ETV Bharat / state

മലിനീകരണം സഹിക്കാനാവില്ല: നടപടിയില്ലെങ്കില്‍ വോട്ടില്ലെന്ന് കുരഞ്ഞിയൂർ നിവാസികൾ

author img

By

Published : Apr 1, 2019, 4:46 PM IST

Updated : Apr 1, 2019, 8:06 PM IST

പരിസര മലിനീകരണം ഉണ്ടാകുന്നുവെന്ന പരാതി രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഗുരുവായൂർ കുരഞ്ഞിയൂരിലെ 60ഓളം കുടുംബങ്ങൾ വോട്ട് ബഹികരണത്തിന് തയാറെടുക്കുന്നു. കമ്പനി പരിസരത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വോട്ട് ബഹിഷ്ക്കരണത്തിനൊരുങ്ങി ഗുരുവായൂരിലെ 60ഓളം കുടുംബങ്ങൾ
മലിനീകരണം സഹിക്കാനാവില്ല: നടപടിയില്ലെങ്കില്‍ വോട്ടില്ലെന്ന് കുരഞ്ഞിയൂർ നിവാസികൾ
ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പരിസര മലിനീകരണം രൂക്ഷമാവുന്നുവെന്ന പരാതി മുഖവിലക്കെടുക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. കുരഞ്ഞിയൂരിലെ പാപ്ജോ അച്ചാര്‍ കമ്പനിയുടെ പ്രവര്‍ത്തനമാണ് മലിനീകരണത്തിനിടയാക്കുന്നത്. പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് 60ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. പ്രദേശത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അച്ചാർ നിർമ്മാണ കമ്പനിക്കെതിരായ പ്രദേശവാസികളുടെ സമരം തുടങ്ങിയിട്ട് ഏറെക്കാലമായി. പരിസര മലിനീകരണം മാറാരോഗികളാക്കുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മുമ്പ് ജലസമൃദ്ധമായിരുന്ന പ്രദേശത്ത് കമ്പനി പ്രവർത്തനം തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണർ വെള്ളം മലിനമാകാൻ തുടങ്ങി. മലിനീകരണത്തെ തുടര്‍ന്ന് കൈകുഞ്ഞുമായി ഒരു കുടുംബത്തിന് വീടൊഴിഞ്ഞു പോകേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കുമായി കിലോമീറ്ററുകൾ ദൂരെ നിന്നും വാഹനത്തിലാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. കമ്പനിയിൽ നിന്നും രൂക്ഷ ഗന്ധം വമിക്കുന്നത് മൂലം കുട്ടികളും സ്ത്രീകളുമടങ്ങുന്നവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, ത്വക്ക് രോഗങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.

പുന്നയൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നും താൽക്കാലിക സ്റ്റേ വാങ്ങിയാണ് കമ്പനി പ്രവർത്തനം തുടരുന്നത്. മലിനീകരണത്തിന് എതിരെയാണ് പ്രതിഷേധം. ഇക്കാര്യത്തില്‍ തങ്ങളെ അനുകൂലിക്കുന്നവരെ പിന്തുണക്കുമെന്നും സമര സമിതി വ്യക്തമാക്കി.

മലിനീകരണം സഹിക്കാനാവില്ല: നടപടിയില്ലെങ്കില്‍ വോട്ടില്ലെന്ന് കുരഞ്ഞിയൂർ നിവാസികൾ
ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പരിസര മലിനീകരണം രൂക്ഷമാവുന്നുവെന്ന പരാതി മുഖവിലക്കെടുക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. കുരഞ്ഞിയൂരിലെ പാപ്ജോ അച്ചാര്‍ കമ്പനിയുടെ പ്രവര്‍ത്തനമാണ് മലിനീകരണത്തിനിടയാക്കുന്നത്. പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് 60ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. പ്രദേശത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അച്ചാർ നിർമ്മാണ കമ്പനിക്കെതിരായ പ്രദേശവാസികളുടെ സമരം തുടങ്ങിയിട്ട് ഏറെക്കാലമായി. പരിസര മലിനീകരണം മാറാരോഗികളാക്കുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മുമ്പ് ജലസമൃദ്ധമായിരുന്ന പ്രദേശത്ത് കമ്പനി പ്രവർത്തനം തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണർ വെള്ളം മലിനമാകാൻ തുടങ്ങി. മലിനീകരണത്തെ തുടര്‍ന്ന് കൈകുഞ്ഞുമായി ഒരു കുടുംബത്തിന് വീടൊഴിഞ്ഞു പോകേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കുമായി കിലോമീറ്ററുകൾ ദൂരെ നിന്നും വാഹനത്തിലാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. കമ്പനിയിൽ നിന്നും രൂക്ഷ ഗന്ധം വമിക്കുന്നത് മൂലം കുട്ടികളും സ്ത്രീകളുമടങ്ങുന്നവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, ത്വക്ക് രോഗങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.

