ETV Bharat / bharat

'വഖഫ് ബോർഡില്‍ അമുസ്‌ലീങ്ങളും വനിതകളും'; നിർണായക മാറ്റങ്ങളുമായി വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് പാർലമെന്‍റിൽ - WAQF ACT AMENDMENT BILL

author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:49 AM IST

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ. ബില്ലിലുള്ളത് മുസ്‌ലീം ഇതര അംഗങ്ങളെയും വഖഫ് ബോര്‍ഡിൽ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിർണായക നിര്‍ദ്ദേശങ്ങൾ.

WAQF BOARD ACT  വഖഫ് നിയമ ഭേദഗതി ബില്‍  LOKSABHA  LATEST MALAYALAM NEWS
Parliament of India- File Photo (ANI)

ന്യൂഡൽഹി: വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന, 1995 ലെ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബില്‍ അവതരിപ്പിക്കും. മുസ്‌ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായാകും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുക.

വഖഫ് സ്വത്ത് രജിസ്ട്രേഷനുവേണ്ടി കേന്ദ്ര പോര്‍ട്ടല്‍ ഒരുക്കുന്നത് അടക്കം നാല്‍പതിലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകും. പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ റവന്യൂ നിയമങ്ങള്‍ പൂർണമായി പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് ചേർക്കാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ ഉൾക്കൊള്ളുന്ന ഡാറ്റാ ബേസും സജ്ജമാക്കും.

വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും മാറ്റം വരുത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. 11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കണം, മുസ്‌ലിം ഇതര വിഭാഗത്തിൽ നിന്നുള്ള 2 പേര്‍ വേണം, ഓരോ പ്രദേശങ്ങളിലെയും എംപി, എംഎല്‍എ, തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണം. മുസ്‌ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള ഷിയാ, സുന്നി, ബൊഹ്‌റ, അഗഖാനി തുടങ്ങിയ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിർദേശിക്കുന്നു.

ഒരു സ്വത്ത് വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ബോർഡിൻ്റെ അധികാരവുമായി ബന്ധപ്പെട്ട സെക്ഷൻ 40 ഒഴിവാക്കാനും അവരുടെ പ്രവർത്തനങ്ങളിൽ മികച്ച നിയന്ത്രണത്തിനായി ഒരു സെൻട്രൽ പോർട്ടൽ വഴി വഖ്ഫ് അക്കൗണ്ടുകൾ ബോർഡിന് ഫയൽ ചെയ്യാനും ബിൽ ശ്രമിക്കുന്നു. രണ്ട് അംഗങ്ങളും ട്രൈബ്യൂണലിൻ്റെ ഉത്തരവുകൾക്കെതിരെ തൊണ്ണൂറ് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും വ്യവസ്ഥ ചെയ്യുന്നു.

പുതിയ വഖഫ് (ഭേദഗതി) ബിൽ അവതരിപ്പിക്കുന്നതിനു പുറമേ, 1923ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്ന മുസൽമാൻ വഖഫ് (റദ്ദാക്കല്‍) ബില്ലും റിജിജു അവതരിപ്പിക്കും. വഖഫ് ബോർഡിൽ സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ നിയമപ്രകാരം വഖഫ് സ്വത്തുക്കൾ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി വ്യക്തമാക്കി. ബില്ലിനെ തങ്ങൾ എതിർക്കുമെന്ന് സമാജ്‌വാദി പാർട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട് .

ന്യൂഡൽഹി: വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന, 1995 ലെ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബില്‍ അവതരിപ്പിക്കും. മുസ്‌ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായാകും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുക.

വഖഫ് സ്വത്ത് രജിസ്ട്രേഷനുവേണ്ടി കേന്ദ്ര പോര്‍ട്ടല്‍ ഒരുക്കുന്നത് അടക്കം നാല്‍പതിലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകും. പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ റവന്യൂ നിയമങ്ങള്‍ പൂർണമായി പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് ചേർക്കാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ ഉൾക്കൊള്ളുന്ന ഡാറ്റാ ബേസും സജ്ജമാക്കും.

വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും മാറ്റം വരുത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. 11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കണം, മുസ്‌ലിം ഇതര വിഭാഗത്തിൽ നിന്നുള്ള 2 പേര്‍ വേണം, ഓരോ പ്രദേശങ്ങളിലെയും എംപി, എംഎല്‍എ, തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണം. മുസ്‌ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള ഷിയാ, സുന്നി, ബൊഹ്‌റ, അഗഖാനി തുടങ്ങിയ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിർദേശിക്കുന്നു.

ഒരു സ്വത്ത് വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ബോർഡിൻ്റെ അധികാരവുമായി ബന്ധപ്പെട്ട സെക്ഷൻ 40 ഒഴിവാക്കാനും അവരുടെ പ്രവർത്തനങ്ങളിൽ മികച്ച നിയന്ത്രണത്തിനായി ഒരു സെൻട്രൽ പോർട്ടൽ വഴി വഖ്ഫ് അക്കൗണ്ടുകൾ ബോർഡിന് ഫയൽ ചെയ്യാനും ബിൽ ശ്രമിക്കുന്നു. രണ്ട് അംഗങ്ങളും ട്രൈബ്യൂണലിൻ്റെ ഉത്തരവുകൾക്കെതിരെ തൊണ്ണൂറ് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും വ്യവസ്ഥ ചെയ്യുന്നു.

പുതിയ വഖഫ് (ഭേദഗതി) ബിൽ അവതരിപ്പിക്കുന്നതിനു പുറമേ, 1923ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്ന മുസൽമാൻ വഖഫ് (റദ്ദാക്കല്‍) ബില്ലും റിജിജു അവതരിപ്പിക്കും. വഖഫ് ബോർഡിൽ സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ നിയമപ്രകാരം വഖഫ് സ്വത്തുക്കൾ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി വ്യക്തമാക്കി. ബില്ലിനെ തങ്ങൾ എതിർക്കുമെന്ന് സമാജ്‌വാദി പാർട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട് .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.