ETV Bharat / bharat

ഹത്രാസിൽ 'സത്സംഗ്' പരിപാടിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു - DEVOTEES DIED HATHRAS STAMPEDE

author img

By ETV Bharat Kerala Team

Published : Jul 2, 2024, 7:18 PM IST

Updated : Jul 3, 2024, 9:37 AM IST

ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാനെത്തിയ 116 പേർ മരിച്ചു.

HORRIFIC ACCIDENT IN HATHRAS  60 DEVOTEES DIED HATHRAS STAMPEDE  STAMPEDE BROKE OUT HATHRAS  HATHRAS STAMPEDE LIVE UPDATES
60 Devotees Died In A Stampede To Attend A Religious Ceremony In UP's Hathras (ETV bharat)

ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാൻ എത്തി തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പുൽരായ് ഗ്രാമത്തിൽ നടന്ന 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്.

മരണപ്പെട്ടവരിൽ 27 പേരുടെ മൃതദേഹങ്ങൾ ഇറ്റാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണെന്ന് ഇറ്റായിലെ സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറഞ്ഞു. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടയിൽ തിക്കും തിരക്കും അനുഭവപ്പെട്ടതിനെ തുടർന്ന് ശ്വാസംമുട്ടിയ ആളുകൾ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആശിഷ് കുമാർ പറഞ്ഞു.

ആഗ്ര അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും അപകടസ്ഥലത്ത് എത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു.

പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും അവരെ ഉടൻ ആശുപത്രികളിൽ എത്തിക്കാനും ജില്ല ഭരണകൂടത്തോട് ആദിത്യനാഥ് നിർദേശം നൽകി. അവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Also Read : ബൊലേറോയും ട്രക്കും കൂട്ടിയിടിച്ച് 9 മരണം; 4 പേര്‍ ആശുപത്രിയില്‍ - Road accident in Karauli

ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 'സത്സംഗ്' ചടങ്ങിൽ പങ്കെടുക്കാൻ എത്തി തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പുൽരായ് ഗ്രാമത്തിൽ നടന്ന 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്.

മരണപ്പെട്ടവരിൽ 27 പേരുടെ മൃതദേഹങ്ങൾ ഇറ്റാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണെന്ന് ഇറ്റായിലെ സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറഞ്ഞു. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടയിൽ തിക്കും തിരക്കും അനുഭവപ്പെട്ടതിനെ തുടർന്ന് ശ്വാസംമുട്ടിയ ആളുകൾ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആശിഷ് കുമാർ പറഞ്ഞു.

ആഗ്ര അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണൽ കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും അപകടസ്ഥലത്ത് എത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു.

പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും അവരെ ഉടൻ ആശുപത്രികളിൽ എത്തിക്കാനും ജില്ല ഭരണകൂടത്തോട് ആദിത്യനാഥ് നിർദേശം നൽകി. അവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Also Read : ബൊലേറോയും ട്രക്കും കൂട്ടിയിടിച്ച് 9 മരണം; 4 പേര്‍ ആശുപത്രിയില്‍ - Road accident in Karauli

Last Updated : Jul 3, 2024, 9:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.