ETV Bharat / state

തൃശ്ശൂർ അപകടം; നാല് പേർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസ്‌

author img

By

Published : Jan 14, 2020, 6:13 PM IST

മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20), എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

തൃശ്ശൂർ അപകടം  നാല് പേർ അറസ്റ്റിൽ  Thrissur accident  four persons arrested  നരഹത്യയ്‌ക്ക് കേസ്‌  thrissur thumbur  തൃശ്ശൂർ തുമ്പൂർ
തൃശ്ശൂർ അപകടം; നാല് പേർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസ്‌

തൃശ്ശൂർ: മദ്യപിച്ച് ഓടിച്ച കാറിടിച്ച് നാല് പേർ മരിച്ച സംഭവത്തില്‍ നാല് പേരെ ജ്യാമമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തു. തുമ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അമിതവേഗത്തിൽ വന്ന കാറിടിച്ച്‌ നാല് പേര്‍ മരിച്ചത്. വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20), എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവർക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.

മാളിയേക്കല്‍ അഗ്നലാണ് കാറോടിച്ചിരുന്നത്. അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ആളൂര്‍ എസ്ഐ സുശാന്ത് കെ. എസിന്‍റെ നേതൃത്വത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്‌തത്. പ്രതികൾക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കും. തുമ്പൂര്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശികളായ രണ്ട് കുടുംബത്തിലെ നാല് പേരാണ് മരണപ്പെട്ടത്.

പേരാംമ്പിള്ളി സുബ്രന്‍, മകള്‍ പ്രജിത, കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. കാര്‍ വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്നു. അമിത വേഗതയില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍ റോഡിന് സമീപത്ത് നിന്നിരുന്ന പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേയക്ക് വെട്ടിച്ചപ്പോൾ എതിരെ നടന്ന് വന്ന നാല് പേരെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. മരിച്ച സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. ബിബിന്‍ ഓട്ടോറിക്ഷ ഡ്രൈവറും പ്രജിത ഇരിങ്ങലക്കുട സെന്‍റ് ജോസഫ് കോളജിലെ ബിരുദ വിദ്യാർഥിനിയുമാണ്.

തൃശ്ശൂർ: മദ്യപിച്ച് ഓടിച്ച കാറിടിച്ച് നാല് പേർ മരിച്ച സംഭവത്തില്‍ നാല് പേരെ ജ്യാമമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തു. തുമ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അമിതവേഗത്തിൽ വന്ന കാറിടിച്ച്‌ നാല് പേര്‍ മരിച്ചത്. വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20), എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവർക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.

മാളിയേക്കല്‍ അഗ്നലാണ് കാറോടിച്ചിരുന്നത്. അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ആളൂര്‍ എസ്ഐ സുശാന്ത് കെ. എസിന്‍റെ നേതൃത്വത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്‌തത്. പ്രതികൾക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കും. തുമ്പൂര്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശികളായ രണ്ട് കുടുംബത്തിലെ നാല് പേരാണ് മരണപ്പെട്ടത്.

പേരാംമ്പിള്ളി സുബ്രന്‍, മകള്‍ പ്രജിത, കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. കാര്‍ വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്നു. അമിത വേഗതയില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍ റോഡിന് സമീപത്ത് നിന്നിരുന്ന പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേയക്ക് വെട്ടിച്ചപ്പോൾ എതിരെ നടന്ന് വന്ന നാല് പേരെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. മരിച്ച സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. ബിബിന്‍ ഓട്ടോറിക്ഷ ഡ്രൈവറും പ്രജിത ഇരിങ്ങലക്കുട സെന്‍റ് ജോസഫ് കോളജിലെ ബിരുദ വിദ്യാർഥിനിയുമാണ്.

Intro:തുമ്പൂരില്‍ മദ്യപിച്ച് കാറോടിച്ച് നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നാല് പേരെ ജ്യാമമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
Body:
നാടിനെ ദുഖത്തിലാഴ്ത്തി തുമ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് കാറോടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ നാല് പേരെ ആളൂര്‍ എസ് ഐ സുശാന്ത് കെ എസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20) എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവരെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വിഭാഗത്തില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജ്യാമമില്ലാ വകുപ്പനുസരിച്ചാണ് അറസ്റ്റ്.മാളിയേക്കല്‍ അഗ്നലാണ് കാറോടിച്ചിരുന്നത്. ഇയാള്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നു. തുമ്പൂര്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശികളായ രണ്ട് കുടുംബത്തിലെ നാല് പേരാണ് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ അമിതവേഗതയില്‍ വന്ന കാറിടിച്ച് മരണപ്പെട്ടത്.പേരാംമ്പിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23) . കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ തുമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം സൃഷ്ടിച്ചത്.അമിത വേഗതയില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍ റോഡിന് സമീപത്ത് നിന്നിരുന്ന പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേയക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ എതിരെ നടന്ന് വന്നിരുന്ന നാല് പേരെയും ഇടിക്കുകയായിരുന്നു.അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോവുകയായാരിന്നു.പിന്നീട് നാട്ടുക്കാര്‍ പിന്‍തുടര്‍ന്ന് പിടികൂടി.മരിച്ച സുബ്രനും,ബാബുവിനും കൂലിപ്പണിയും ബിബിന്‍ ഓട്ടോറിക്ഷ ഡ്രൈവറും പ്രജിത ഇരിങ്ങലക്കുട സെന്റ്.ജോസെഫ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്. ബാബൂവിന്‍െയും ബിബിന്റെയും സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. ബാബൂവിന്റെ ഭാര്യ ശോഭന,മകള്‍ ബിബിത, സുബ്രന്റെ ഭാര്യ ഉഷ, മകന്‍ പ്രജിത്ത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.