ETV Bharat / bharat

മണിപ്പൂരില്‍ സമാധാനം വേണം, നടപടിയെടുക്കേണ്ടത് നിയമലംഘകര്‍ക്കെതിരെ: വസ്‌തുത അന്വേഷണ സംഘം - Manipur Fact Finding Team

author img

By ETV Bharat Kerala Team

Published : May 29, 2024, 9:52 AM IST

കുക്കി തീവ്രവാദികൾക്കെതിരെ അസം റൈഫിൾസ് നടപടിയെടുക്കുന്നില്ലെന്ന് ഡൽഹി മീതെയ് കോർഡിനേഷൻ കമ്മിറ്റി (ഡിഎംസിസി) വസ്‌തുതാന്വേഷണ സംഘം ആരോപിച്ചു.

മണിപ്പൂര്‍ കലാപം  മണിപ്പൂര്‍ വസ്‌തുത അന്വേഷണ സംഘം  Manipur Violence  Delhi Meetei Coordinating Committee
Manipur violence (ETV Bharat)

ന്യൂഡൽഹി: മണിപ്പൂരില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അക്രമസംഭങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വസ്‌തുത അന്വേഷണ സംഘം. ഡല്‍ഹി മീതെയ്‌ കോര്‍ഡിനേറ്റിങ്ങ് കമ്മിറ്റിയുടെ പ്രത്യേക അന്വേഷണസംഘമാണ് കേന്ദ്രസര്‍ക്കാരിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന കൂട്ടക്കൊലയില്‍ കുക്കി തീവ്രവാദികള്‍ക്കെതിരെ അസം റൈഫിള്‍സ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡിഎംസിസി കണ്‍വീനറും അന്വേഷണസംഘത്തിലെ അംഗവുമായ ഡോ. സെറാം റോജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.

'ഏറെക്കാലമായി കുക്കി സമൂഹത്തോടൊപ്പമായിരുന്നു ഞങ്ങള്‍ അവിടെ ജീവിച്ചിരുന്നത്. അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായതോടെ ഇരു വിഭാഗങ്ങളും വേര്‍പിരിഞ്ഞു. മണിപ്പൂരില്‍ സമാധാനം ആണ് വേണ്ടത്. സംസ്ഥാനത്ത് നിയമവാഴ്‌ചയും സമാധാനപരമായ സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.

മോറെ പട്ടണത്തില്‍ സംസ്ഥാന സേനയ്‌ക്ക് നേര കുക്കി തീവ്രവാദികള്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് ഗൗരവമായി കണ്ടുകൊണ്ട് തന്നെയാണ് അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസര്‍ വിഷയത്തില്‍ ഇടപെടുകയും ആക്രമണം തുടര്‍ന്നാല്‍ കുക്കികള്‍ക്ക് സേന തക്കതായ മറുപടി നല്‍കുമെന്ന് പറയുകയും ചെയ്‌തത്. എന്നാല്‍, അത് വെറും വാക്കില്‍ ഒതുങ്ങി, കുക്കി തീവ്രവാദികള്‍ക്കെതിരെയോ അക്രമിള്‍ക്കെതിരെയോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) പ്രകാരം സേനയില്‍ നിന്നും ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യം അവര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആ കരാര്‍ റദ്ധാക്കുകയാണ് വേണ്ടത്. കരാര്‍ റദ്ധാക്കിയാല്‍ മാത്രമായിരിക്കും കുക്കി തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള മറ്റ് തീവ്രവാദ സംഘടനകളുടെ പിന്തുണയും കുക്കി വിഭാഗത്തിന് ലഭിക്കാറുണ്ടെന്നും സെറാം റോജേഷ് ആരോപിച്ചു. മയക്ക് മരുന്ന് വ്യാപരത്തിലാണ് കുക്കി തീവ്രവാദികള്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന പ്രധാന അക്രമസംഭവങ്ങളില്‍ അവരും പങ്കാളികള്‍ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: ബിജെപി ഗിരിവര്‍ഗ സൗഹൃദമല്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറന്‍: ഇടിവി ഭാരതിന് നല്‍കിയ എക്‌സ്ക്ലൂസീവ് അഭിമുഖം

ന്യൂഡൽഹി: മണിപ്പൂരില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അക്രമസംഭങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വസ്‌തുത അന്വേഷണ സംഘം. ഡല്‍ഹി മീതെയ്‌ കോര്‍ഡിനേറ്റിങ്ങ് കമ്മിറ്റിയുടെ പ്രത്യേക അന്വേഷണസംഘമാണ് കേന്ദ്രസര്‍ക്കാരിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന കൂട്ടക്കൊലയില്‍ കുക്കി തീവ്രവാദികള്‍ക്കെതിരെ അസം റൈഫിള്‍സ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡിഎംസിസി കണ്‍വീനറും അന്വേഷണസംഘത്തിലെ അംഗവുമായ ഡോ. സെറാം റോജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.

'ഏറെക്കാലമായി കുക്കി സമൂഹത്തോടൊപ്പമായിരുന്നു ഞങ്ങള്‍ അവിടെ ജീവിച്ചിരുന്നത്. അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായതോടെ ഇരു വിഭാഗങ്ങളും വേര്‍പിരിഞ്ഞു. മണിപ്പൂരില്‍ സമാധാനം ആണ് വേണ്ടത്. സംസ്ഥാനത്ത് നിയമവാഴ്‌ചയും സമാധാനപരമായ സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.

മോറെ പട്ടണത്തില്‍ സംസ്ഥാന സേനയ്‌ക്ക് നേര കുക്കി തീവ്രവാദികള്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് ഗൗരവമായി കണ്ടുകൊണ്ട് തന്നെയാണ് അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസര്‍ വിഷയത്തില്‍ ഇടപെടുകയും ആക്രമണം തുടര്‍ന്നാല്‍ കുക്കികള്‍ക്ക് സേന തക്കതായ മറുപടി നല്‍കുമെന്ന് പറയുകയും ചെയ്‌തത്. എന്നാല്‍, അത് വെറും വാക്കില്‍ ഒതുങ്ങി, കുക്കി തീവ്രവാദികള്‍ക്കെതിരെയോ അക്രമിള്‍ക്കെതിരെയോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) പ്രകാരം സേനയില്‍ നിന്നും ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യം അവര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആ കരാര്‍ റദ്ധാക്കുകയാണ് വേണ്ടത്. കരാര്‍ റദ്ധാക്കിയാല്‍ മാത്രമായിരിക്കും കുക്കി തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള മറ്റ് തീവ്രവാദ സംഘടനകളുടെ പിന്തുണയും കുക്കി വിഭാഗത്തിന് ലഭിക്കാറുണ്ടെന്നും സെറാം റോജേഷ് ആരോപിച്ചു. മയക്ക് മരുന്ന് വ്യാപരത്തിലാണ് കുക്കി തീവ്രവാദികള്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന പ്രധാന അക്രമസംഭവങ്ങളില്‍ അവരും പങ്കാളികള്‍ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: ബിജെപി ഗിരിവര്‍ഗ സൗഹൃദമല്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറന്‍: ഇടിവി ഭാരതിന് നല്‍കിയ എക്‌സ്ക്ലൂസീവ് അഭിമുഖം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.