ETV Bharat / state

ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം തീര്‍ത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

author img

By

Published : Dec 24, 2019, 5:42 PM IST

Updated : Dec 24, 2019, 7:17 PM IST

ഫ്രീഡം ബനാന ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്‌സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ സെന്‍ട്രല്‍ ജയില്‍ പുറത്തിറക്കിയ പുതിയ കേക്കുകള്‍

വിയ്യൂർ സെൻട്രൽ ജയിൽ  ക്രിസ്മസ് പുതുവത്സര ആഘോഷം  തൃശ്ശൂർ  Christmas cake  Christmas celebration  Happy Christmas  happy X mas
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി കേക്ക് തയാറാക്കി വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ

തൃശ്ശൂർ: ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളെ മധുരം നൽകി സ്വീകരിക്കാനൊരുങ്ങി വിയ്യൂർ സെൻട്രൽ ജയിലിൽ കേക്കുകൾ തയ്യാറാകുന്നു. ജയിലിലെ അന്തേവാസികളാണ് കേക്കിന്‍റെ രുചിവൈഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വിവിധതരം പഴങ്ങളുപയോഗിച്ചുള്ള കേക്കുകളാണ് ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ തയ്യാറാക്കുന്നത്.

ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം തീര്‍ത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷണൽ ഹോമിനോടനുബന്ധിച്ച് വിയ്യൂർ ജയിലിൽ പ്രവർത്തിക്കുന്ന ഫ്രീഡം ഫുഡ് ബ്രാൻഡിലെ ബേക്കറി യൂണിറ്റിൽ നിർമിച്ച് വിൽപന നടത്തുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവക്ക് പുറമേയാണ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം പകരാൻ പുതിയ ഇനം പഴം കേക്കുകളും എത്തുന്നത്. ഫ്രീഡം ബനാന ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്‌സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ ജയിൽ വിപണിയിലിറക്കിയ പുതിയതരം കേക്കുകൾ. പ്രകൃതിദത്ത പഴങ്ങളാണ് കേക്കിന്‍റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്നതാണ് കേക്കിന് പ്രിയമേറാൻ കാരണം. വിയ്യൂർ ജയില്‍ സൂപ്രണ്ട് നിർമ്മലാനന്ദൻ ക്രിസ്‌മസിന് തനതു രുചിയിൽ കേക്ക് നിർമാണം എന്ന തന്‍റെ ആശയം മുന്നോട്ട് വച്ചതോടെയാണ് പദ്ധതി യാഥാർഥ്യമായത്. 730 ഗ്രാം തൂക്കമുള്ള കേക്കുകൾ ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിൽ ലഭിക്കും.

പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല. പരമാവധി അഞ്ച് ദിവസത്തിനുള്ളിൽ തന്നെ കേക്കുകൾ ഉപയോഗിക്കണം. അതുകൊണ്ട് പ്രീമിയം ഫ്രൂട്ട് കേക്കുകൾ ന്യൂ ഇയർ ദിനം വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. ജയിലിന്‍റെ ഫുഡ് ഫാക്ടറിയില്‍ നിന്നും വിപണിയിലെത്തിക്കുന്ന ഓൺലൈൻ ബിരിയാണിയും ഫുഡ് ഔട്ട്ലെറ്റിലെ ബിരിയാണിയും ചപ്പാത്തിയും ചിക്കൻകറിയുമെല്ലാം നേരത്തേതന്നെ ജനപ്രിയമാണ്.

തൃശ്ശൂർ: ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളെ മധുരം നൽകി സ്വീകരിക്കാനൊരുങ്ങി വിയ്യൂർ സെൻട്രൽ ജയിലിൽ കേക്കുകൾ തയ്യാറാകുന്നു. ജയിലിലെ അന്തേവാസികളാണ് കേക്കിന്‍റെ രുചിവൈഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വിവിധതരം പഴങ്ങളുപയോഗിച്ചുള്ള കേക്കുകളാണ് ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ തയ്യാറാക്കുന്നത്.

ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം തീര്‍ത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷണൽ ഹോമിനോടനുബന്ധിച്ച് വിയ്യൂർ ജയിലിൽ പ്രവർത്തിക്കുന്ന ഫ്രീഡം ഫുഡ് ബ്രാൻഡിലെ ബേക്കറി യൂണിറ്റിൽ നിർമിച്ച് വിൽപന നടത്തുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവക്ക് പുറമേയാണ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം പകരാൻ പുതിയ ഇനം പഴം കേക്കുകളും എത്തുന്നത്. ഫ്രീഡം ബനാന ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്‌സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ ജയിൽ വിപണിയിലിറക്കിയ പുതിയതരം കേക്കുകൾ. പ്രകൃതിദത്ത പഴങ്ങളാണ് കേക്കിന്‍റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്നതാണ് കേക്കിന് പ്രിയമേറാൻ കാരണം. വിയ്യൂർ ജയില്‍ സൂപ്രണ്ട് നിർമ്മലാനന്ദൻ ക്രിസ്‌മസിന് തനതു രുചിയിൽ കേക്ക് നിർമാണം എന്ന തന്‍റെ ആശയം മുന്നോട്ട് വച്ചതോടെയാണ് പദ്ധതി യാഥാർഥ്യമായത്. 730 ഗ്രാം തൂക്കമുള്ള കേക്കുകൾ ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിൽ ലഭിക്കും.

പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല. പരമാവധി അഞ്ച് ദിവസത്തിനുള്ളിൽ തന്നെ കേക്കുകൾ ഉപയോഗിക്കണം. അതുകൊണ്ട് പ്രീമിയം ഫ്രൂട്ട് കേക്കുകൾ ന്യൂ ഇയർ ദിനം വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. ജയിലിന്‍റെ ഫുഡ് ഫാക്ടറിയില്‍ നിന്നും വിപണിയിലെത്തിക്കുന്ന ഓൺലൈൻ ബിരിയാണിയും ഫുഡ് ഔട്ട്ലെറ്റിലെ ബിരിയാണിയും ചപ്പാത്തിയും ചിക്കൻകറിയുമെല്ലാം നേരത്തേതന്നെ ജനപ്രിയമാണ്.

Intro:ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെ മധുരം നൽകി സ്വീകരിക്കാനൊരുങ്ങി വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേക്കുകൾ തയാറാകുന്നു.ജയിലിലെ അന്തേവാസികളാണ് കേക്കിന്റെ രുചിവൈഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.വിവിധതരം പഴങ്ങളുപയോഗിച്ചുള്ള കേക്കുകളാണ് ജയിലിലെ ഫ്രീഡം ഫൂഡ് ഫാക്ടറിയിൽ തയ്യാറാക്കുന്നത്.

Body:Hold
സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷണൽ ഹോമിനോടനുബന്ധിച്ച് വിയ്യൂർ ജയിലിൽ പ്രവർത്തിക്കുന്ന ഫ്രീഡം ഫൂഡ് ബ്രാൻഡിലെ ബേക്കറി യൂണിറ്റിൽ നിർമ്മിച്ച് വിൽപന നടത്തുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവക്ക് പുറമെയാണ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം പകരാൻ പുതിയ ഇനം പഴം കേക്കുകളും എത്തുന്നത്.ഫ്രീഡം ബനാന ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ ജയിൽ വിപണിയിലിറക്കിയ പുതിയതരം കേക്കുകൾ.പ്രകൃതിദത്ത പഴങ്ങൾ തന്നെയാണ് കേക്കിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്നതത് കേക്കിന് പ്രിയമേറാൻ കാരണമാകുന്നു.

Hold

വിയ്യൂർ ജയിലിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ ക്രിസ്മസിന് ഒരു കേക്ക് തനതു രുചിയിൽ കേക്ക് നിർമ്മാണം എന്ന തന്റെ ആശയം മുന്നോട്ട് വച്ചതോടെയാണ് പദ്ധതി യാഥാർഥ്യമായത്. ജയിലിലെ അന്തേവാസികളാണ് ഫ്രീഡം കേക്കിന്റെ രുചിവൈഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.730 ഗ്രാം തൂക്കമുള്ള കേക്കുകൾ ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിൽ ലഭിക്കും. ഉത്പന്നങ്ങൾക്ക് ഔട്ട്ലെറ്റിൽ എത്തുമ്പോൾ തന്നെ വില്പന എന്നത് കേക്കിന്റെ രുചി വൈവിധ്യം വെളിവാക്കുന്നു.

Byte സി എസ് അനീഷ്
(അസിസ്റ്റന്റ് സൂപ്രണ്ട് വിയ്യൂർ ജയിൽ)

Conclusion:പ്രീമിയം ഫ്രൂട്ട് കേക്കുകൾ ന്യൂ ഇയർ ദിനം വരെ മാത്രമെ ലഭ്യമാകുകയുള്ളു. പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല. പരമാവധി 5 ദിവസത്തിനുള്ളിൽ തന്നെ കേക്കുകൾ ഉപയോഗിക്കണം. ജയിലിന്റെ ഫുഡ്ഫാക്ടറിയിൽ നിന്നും വിപണിയിലെത്തിക്കുന്ന ഓൺലൈൻ ബിരിയാണിയും ഫുഡ് ഔട്ട്ലെറ്റിലെ ബിരിയാണിയും ചപ്പാത്തിയും ചിക്കൻകറിയുമെല്ലാം നേരത്തേതന്നെ ജനപ്രിയമാണ്.

ETV BHARAT
THRISSUR
Last Updated : Dec 24, 2019, 7:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.