ETV Bharat / sukhibhava

കൊവിഡ് രോഗമുക്‌തരിൽ രണ്ട് വർഷത്തോളം രോഗലക്ഷണം നിലനിൽക്കുമെന്ന് പഠനം

author img

By

Published : May 12, 2022, 3:37 PM IST

ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൊവിഡ് മുക്‌തരിൽ രണ്ട് വർഷത്തിലധികം ഒരു രോഗലക്ഷണം നിലനിൽക്കുമെന്ന് കണ്ടെത്തിയത്.

കൊവിഡ് മാറിയാലും രോഗലക്ഷണം മാറില്ല  കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും  Covid survivors show one symptom even two years after infection  Lancet study about Covid symptom  കൊവിഡ് രോഗമുക്‌തരിൽ രണ്ട് വർഷക്കാലം ഒരു രോഗലക്ഷണം നിലനിൽക്കുമെന്ന് പഠനം  ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണൽ  ലാൻസെറ്റിന്‍റെ പുതിയ പഠനം  കൊവിഡ് മുക്‌തരിൽ ഒരു വർഷക്കാലം രോഗലക്ഷണം നിലനിൽക്കുമെന്ന് പഠനം  കൊവിഡ്  കൊവിഡിനെ സംബന്ധിച്ചുള്ള പുതിയ പഠനം  new study about covid
കൊവിഡ് മാറിയാലും രോഗലക്ഷണം മാറില്ല; രോഗമുക്‌തരിൽ രണ്ട് വർഷത്തോളം ഒരു രോഗലക്ഷണം നിലനിൽക്കുമെന്ന് പഠനം

ബെയ്ജിങ്: കൊവിഡ് ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും ഒരു രോഗലക്ഷണം രണ്ട് വർഷത്തിലധികം നിലനിൽക്കുമെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച ചൈനയിൽ നിന്നുള്ള 1,192 പേരിൽ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.

കൊവിഡ് ബാധിതരിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും രോഗബാധിതരല്ലാത്ത ജനങ്ങളെക്കാൾ മോശമായ ആരോഗ്യം ഇവരെ പിന്തുടരുന്നുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു. അസുഖം ബാധിച്ച് രണ്ട് വർഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്‌മ തുടങ്ങിയവയിൽ ഒരു ലക്ഷണമെങ്കിലും ഇവരിൽ അവശേഷിക്കുന്നുണ്ടെന്നും ഗവേഷകർ വ്യക്‌തമാക്കുന്നു.

വുഹാനിലെ ജിൻ യിൻ-ടാൻ ഹോസ്‌പിറ്റലിൽ 2020 ജനുവരി 7നും മെയ് 29നും ഇടയിൽ രോഗബാധിതരായവരിലാണ് പഠനം നടത്തിയത്. ഇവരിൽ ആറ് മാസം, 12 മാസം, രണ്ട് വർഷം എന്നിങ്ങനെ ഇടവിട്ടുള്ള കാലങ്ങളിൽ പഠനങ്ങൾ നടത്തി. ആറ് മിനിറ്റ് വാക്കിങ് ടെസ്റ്റ്, ലാബോറട്ടറി പരിശോധനകൾ എന്നിവയ്‌ക്കൊപ്പം രോഗ ലക്ഷണങ്ങൾ, മാനസികാരോഗ്യം, ജീവിത നിലവാരം, ഡിസ്‌ചാർജിന് ശേഷമുള്ള ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള ചോദ്യാവലികൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 57 വയസായിരുന്നു. ഇതിൽ 54 ശതമാനം പേർ പുരുഷൻമാർ ആയിരുന്നു. ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 68 ശതമാനം പേരിലും കുറഞ്ഞത് ഒരു കൊവിഡ് ലക്ഷണമെങ്കിലും നീണ്ടുനിൽക്കുന്നതായി കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷം നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നവർ 55 ശതമാനമായി കുറഞ്ഞു.

ALSO READ: കൊവിഡിൽ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ക്ഷീണം പേശികളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ആദ്യത്തെ ആറ് മാസത്തിൽ 52 രണ്ട് ശതമാനം പേർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അത് 30 ശതമാനമായി കുറഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും അസുഖം ബാധിച്ച് രണ്ട് വർഷത്തിന് ശേഷം അവരുടെ പഴയ ജോലികളിലേക്ക് മടങ്ങിയതായും ഗവേഷകർ അറിയിച്ചു.

എന്നാൽ ഇവരുടെ ആരോഗ്യനില പൊതുവേ മോശമാണെന്ന് ഗവേഷകർ കണ്ടെത്തി. 31 ശതമാനം ആളുകൾക്ക് ക്ഷീണമോ പേശികളുടെ ബലഹീനതയോ റിപ്പോട്ട് ചെയ്‌തിട്ടുണ്ടെന്നും, 31 ശതമാനം പേർക്ക് ഉറക്കത്തിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്നും കണ്ടെത്തി.

