ETV Bharat / bharat

പുതുതായി ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമ ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി - Plea against criminal law bills

author img

By ETV Bharat Kerala Team

Published : Jun 27, 2024, 6:31 PM IST

പുതിയതായി ഭേദഗതി ചെയ്‌ത ഭാരതീയ ന്യായ സൻഹിത , ഭാരതീയ സാക്ഷ്യ അധീനിയം,ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത എന്നീ ക്രിമിനൽ നിയമ ബില്ലുകൾക്കെതിരെ സുപ്രീ കോടതിയില്‍ ഹർജി സമര്‍പ്പിച്ചു.

SUPREME COURT  CRIMINAL LAW BILLS  PUBLIC INTEREST LITIGATION  ക്രിമിനൽ നിയമ ബില്ലുകൾ
Supreme Court (ANI)

ന്യൂഡൽഹി: പുതുതായി ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമ ബില്ലുകൾക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. ഭാരതീയ ന്യായ സൻഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023 എന്നിവയുടെ പ്രവർത്തനവും നടപ്പാക്കലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ സഞ്ജീവ് മൽഹോത്ര, കുൻവർ സിദ്ധാർത്ഥ എന്നിവർ മുഖേന അഞ്ജലി പട്ടേല്‍, ഛായ എന്നിവര്‍ ചേർന്നാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഭേദഗതി വരുത്തിയ മൂന്ന് ക്രിമിനൽ നിയമങ്ങളുടെയും സാധുത വിലയിരുത്തുന്നതിനായി ഒരു വിദഗ്‌ധ സമിതിയെ ഉടൻ രൂപീകരിക്കാൻ പ്രത്യേക നിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർദിഷ്‌ട ബില്ലുകൾക്ക് നിരവധി അപാകതകളും പൊരുത്തക്കേടുകളും ഉണ്ടെന്ന് ഹർജിയിൽ പറയുന്നു.

നിയമങ്ങളില്‍ ഭേദഗതി വരുത്തിയതോടെ, കൊളോണിയൽ ഭരണ കാലത്തെ നിയമങ്ങള്‍ തിരുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതീകമായ പൊലീസ് സംവിധാനം, ബ്രട്ടീഷുകാരുടെ കാലം മുതല്‍ ഇന്നോളം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതാണ് തിരുത്തിയെഴുതേണ്ടതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കുറ്റങ്ങളും ഭാരതീയ ന്യായ സംഹിത നിലനിർത്തിയിരിക്കുന്നു. സാമൂഹ്യ സേവനം ഒരു ശിക്ഷയായി അതില്‍ ഉള്‍പ്പെയുത്തിയിട്ടുണ്ട്. പുതിയ ക്രിമിനല്‍ നിയമത്തില്‍ രാജ്യദ്രോഹം ഒരു കുറ്റമല്ല. പകരം ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ നിയമത്തില്‍ കുറ്റകരമാണ്.

ഇന്ത്യയുടെ ഐക്യം, സമഗ്രത, സുരക്ഷിതത്വം എന്നിവയ്ക്ക് ഭീഷണിയായതോ, പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതോ, പൊതുക്രമം തകർക്കുന്നതോ ആയ കുറ്റങ്ങളാണ് ഭാരതീയ ന്യായ സന്‍ഹിത പ്രകാരം തീവ്രവാദം. 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് പുതിയ നിയമ പ്രകാരം അനുവദിക്കുന്നത്.

പാർലമെൻ്റിൽ ബില്ലുകൾ പാസാക്കുന്നതിൽ ക്രമക്കേട് തുടരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ബില്ലുകൾ പാസാക്കുന്ന വേളയില്‍ വളരെ കുറച്ച് ആളുകൾ മാത്രമാണ് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത്. അതിനാല്‍ അന്ന് ബില്ലുകളെക്കുറിച്ച് ചർച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ALSO READ: 'നീറ്റ് ക്രമക്കേടുകളില്‍ നിഷ്‌പക്ഷ അന്വേഷണമുണ്ടാകും, രാജ്യത്തിന്‍റെ വികസന തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി': ദ്രൗപതി മുര്‍മു

ന്യൂഡൽഹി: പുതുതായി ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമ ബില്ലുകൾക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. ഭാരതീയ ന്യായ സൻഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023 എന്നിവയുടെ പ്രവർത്തനവും നടപ്പാക്കലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ സഞ്ജീവ് മൽഹോത്ര, കുൻവർ സിദ്ധാർത്ഥ എന്നിവർ മുഖേന അഞ്ജലി പട്ടേല്‍, ഛായ എന്നിവര്‍ ചേർന്നാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഭേദഗതി വരുത്തിയ മൂന്ന് ക്രിമിനൽ നിയമങ്ങളുടെയും സാധുത വിലയിരുത്തുന്നതിനായി ഒരു വിദഗ്‌ധ സമിതിയെ ഉടൻ രൂപീകരിക്കാൻ പ്രത്യേക നിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർദിഷ്‌ട ബില്ലുകൾക്ക് നിരവധി അപാകതകളും പൊരുത്തക്കേടുകളും ഉണ്ടെന്ന് ഹർജിയിൽ പറയുന്നു.

നിയമങ്ങളില്‍ ഭേദഗതി വരുത്തിയതോടെ, കൊളോണിയൽ ഭരണ കാലത്തെ നിയമങ്ങള്‍ തിരുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതീകമായ പൊലീസ് സംവിധാനം, ബ്രട്ടീഷുകാരുടെ കാലം മുതല്‍ ഇന്നോളം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതാണ് തിരുത്തിയെഴുതേണ്ടതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കുറ്റങ്ങളും ഭാരതീയ ന്യായ സംഹിത നിലനിർത്തിയിരിക്കുന്നു. സാമൂഹ്യ സേവനം ഒരു ശിക്ഷയായി അതില്‍ ഉള്‍പ്പെയുത്തിയിട്ടുണ്ട്. പുതിയ ക്രിമിനല്‍ നിയമത്തില്‍ രാജ്യദ്രോഹം ഒരു കുറ്റമല്ല. പകരം ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ നിയമത്തില്‍ കുറ്റകരമാണ്.

ഇന്ത്യയുടെ ഐക്യം, സമഗ്രത, സുരക്ഷിതത്വം എന്നിവയ്ക്ക് ഭീഷണിയായതോ, പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതോ, പൊതുക്രമം തകർക്കുന്നതോ ആയ കുറ്റങ്ങളാണ് ഭാരതീയ ന്യായ സന്‍ഹിത പ്രകാരം തീവ്രവാദം. 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് പുതിയ നിയമ പ്രകാരം അനുവദിക്കുന്നത്.

പാർലമെൻ്റിൽ ബില്ലുകൾ പാസാക്കുന്നതിൽ ക്രമക്കേട് തുടരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ബില്ലുകൾ പാസാക്കുന്ന വേളയില്‍ വളരെ കുറച്ച് ആളുകൾ മാത്രമാണ് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത്. അതിനാല്‍ അന്ന് ബില്ലുകളെക്കുറിച്ച് ചർച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ALSO READ: 'നീറ്റ് ക്രമക്കേടുകളില്‍ നിഷ്‌പക്ഷ അന്വേഷണമുണ്ടാകും, രാജ്യത്തിന്‍റെ വികസന തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി': ദ്രൗപതി മുര്‍മു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.