ETV Bharat / bharat

വിദ്യാർഥികളെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു ; രണ്ട് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്

author img

By ETV Bharat Kerala Team

Published : Feb 15, 2024, 3:37 PM IST

മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പറഞ്ഞതിന് അധ്യാപികയെ പിരിച്ചുവിട്ട സ്‌കൂളിലെ വിദ്യാർഥികളെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതിന് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്.

St Gerosa school issue  forcing students to Jai Shri Ram  Jai Shri Ram  ജയ് ശ്രീറാം സ്‌കൂൾ  ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു
St Gerosa school issue

മംഗളൂരു : സ്‌കൂള്‍ വിദ്യാർഥികളെ ജയ് ശ്രീറാം വിളിക്കാൻ പ്രേരിപ്പിച്ചതിന് കർണാടകയിലെ രണ്ട് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ് (forcing students to chant Jai Shri Ram). ബിജെപി എംഎൽഎമാരായ വേദവ്യാസ് കാമത്ത്, വൈ ഭരത് ഷെട്ടി, സിറ്റി കോർപറേറ്റർമാരായ സന്ദീപ് ഗരോഡി, ഭരത് കുമാർ, ബജ്‌റംഗ്‌ദൾ നേതാവ് ശരൺ പമ്പ്‌വെൽ എന്നിവർക്കെതിരെയാണ് മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തത് (Case against two BJP mlas). സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂളിൽ ഫെബ്രുവരി 12നാണ് സംഭവം (St Gerosa school issue).

സ്‌കൂളിലെ അധ്യാപിക ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സെൻ്റ് ജെറോസ സ്‌കൂളിന് മുന്നിൽ പ്രതികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, തങ്ങളിൽ നിന്ന് വിശദീകരണം തേടാതെയാണ് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തിയതെന്നാണ് സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂൾ മാനേജ്‌മെൻ്റിന്‍റെ പ്രതികരണം. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം വിളിക്കാൻ വിദ്യാർഥികളെ ഇവർ നിർബന്ധിച്ചു, ക്രിസ്ത്യൻ മതത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇരുസമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തി എന്നിങ്ങനെയാണ് ഇവർക്കെതിരെയുള്ള ആരോപണം.

ദക്ഷിണ കന്നഡ ജില്ലയിലെ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികൾ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുമെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 143, 153 എ, 295 എ, 505 (2), 506, 149 എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Also read: മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമെന്ന് പറഞ്ഞു ; ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ അധ്യാപികയെ പിരിച്ചുവിട്ടു

അധ്യാപികയെ പിരിച്ചുവിട്ടു : സെൻ്റ് ജേറോസ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെയും ബിജെപി നേതാക്കളുടെയും പരാതിയെ തുടര്‍ന്ന് മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറഞ്ഞ് അധ്യാപിക കുട്ടികളില്‍ ഹിന്ദു വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.

തുടർന്ന് ആരോപണ വിധേയയായ അധ്യാപികയെ സ്ഥാനത്ത് നിന്നും നീക്കി പുതിയ ആളെ നിയമിക്കുന്ന കാര്യം കത്തിലൂടെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട ബിജെപി എംഎല്‍എമാരായ ഭരത് വൈ ഷെട്ടിയും വേദവ്യാസ് കാമത്തും അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു. ക്രിസ്‌ത്യൻ മാനേജ്‌മെന്‍റ് സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്ന കാര്യം ഹിന്ദുക്കള്‍ പുനരാലോചിക്കണമെന്നും എംഎല്‍എ ഭരത് വൈ ഷെട്ടി പറഞ്ഞിരുന്നു.

മംഗളൂരു : സ്‌കൂള്‍ വിദ്യാർഥികളെ ജയ് ശ്രീറാം വിളിക്കാൻ പ്രേരിപ്പിച്ചതിന് കർണാടകയിലെ രണ്ട് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ് (forcing students to chant Jai Shri Ram). ബിജെപി എംഎൽഎമാരായ വേദവ്യാസ് കാമത്ത്, വൈ ഭരത് ഷെട്ടി, സിറ്റി കോർപറേറ്റർമാരായ സന്ദീപ് ഗരോഡി, ഭരത് കുമാർ, ബജ്‌റംഗ്‌ദൾ നേതാവ് ശരൺ പമ്പ്‌വെൽ എന്നിവർക്കെതിരെയാണ് മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തത് (Case against two BJP mlas). സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂളിൽ ഫെബ്രുവരി 12നാണ് സംഭവം (St Gerosa school issue).

സ്‌കൂളിലെ അധ്യാപിക ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സെൻ്റ് ജെറോസ സ്‌കൂളിന് മുന്നിൽ പ്രതികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, തങ്ങളിൽ നിന്ന് വിശദീകരണം തേടാതെയാണ് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തിയതെന്നാണ് സെൻ്റ് ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്‌കൂൾ മാനേജ്‌മെൻ്റിന്‍റെ പ്രതികരണം. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം വിളിക്കാൻ വിദ്യാർഥികളെ ഇവർ നിർബന്ധിച്ചു, ക്രിസ്ത്യൻ മതത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇരുസമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തി എന്നിങ്ങനെയാണ് ഇവർക്കെതിരെയുള്ള ആരോപണം.

ദക്ഷിണ കന്നഡ ജില്ലയിലെ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികൾ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുമെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 143, 153 എ, 295 എ, 505 (2), 506, 149 എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Also read: മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമെന്ന് പറഞ്ഞു ; ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ അധ്യാപികയെ പിരിച്ചുവിട്ടു

അധ്യാപികയെ പിരിച്ചുവിട്ടു : സെൻ്റ് ജേറോസ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെയും ബിജെപി നേതാക്കളുടെയും പരാതിയെ തുടര്‍ന്ന് മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറഞ്ഞ് അധ്യാപിക കുട്ടികളില്‍ ഹിന്ദു വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.

തുടർന്ന് ആരോപണ വിധേയയായ അധ്യാപികയെ സ്ഥാനത്ത് നിന്നും നീക്കി പുതിയ ആളെ നിയമിക്കുന്ന കാര്യം കത്തിലൂടെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട ബിജെപി എംഎല്‍എമാരായ ഭരത് വൈ ഷെട്ടിയും വേദവ്യാസ് കാമത്തും അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു. ക്രിസ്‌ത്യൻ മാനേജ്‌മെന്‍റ് സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്ന കാര്യം ഹിന്ദുക്കള്‍ പുനരാലോചിക്കണമെന്നും എംഎല്‍എ ഭരത് വൈ ഷെട്ടി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.