ETV Bharat / bharat

'വിദേശത്തെത്തി രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നത് കൊളോണിയല്‍ തന്ത്രം'; രാഹുലിന്‍റെ പരാമര്‍ശങ്ങളില്‍ അനുരാഗ് ഠാക്കൂര്‍ - Anurag Thakur slams Rahul Gandhi

author img

By ANI

Published : Sep 10, 2024, 5:54 PM IST

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂര്‍. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയെങ്കിലും അവരുടെ ചിന്താഗതി കോണ്‍ഗ്രസിന് നല്‍കിയിട്ടാണ് പോയതെന്നും എംപി. അമേരിക്കന്‍ പര്യടനത്തില്‍ ബിജെപിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ്‌ ഠാക്കൂര്‍ രംഗത്തെത്തിയത്.

RAHUL GANDHI IN USA  ANURAG THAKUR Against Rahul Gandhi  രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശനം  രാഹുലിനെതിരെ അനുരാഗ് ഠാക്കൂര്‍
BJP MP Anurag (ETV Bharat)

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെയും അവിടെവച്ചുണ്ടായ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയെങ്കിലും അവരുടെ ചിന്താഗതി കോണ്‍ഗ്രസിന് നല്‍കിയിട്ടാണ് പോയതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വിദേശത്ത് പോയി നമ്മുടെ രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുന്ന പ്രചാരണം നടത്തുന്നത് ബ്രിട്ടീഷ്‌ തന്ത്രമായിരുന്നുവെന്നും എംപി പറഞ്ഞു.

കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിനാൽ രാഹുലിന്‍റെ പരാമർശങ്ങൾ എവിടെയും ഏശില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.'ബ്രിട്ടീഷുകാർ ഇവിടെ നിന്ന് പോയി. എന്നാൽ അവരുടെ ചിന്താഗതി കോൺഗ്രസുകാർക്ക് കൊടുത്തിട്ടാണ് പോയത്. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിദേശത്ത് പോയി രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുക എന്നത് അവരുടെ തന്ത്രമായിരുന്നു. രാഹുൽ ഗാന്ധി എപ്പോഴൊക്കെ വിദേശത്തേക്ക് പോയിട്ടുണ്ടോ, അപ്പോഴെല്ലാം രാജ്യത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി...ഇത് എവിടെയും ഏശില്ലെന്ന് മനസിലാക്കുക. ചൈനയിൽ നിന്ന് ഫണ്ട് എടുത്താലും പാകിസ്ഥാനില്‍ നിന്ന് അഭിപ്രായങ്ങളെടുത്താലും എവിടെയും ഏശില്ല. ഈ രാജ്യത്തെ ജനങ്ങൾ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അവര്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു'വെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അമേരിക്കന്‍ പര്യടനത്തിലുടനീളം ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. ബിജെപി ഭരിക്കുമ്പോള്‍ രാജ്യത്ത് സമാധാനപരമായി ജനങ്ങള്‍ക്ക് മതാചാരങ്ങള്‍ കൊണ്ടാടാന്‍ സാധിക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉണ്ടായിരുന്ന ഭയം ഇല്ലാതായെന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞിരുന്നു.

Also Read: ഇന്ത്യയില്‍ സംവരണം എന്ന് അവസാനിപ്പിക്കും?; ഉത്തരം നല്‍കി രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെയും അവിടെവച്ചുണ്ടായ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയെങ്കിലും അവരുടെ ചിന്താഗതി കോണ്‍ഗ്രസിന് നല്‍കിയിട്ടാണ് പോയതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വിദേശത്ത് പോയി നമ്മുടെ രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുന്ന പ്രചാരണം നടത്തുന്നത് ബ്രിട്ടീഷ്‌ തന്ത്രമായിരുന്നുവെന്നും എംപി പറഞ്ഞു.

കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിനാൽ രാഹുലിന്‍റെ പരാമർശങ്ങൾ എവിടെയും ഏശില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.'ബ്രിട്ടീഷുകാർ ഇവിടെ നിന്ന് പോയി. എന്നാൽ അവരുടെ ചിന്താഗതി കോൺഗ്രസുകാർക്ക് കൊടുത്തിട്ടാണ് പോയത്. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിദേശത്ത് പോയി രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുക എന്നത് അവരുടെ തന്ത്രമായിരുന്നു. രാഹുൽ ഗാന്ധി എപ്പോഴൊക്കെ വിദേശത്തേക്ക് പോയിട്ടുണ്ടോ, അപ്പോഴെല്ലാം രാജ്യത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി...ഇത് എവിടെയും ഏശില്ലെന്ന് മനസിലാക്കുക. ചൈനയിൽ നിന്ന് ഫണ്ട് എടുത്താലും പാകിസ്ഥാനില്‍ നിന്ന് അഭിപ്രായങ്ങളെടുത്താലും എവിടെയും ഏശില്ല. ഈ രാജ്യത്തെ ജനങ്ങൾ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അവര്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു'വെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അമേരിക്കന്‍ പര്യടനത്തിലുടനീളം ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. ബിജെപി ഭരിക്കുമ്പോള്‍ രാജ്യത്ത് സമാധാനപരമായി ജനങ്ങള്‍ക്ക് മതാചാരങ്ങള്‍ കൊണ്ടാടാന്‍ സാധിക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉണ്ടായിരുന്ന ഭയം ഇല്ലാതായെന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞിരുന്നു.

Also Read: ഇന്ത്യയില്‍ സംവരണം എന്ന് അവസാനിപ്പിക്കും?; ഉത്തരം നല്‍കി രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.