മാനസികാരോഗ്യം പരിശോധിക്കുന്നതിനുള്ള ചോദ്യാവലികളിൽ 35 ശതമാനം പേർക്ക് വേദനയോ, അസ്വാസ്ഥ്യമോ ഉള്ളതായും, 19 ശതമാനം പേർക്ക് ഉത്‌ഘണ്ഠയോ വിഷാദമോ ഉള്ളതായും റിപ്പോർട്ട് ചെയ്‌തു. ദീർഘനാൾ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്‌തവരുടെ ദിവസേനയുള്ള ശാരീരക പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രശ്‌നങ്ങൾ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

ബെയ്ജിങ്: കൊവിഡ് ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും ഒരു രോഗലക്ഷണം രണ്ട് വർഷത്തിലധികം നിലനിൽക്കുമെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച ചൈനയിൽ നിന്നുള്ള 1,192 പേരിൽ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.

കൊവിഡ് ബാധിതരിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും രോഗബാധിതരല്ലാത്ത ജനങ്ങളെക്കാൾ മോശമായ ആരോഗ്യം ഇവരെ പിന്തുടരുന്നുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു. അസുഖം ബാധിച്ച് രണ്ട് വർഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്‌മ തുടങ്ങിയവയിൽ ഒരു ലക്ഷണമെങ്കിലും ഇവരിൽ അവശേഷിക്കുന്നുണ്ടെന്നും ഗവേഷകർ വ്യക്‌തമാക്കുന്നു.

വുഹാനിലെ ജിൻ യിൻ-ടാൻ ഹോസ്‌പിറ്റലിൽ 2020 ജനുവരി 7നും മെയ് 29നും ഇടയിൽ രോഗബാധിതരായവരിലാണ് പഠനം നടത്തിയത്. ഇവരിൽ ആറ് മാസം, 12 മാസം, രണ്ട് വർഷം എന്നിങ്ങനെ ഇടവിട്ടുള്ള കാലങ്ങളിൽ പഠനങ്ങൾ നടത്തി. ആറ് മിനിറ്റ് വാക്കിങ് ടെസ്റ്റ്, ലാബോറട്ടറി പരിശോധനകൾ എന്നിവയ്‌ക്കൊപ്പം രോഗ ലക്ഷണങ്ങൾ, മാനസികാരോഗ്യം, ജീവിത നിലവാരം, ഡിസ്‌ചാർജിന് ശേഷമുള്ള ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള ചോദ്യാവലികൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 57 വയസായിരുന്നു. ഇതിൽ 54 ശതമാനം പേർ പുരുഷൻമാർ ആയിരുന്നു. ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 68 ശതമാനം പേരിലും കുറഞ്ഞത് ഒരു കൊവിഡ് ലക്ഷണമെങ്കിലും നീണ്ടുനിൽക്കുന്നതായി കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷം നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നവർ 55 ശതമാനമായി കുറഞ്ഞു.

ALSO READ: കൊവിഡിൽ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ക്ഷീണം പേശികളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ആദ്യത്തെ ആറ് മാസത്തിൽ 52 രണ്ട് ശതമാനം പേർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അത് 30 ശതമാനമായി കുറഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും അസുഖം ബാധിച്ച് രണ്ട് വർഷത്തിന് ശേഷം അവരുടെ പഴയ ജോലികളിലേക്ക് മടങ്ങിയതായും ഗവേഷകർ അറിയിച്ചു.

എന്നാൽ ഇവരുടെ ആരോഗ്യനില പൊതുവേ മോശമാണെന്ന് ഗവേഷകർ കണ്ടെത്തി. 31 ശതമാനം ആളുകൾക്ക് ക്ഷീണമോ പേശികളുടെ ബലഹീനതയോ റിപ്പോട്ട് ചെയ്‌തിട്ടുണ്ടെന്നും, 31 ശതമാനം പേർക്ക് ഉറക്കത്തിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്നും കണ്ടെത്തി.

മാനസികാരോഗ്യം പരിശോധിക്കുന്നതിനുള്ള ചോദ്യാവലികളിൽ 35 ശതമാനം പേർക്ക് വേദനയോ, അസ്വാസ്ഥ്യമോ ഉള്ളതായും, 19 ശതമാനം പേർക്ക് ഉത്‌ഘണ്ഠയോ വിഷാദമോ ഉള്ളതായും റിപ്പോർട്ട് ചെയ്‌തു. ദീർഘനാൾ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്‌തവരുടെ ദിവസേനയുള്ള ശാരീരക പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രശ്‌നങ്ങൾ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.