ETV Bharat / bharat

വളഞ്ഞ വഴി വേണ്ടെന്ന് ബ്രിജ് ഭൂഷണോട് കോടതി; ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി - Delhi HC on Brij Bhushan plea

author img

By ETV Bharat Kerala Team

Published : Aug 29, 2024, 4:31 PM IST

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

DELHI HIGH COURT BRIJ BHUSHAN SINGH  BRIJ BHUSHAN SEXUAL HARASSMENT CASE  ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം  ഗുസ്‌തി താരങ്ങൾ ഗുസ്‌തി ഫെഡറേഷന്‍
Brij Bhushan Sharan Singh (ETV Bharat)

ന്യൂഡല്‍ഹി : വനിത ഗുസ്‌തി താരങ്ങൾ നല്‍കി ലൈംഗികാതിക്രമ പരാതിയും ഭീഷണിപ്പെടുത്തിയ കേസും റദ്ദാക്കണമെന്നുള്ള ഗുസ്‌തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹര്‍ജി വിചാരണ ആരംഭിക്കുന്നതിന് മുമ്പ് നല്‍കണമായിരുന്നു എന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തി, വിചാരണ ആരംഭിച്ച ശേഷമുള്ള ഈ ഹര്‍ജി ഒരു വളഞ്ഞ വഴി മാത്രമാണെന്ന് ജസ്റ്റിസ് കൃഷ്‌ണ നിരീക്ഷിച്ചു.

ഹർജിയിൽ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും ഉൾക്കൊള്ളുന്ന ഒരു ചെറിയ കുറിപ്പ് ഫയൽ ചെയ്യാൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് സെപ്‌റ്റംബർ 26-ന് വീണ്ടും പരിഗണിക്കും. എഫ്ഐആറും കുറ്റപത്രവും അടക്കം കേസിൽ നിന്നുമുള്ള എല്ലാ വിചാരണ നടപടികളും റദ്ദാക്കണം എന്നായിരുന്നു മുൻ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്‍റെ ഹർജിയിലെ ആവശ്യം. മെയ് മാസത്തിലാണ് ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഒളിമ്പ്യൻമാരായ സാക്ഷി മാലിക്കിന്‍റെയും വിനേഷ് ഫോഗട്ടിന്‍റെയും നേതൃത്വത്തിൽ നിരവധി വനിത ഗുസ്‌തിക്കാർ 2023 ജനുവരി മുതൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ മേരി കോം, യോഗേശ്വർ ദത്ത് തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അന്വേഷണ സമിതി രൂപീകരിച്ചിരുന്നു.

ഈ നടപടികൾക്കിടയിലും അധ്യക്ഷനും പരിശീലകര്‍ക്കുമെതിരെയുള്ള എല്ലാ ആരോപണങ്ങളും ഗുസ്‌തി ഫെഡറേഷന്‍ നിഷേധിച്ചിരുന്നു. തുടർന്ന്, കായിക മന്ത്രാലയം ഇടപെട്ട് ഡബ്ല്യുഎഫ്ഐയുടെ എല്ലാ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്‌ക്കുകയും കേസിൽ പ്രതിയായ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ പുറത്താക്കുകയും ചെയ്‌തു.

Also Read : ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : വനിത ഗുസ്‌തി താരങ്ങൾ നല്‍കി ലൈംഗികാതിക്രമ പരാതിയും ഭീഷണിപ്പെടുത്തിയ കേസും റദ്ദാക്കണമെന്നുള്ള ഗുസ്‌തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹര്‍ജി വിചാരണ ആരംഭിക്കുന്നതിന് മുമ്പ് നല്‍കണമായിരുന്നു എന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തി, വിചാരണ ആരംഭിച്ച ശേഷമുള്ള ഈ ഹര്‍ജി ഒരു വളഞ്ഞ വഴി മാത്രമാണെന്ന് ജസ്റ്റിസ് കൃഷ്‌ണ നിരീക്ഷിച്ചു.

ഹർജിയിൽ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും ഉൾക്കൊള്ളുന്ന ഒരു ചെറിയ കുറിപ്പ് ഫയൽ ചെയ്യാൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് സെപ്‌റ്റംബർ 26-ന് വീണ്ടും പരിഗണിക്കും. എഫ്ഐആറും കുറ്റപത്രവും അടക്കം കേസിൽ നിന്നുമുള്ള എല്ലാ വിചാരണ നടപടികളും റദ്ദാക്കണം എന്നായിരുന്നു മുൻ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്‍റെ ഹർജിയിലെ ആവശ്യം. മെയ് മാസത്തിലാണ് ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഒളിമ്പ്യൻമാരായ സാക്ഷി മാലിക്കിന്‍റെയും വിനേഷ് ഫോഗട്ടിന്‍റെയും നേതൃത്വത്തിൽ നിരവധി വനിത ഗുസ്‌തിക്കാർ 2023 ജനുവരി മുതൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ മേരി കോം, യോഗേശ്വർ ദത്ത് തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അന്വേഷണ സമിതി രൂപീകരിച്ചിരുന്നു.

ഈ നടപടികൾക്കിടയിലും അധ്യക്ഷനും പരിശീലകര്‍ക്കുമെതിരെയുള്ള എല്ലാ ആരോപണങ്ങളും ഗുസ്‌തി ഫെഡറേഷന്‍ നിഷേധിച്ചിരുന്നു. തുടർന്ന്, കായിക മന്ത്രാലയം ഇടപെട്ട് ഡബ്ല്യുഎഫ്ഐയുടെ എല്ലാ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്‌ക്കുകയും കേസിൽ പ്രതിയായ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ പുറത്താക്കുകയും ചെയ്‌തു.

Also Read : ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.