ETV Bharat / bharat

ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: 'സർക്കാരിന്‍റെയും പൊലീസിന്‍റെയും ഇടപെടല്‍ സംശയകരം, അന്വേഷണം വേണം': ബിജെപി എംപി - BJP MP On Kolkata Rape Murder

author img

By ANI

Published : Aug 24, 2024, 8:57 AM IST

ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതികരിച്ച് ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഇടപെടല്‍ സംശയകരമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോടതി പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആവശ്യം.

KOLKATA RAPE MURDER CASE  JUNIOR DOCTOR RAPE MURDER  കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം  ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം
Sanjay Jaiswal (ETV Bharat)

ന്യൂഡൽഹി: കൊൽക്കത്തയില്‍ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ. വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 'ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം ദൗർഭാഗ്യകരമാണ്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. ഇത് പശ്ചിമ ബംഗാൾ സർക്കാരിനെയും പൊലീസിനെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നു. വിഷയത്തില്‍ സുപ്രീംകോടതി പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

ഇന്നലെ (ഓഗസ്റ്റ് 23) ബംഗാളിലെ സീൽദ കോടതി മുഖ്യപ്രതി സഞ്ജയ് റോയ്‌യെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ സെപ്റ്റംബർ ആറ് വരെ റോയ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. സഞ്ജയ് റോയിയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാനും കൊല്‍ക്കത്ത പ്രത്യേക കോടതിയുടെ അനുമതി നല്‍കിയിരുന്നു.

ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉള്‍പ്പെടെ സംഭവ ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച മറ്റ് അഞ്ച് പേരുടെ നുണ പരിശോധന നടത്താനുളള സിബിഐയുടെ അപേക്ഷയും സീല്‍ദായിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.

ഇത്തരത്തില്‍ സെൻസിറ്റീവായ വിഷയങ്ങൾ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികളും പ്രത്യേക കേന്ദ്ര നിയമവും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ട്രെയിനി ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വലിയ രീതിയിലുളള പ്രതിഷേധമാണ് ഡൽഹി, ചണ്ഡീഗഡ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലുണ്ടായത്.

ഓഗസ്റ്റ് 9നാണ് യുവ ഡോക്‌ടറുടെ കൊലപാതകം. പിജി ട്രെയിനി ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് ഡോക്‌ടറുടെ ശരീരത്തിൽ കണ്ടെത്തിയത്.

Also Read: പൊലീസ് നടപടികളിലെ കാലതാമസം 'അസ്വസ്ഥമാക്കുന്നത്'; കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്തയില്‍ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ. വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 'ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം ദൗർഭാഗ്യകരമാണ്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. ഇത് പശ്ചിമ ബംഗാൾ സർക്കാരിനെയും പൊലീസിനെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നു. വിഷയത്തില്‍ സുപ്രീംകോടതി പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

ഇന്നലെ (ഓഗസ്റ്റ് 23) ബംഗാളിലെ സീൽദ കോടതി മുഖ്യപ്രതി സഞ്ജയ് റോയ്‌യെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ സെപ്റ്റംബർ ആറ് വരെ റോയ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. സഞ്ജയ് റോയിയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാനും കൊല്‍ക്കത്ത പ്രത്യേക കോടതിയുടെ അനുമതി നല്‍കിയിരുന്നു.

ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉള്‍പ്പെടെ സംഭവ ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച മറ്റ് അഞ്ച് പേരുടെ നുണ പരിശോധന നടത്താനുളള സിബിഐയുടെ അപേക്ഷയും സീല്‍ദായിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.

ഇത്തരത്തില്‍ സെൻസിറ്റീവായ വിഷയങ്ങൾ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികളും പ്രത്യേക കേന്ദ്ര നിയമവും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ട്രെയിനി ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വലിയ രീതിയിലുളള പ്രതിഷേധമാണ് ഡൽഹി, ചണ്ഡീഗഡ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലുണ്ടായത്.

ഓഗസ്റ്റ് 9നാണ് യുവ ഡോക്‌ടറുടെ കൊലപാതകം. പിജി ട്രെയിനി ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് ഡോക്‌ടറുടെ ശരീരത്തിൽ കണ്ടെത്തിയത്.

Also Read: പൊലീസ് നടപടികളിലെ കാലതാമസം 'അസ്വസ്ഥമാക്കുന്നത്'; കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസില്‍ സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.