കുപടിഞ്ഞാറൻ മൺസൂൺ വ്യാഴാഴ്‌ച മുതൽ കേരള തീരത്ത് എത്തി വടക്കുകിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വർഷം മൺസൂൺ ആരംഭിക്കുന്നത് ജൂൺ ഒന്നിനാണ് സാധാരണ തീയതിയേക്കാൾ രണ്ട് ദിവസം മുമ്പാണ്.

ഈ വർഷം കേരളത്തിൽ കാലവർഷത്തിനു മുമ്പ് വ്യാപകമായ മഴയാണ് ലഭിച്ചത്. 2023-ൽ, മൺസൂൺ സീസണിൽ (ജൂൺ-സെപ്റ്റംബർ) രാജ്യത്തുടനീളമുള്ള മഴ അതിന്‍റെ ദീർഘകാല ശരാശരിയുടെ 94 ശതമാനമായിരുന്നു. ഈ വർഷം, രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മൺസൂൺ സാധാരണവും സാധാരണ നിലയിലായിരിക്കുമെന്നും പെനിൻസുലർ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സാധാരണ നിലയിലായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Also Read : 'മന്ദിര്‍, മസ്‌ജിദ്, മുസ്‌ലിം എന്ന് 421 തവണ, തൊഴിലില്ലായ്‌മയെ കുറിച്ചൊന്നും മിണ്ടിയില്ല': പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഖാര്‍ഗെ - Mallikarjun Kharge Criticized PM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.