ETV Bharat / bharat

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലപ്പത്ത് വീണ്ടും പിത്രോദ; വിവാദ നായകന്‍റെ നിയമനത്തില്‍ കോണ്‍ഗ്രസിനെ 'കുത്തി' ബിജെപി - PITRODA BACK AS OVERSEAS CONG CHIEF

author img

By ETV Bharat Kerala Team

Published : Jun 27, 2024, 9:22 AM IST

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവിയായി സാം പിത്രോദയെ വീണ്ടും നിയമിച്ചതായി കോൺഗ്രസ്. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി.

SAM PITRODA  CONGRESS  INDIAN OVERSEAS CONGRESS CHIEF  സാം പിട്രോഡ
PITRODA BACK AS OVERSEAS CONG CHIEF (IANS)

ന്യൂഡൽഹി : ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് സാം പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ചെയർമാനായി സാം പിത്രോദയെ വീണ്ടും നിയമിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. അതേസമയം, പിത്രോദയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി എന്നാണ് പിത്രോദയുടെ പുനർ നിയമനത്തെ കുറിച്ച് ബിജെപി പ്രതികരണം.

'മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി. കോൺഗ്രസ് ഇന്ത്യയെ കബളിപ്പിക്കുകയാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ സാം പിത്രോദയെ തിരികെ കൊണ്ടുവന്നു' - ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു. ഏപ്രിൽ അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിത്രോദയുടെ അഭിപ്രായങ്ങൾ വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ദരിദ്ര വിഭാഗങ്ങൾക്കിടയിൽ പൊതു സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന പൊതു ധാരണയെ തകർക്കാൻ പാർട്ടി ഇതിനകം തന്നെ പോരാടുന്നതിനാൽ പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോൺഗ്രസിന് കല്ലുകടിയായി.

'അമേരിക്കയിൽ, ഒരു അനന്തരാവകാശ നികുതിയുണ്ട്. ഒരാൾക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള സമ്പത്തുണ്ടെങ്കിൽ, അയാൾ മരിക്കുമ്പോൾ, അയാൾക്ക് 45 ശതമാനം മാത്രമേ തന്‍റെ മക്കൾക്ക് കൈമാറാൻ കഴിയൂ, ബാക്കി 55 ശതമാനം സർക്കാർ പിടിച്ചെടുക്കും. അതൊരു രസകരമായ കാര്യമാണ്. നിങ്ങളുടെ തലമുറയിൽ നിങ്ങൾ ഉണ്ടാക്കിയ സമ്പത്തിന്‍റെ പകുതി, നിങ്ങൾ മരിക്കുമ്പോൾ, പൊതുജനങ്ങൾക്കായി ഉപേക്ഷിക്കണം, അത് എനിക്ക് ന്യായമാണെന്ന് തോന്നുന്നു,' -എന്നതായിരുന്നു പിത്രോദയുടെ വിവാദ പരാമർശം.

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നുമുള്ള പിത്രോദയുടെ പ്രസ്‌താവനയും ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായിരുന്നു. പ്രസ്‌താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കള‌ഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി. ഇന്ത്യക്കാർ എങ്ങനെ കാണപ്പെടുന്നുവെന്ന് വിവരിക്കാൻ പോഡ്‌കാസ്‌റ്റിൽ അദ്ദേഹം നടത്തിയ പരാമര്‍ശം കോൺഗ്രസിന് വലിയ നാണക്കേടായി.

ALSO READ : 'ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല സേവനമെന്ന്' പ്രധാനമന്ത്രി: തിരിച്ചടിച്ച് മല്ലികാര്‍ജുന്‍ ഖാർഗെ

ന്യൂഡൽഹി : ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് സാം പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ചെയർമാനായി സാം പിത്രോദയെ വീണ്ടും നിയമിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. അതേസമയം, പിത്രോദയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി എന്നാണ് പിത്രോദയുടെ പുനർ നിയമനത്തെ കുറിച്ച് ബിജെപി പ്രതികരണം.

'മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി. കോൺഗ്രസ് ഇന്ത്യയെ കബളിപ്പിക്കുകയാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ സാം പിത്രോദയെ തിരികെ കൊണ്ടുവന്നു' - ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു. ഏപ്രിൽ അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിത്രോദയുടെ അഭിപ്രായങ്ങൾ വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ദരിദ്ര വിഭാഗങ്ങൾക്കിടയിൽ പൊതു സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന പൊതു ധാരണയെ തകർക്കാൻ പാർട്ടി ഇതിനകം തന്നെ പോരാടുന്നതിനാൽ പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോൺഗ്രസിന് കല്ലുകടിയായി.

'അമേരിക്കയിൽ, ഒരു അനന്തരാവകാശ നികുതിയുണ്ട്. ഒരാൾക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള സമ്പത്തുണ്ടെങ്കിൽ, അയാൾ മരിക്കുമ്പോൾ, അയാൾക്ക് 45 ശതമാനം മാത്രമേ തന്‍റെ മക്കൾക്ക് കൈമാറാൻ കഴിയൂ, ബാക്കി 55 ശതമാനം സർക്കാർ പിടിച്ചെടുക്കും. അതൊരു രസകരമായ കാര്യമാണ്. നിങ്ങളുടെ തലമുറയിൽ നിങ്ങൾ ഉണ്ടാക്കിയ സമ്പത്തിന്‍റെ പകുതി, നിങ്ങൾ മരിക്കുമ്പോൾ, പൊതുജനങ്ങൾക്കായി ഉപേക്ഷിക്കണം, അത് എനിക്ക് ന്യായമാണെന്ന് തോന്നുന്നു,' -എന്നതായിരുന്നു പിത്രോദയുടെ വിവാദ പരാമർശം.

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നുമുള്ള പിത്രോദയുടെ പ്രസ്‌താവനയും ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായിരുന്നു. പ്രസ്‌താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കള‌ഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി. ഇന്ത്യക്കാർ എങ്ങനെ കാണപ്പെടുന്നുവെന്ന് വിവരിക്കാൻ പോഡ്‌കാസ്‌റ്റിൽ അദ്ദേഹം നടത്തിയ പരാമര്‍ശം കോൺഗ്രസിന് വലിയ നാണക്കേടായി.

ALSO READ : 'ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല സേവനമെന്ന്' പ്രധാനമന്ത്രി: തിരിച്ചടിച്ച് മല്ലികാര്‍ജുന്‍ ഖാർഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.