പുന്നയൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നും താൽക്കാലിക സ്റ്റേ വാങ്ങിയാണ് കമ്പനി പ്രവർത്തനം തുടരുന്നത്. മലിനീകരണത്തിന് എതിരെയാണ് പ്രതിഷേധം. ഇക്കാര്യത്തില്‍ തങ്ങളെ അനുകൂലിക്കുന്നവരെ പിന്തുണക്കുമെന്നും സമര സമിതി വ്യക്തമാക്കി.

Intro:ഗുരുവായൂർ കുരഞ്ഞിയൂരിൽ പ്രവർത്തിക്കുന്ന അച്ചാർ കമ്പനി  പരിസര മലിനീകരണത്തിനിടയാക്കുന്നുവെന്ന നാട്ടുകാരുടെ പരാതി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഖവിലക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് 60 ഓളം കുടുംബങ്ങളിലെ 200 ഓളം പേർ വോട്ട് - ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു.പ്രദേശത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.


Body:#election 2019 #thrissur #industrial_pollution

ഗുരുവായൂർ കുരഞ്ഞിയൂരിൽ പ്രവർത്തിക്കുന്ന പാപ്ജോ അച്ചാർ നിർമ്മാണ കമ്പനിക്കെതിരായ പ്രദേശവാസികളുടെ സമരം തുടങ്ങിയിട്ട് ഏറെക്കാലമായി.അച്ചാർ കമ്പനിയിൽ നിന്നുള്ള മലിനീകരണം മാറാരോഗികളാക്കുന്നുവെന്നാണ് നാട്ടുകാർ പരാതിപെടുന്നത്.മുൻപ് ജലസമൃദ്ധമായിരുന്ന പ്രദേശത്തു കമ്പനി പ്രവർത്തനം തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണർ വെള്ളം മലിനമായതിനെത്തുടർന്നു നിരവധി പരാതികൾ നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും, ഈ വിഷയത്തെ സ്ഥലത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഖവിലക്കെടുക്കാത്തത്തിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.

Byte പുഷ്‌പാകരൻ

മലിനീകരണം മൂലം കൈകുഞ്ഞിനെയും കൊണ്ട് ഒരു കുടുംബം വീടൊഴിഞ്ഞു പോകേണ്ടതായും വന്നിട്ടുണ്ട്.ഇപ്പോൾ കുടിവെള്ളത്തിനും വെള്ളത്തിനും വീട്ടാവശ്യത്തിനുമായി കിലോമീറ്ററുകൾ ദൂരെ നിന്നും വാഹത്തിലാണ് ഇവിടുത്തുകാർ വെള്ളമെത്തിക്കുന്നത്.കമ്പനിയിൽ നിന്നും രൂക്ഷ ഗന്ധം വമിക്കുന്നതും മൂലം കുട്ടികളും സ്ത്രീകളുമടങ്ങുന്നവർക്ക് ശ്വാസകോശ സംബന്ധവും ത്വക്ക് രോഗങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.

Byte ഷെമീറ




Conclusion:പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തു പ്രവർത്തിക്കുന്ന കമ്പനിയുടെ തൊട്ടടുത്തായാണ് പ്രദേശവാസികൾക്കായി ശുദ്ധജലവിതരണത്തിന് നിർമ്മിച്ച വാട്ടർ ടാങ്കും പൊതു കിണറും.ഈ കിണറിന്റെയും അവസ്‌ഥ വ്യത്യസ്തമല്ല.പ്രതിഷേധങ്ങളുടെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നും താൽക്കാലിക സ്റ്റേ വാങ്ങിയാണ് കമ്പനി പ്രവർത്തനം തുടരുന്നത്. അച്ചാർ കമ്പനിക്കെതിരെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച മലിനീകരണ വിരുദ്ധ ജനകീയ സമരസമിതിയുടെ ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളുമാണ് മേഖലയാകെയുള്ളത്. അച്ചാർ കമ്പനിയുടെ പരിസരത്ത് രാഷ്ട്രീയ വിമുക്ത മേഖലയെന്ന ബോർഡുകളും ഉയർന്നിട്ടുണ്ട്.നാട്ടുകാരുടെ പരാതി രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കാതെ വന്നതോടെയാണ്  പ്രതിഷേധം വോട്ട് ബഹിഷ്കരണമായി വഴിമാറിയത്. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ പ്രാധാന്യമുള്ള മേഖലയാണിത്. എന്നാൽ ഈ മേഖലയിലേക്ക് ആരും വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന് നാട്ടുകാർ പറയുന്നു.

Byte ചാക്കോ

അച്ചാർ കമ്പനി പ്രവർത്തിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ മലിനീകരണമുണ്ടാക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു. ഇതിന് തങ്ങളെ അനുകൂലിക്കുന്നവരെ പിന്തുണക്കുമെന്നും സമര സമിതി പറയുന്നു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Apr 1, 2019, 8:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.