ETV Bharat / bharat

ബില്‍ക്കിസ് ബാനു കേസ്; പ്രതിയായ രമേശ്‌ ചന്ദനയ്ക്ക് വീണ്ടും പരോള്‍, 10 ദിവസം അനുവദിച്ച് ഹൈക്കോടതി

ബില്‍ക്കിസ് ബാനു കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ച് അഹമ്മദാബാദ് ഹൈക്കോടതി. പരോള്‍ കാലാവധി 10 ദിവസം. പ്രതികളില്‍ പരോള്‍ ലഭിക്കുന്ന രണ്ടാമത്തെയാളാണ് രമേശ്‌ ചന്ദന.

author img

By ETV Bharat Kerala Team

Published : Feb 24, 2024, 9:26 AM IST

ബില്‍ക്കിസ് ബാനു കേസ്  Parole For Ramesh Chandana  Bilkis Bano Case Ramesh Chandana  രമേശ്‌ ചന്ദനയ്‌ക്ക് പരോള്‍
Bilkis Bano Case; Gujarat HC Allowed Parole To Ramesh Chandana To Attend A Wedding Function

അഹമ്മദാബാദ് : ബില്‍ക്കിസ് ബാനു കേസിലെ പ്രതി രമേശ്‌ ചന്ദനയ്‌ക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. 10 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. മാര്‍ച്ച് 5ന് നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി പരോള്‍ അനുവദിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതിനും മൂന്ന് വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ്‌ പേരെ ക്രൂരമായി കൊലപ്പെടുത്തിയതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത് (Bilkis Bano Case). കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് നേരത്തെയും കോടതി പരോള്‍ നല്‍കിയിരുന്നു. 2008 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പരോളും അവധിയുമായി നാല് വര്‍ഷത്തോളം രമേശ്‌ ചന്ദന ജയിലിന് പുറത്തായിരുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് നല്‍കി വിട്ടയച്ചിരുന്നു (Gujarat HC Allowed Parole To Ramesh Chandana).

2022 ഓഗസ്റ്റ് 15നാണ് പ്രതികളെ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും തടവ് സമയത്തെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് 1992 ലെ നിയമ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ മോചനം നല്‍കിയത് (Ramesh Chandana Second Convict In Bilkis Bano case). എന്നാല്‍ ഈ നടപടി സുപ്രീംകോടതി റദ്ദാക്കുകയും തുടര്‍ന്ന് ജനുവരി 21ന് പ്രതികള്‍ ഗോധ്രയിലെ ജയിലില്‍ കീഴടങ്ങുകയുമായിരുന്നു (Godhra Town Jail).

രാത്രി 11.45നാണ് പ്രതികള്‍ ഗോധ്രയിലെ സബ്‌ജയിലെത്തി കീഴടങ്ങിയത്. ഡിസംബര്‍ എട്ടിനാണ് കേസില്‍ ജയില്‍ മോചിതരായ മുഴുവന്‍ പ്രതികളും ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് (SC Verdict In Bilkis Bano Case). രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി അനുവദിച്ച സമയ പരിധിക്കുള്ളില്‍ തന്നെ പ്രതികള്‍ സബ്‌ജയിലില്‍ എത്തിയിരുന്നു. രണ്ട് വാഹനങ്ങളിലായാണ് പ്രതികള്‍ ജയിലിലെത്തി കീഴടങ്ങിയത് (2002 Godhra riots).

കീഴടങ്ങുന്നതിന് മുമ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുറ്റവാളികളുടെ ആവശ്യം കോടതി തള്ളി (Bilkis Banu Attacked In 2002 Godhra riots). കേസില്‍ തടവില്‍ കഴിയുന്ന രണ്ടാമത്തെയാള്‍ക്കാണ് കോടതി പരോള്‍ അനുവദിക്കുന്നത്. പ്രതിയായ പ്രദീപ് മോദിയ്‌ക്ക് നേരത്തെ അഞ്ച് ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു (Court Verdict In 2002 Godhra riots).

Also Read: ബിൽക്കിസ് ബാനു കേസ് ; വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിലേക്ക്

അഹമ്മദാബാദ് : ബില്‍ക്കിസ് ബാനു കേസിലെ പ്രതി രമേശ്‌ ചന്ദനയ്‌ക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. 10 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. മാര്‍ച്ച് 5ന് നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി പരോള്‍ അനുവദിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതിനും മൂന്ന് വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ്‌ പേരെ ക്രൂരമായി കൊലപ്പെടുത്തിയതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത് (Bilkis Bano Case). കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് നേരത്തെയും കോടതി പരോള്‍ നല്‍കിയിരുന്നു. 2008 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പരോളും അവധിയുമായി നാല് വര്‍ഷത്തോളം രമേശ്‌ ചന്ദന ജയിലിന് പുറത്തായിരുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് നല്‍കി വിട്ടയച്ചിരുന്നു (Gujarat HC Allowed Parole To Ramesh Chandana).

2022 ഓഗസ്റ്റ് 15നാണ് പ്രതികളെ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും തടവ് സമയത്തെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് 1992 ലെ നിയമ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ മോചനം നല്‍കിയത് (Ramesh Chandana Second Convict In Bilkis Bano case). എന്നാല്‍ ഈ നടപടി സുപ്രീംകോടതി റദ്ദാക്കുകയും തുടര്‍ന്ന് ജനുവരി 21ന് പ്രതികള്‍ ഗോധ്രയിലെ ജയിലില്‍ കീഴടങ്ങുകയുമായിരുന്നു (Godhra Town Jail).

രാത്രി 11.45നാണ് പ്രതികള്‍ ഗോധ്രയിലെ സബ്‌ജയിലെത്തി കീഴടങ്ങിയത്. ഡിസംബര്‍ എട്ടിനാണ് കേസില്‍ ജയില്‍ മോചിതരായ മുഴുവന്‍ പ്രതികളും ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് (SC Verdict In Bilkis Bano Case). രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി അനുവദിച്ച സമയ പരിധിക്കുള്ളില്‍ തന്നെ പ്രതികള്‍ സബ്‌ജയിലില്‍ എത്തിയിരുന്നു. രണ്ട് വാഹനങ്ങളിലായാണ് പ്രതികള്‍ ജയിലിലെത്തി കീഴടങ്ങിയത് (2002 Godhra riots).

കീഴടങ്ങുന്നതിന് മുമ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുറ്റവാളികളുടെ ആവശ്യം കോടതി തള്ളി (Bilkis Banu Attacked In 2002 Godhra riots). കേസില്‍ തടവില്‍ കഴിയുന്ന രണ്ടാമത്തെയാള്‍ക്കാണ് കോടതി പരോള്‍ അനുവദിക്കുന്നത്. പ്രതിയായ പ്രദീപ് മോദിയ്‌ക്ക് നേരത്തെ അഞ്ച് ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു (Court Verdict In 2002 Godhra riots).

Also Read: ബിൽക്കിസ് ബാനു കേസ് ; വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.