ETV Bharat / state

തല്ലിയവനെ തലോടുകയും തല്ലുകൊണ്ടവനെ തള്ളുകയും ചെയ്‌ത് മുഖ്യമന്ത്രി; തിരുവനന്തപുരത്ത് യൂത്ത് കോൾഗ്രസ് പ്രതിഷേധം

author img

By ETV Bharat Kerala Team

Published : Nov 25, 2023, 4:54 PM IST

Youth Congress Protest: യൂത്ത് കോണ്‍ഗ്രസിനെ മര്‍ദിച്ച് ഡിവൈഎഫ്‌ഐയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെതിരെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്.

Youth Congress protest updated  Youth Congress Protest Against CM  Youth Congress Protest  Black Flag Against Navakerala Sadas  Navakerala Sadas  DYFI Beat Youth Congress
Black Flag Against Navakerala Sadas; DYFI Beat Youth Congress
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മര്‍ദനമേറ്റ സംഭവം ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിയാതെ സംഘടിച്ചെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഇതേ തുടർന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. കല്യാശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്‍റെ പ്രത്യേക ബസിന് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകർ ചെയ്‌തത് 'ജീവൻ രക്ഷാ പ്രവർത്തനം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിച്ചാൽ ഇനിയും അക്രമണം തുടരണം എന്ന് പറയുന്നത് കലാപാഹ്വാനമാണെന്ന് വിഡി സതീശൻ ഇന്നലെ (നവംബര്‍ 24) വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഒരു നിമിഷം മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയന് യോഗ്യതയില്ല. ഇതേ ഭാഷ മുഖ്യമന്ത്രി ഇനിയും സ്വീകരിച്ചാൽ അതേ രീതിയിൽ തന്നെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു.

കരിങ്കൊടി പ്രതിഷേധം യുഡിഎഫ് ആഹ്വാനം ചെയ്‌തിരുന്നില്ല. എന്നിട്ടും കണ്ണൂരിൽ നിരവധി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. അതുകൊണ്ടാണ് പെട്ടെന്ന് കരിങ്കൊടി പ്രതിഷേധം നടന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.

മര്‍ദനത്തിന് പിന്നാലെയുണ്ടായ പ്രതികരണം ഇങ്ങനെ: പഴയങ്ങാടിയില്‍ അക്രമം നടത്തിയ സിപിഎമ്മുകാരെ മുഖ്യമന്ത്രി പ്രശംസിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരാളാണ് മുഖ്യമന്ത്രി എന്നതില്‍ കേരളം ലജ്ജിക്കുന്നു.

പിണറായി വിജയന് മാത്രമെ ഇങ്ങനെയൊരു ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആക്രമണമുണ്ടായതെന്നും ഇത്തരത്തില്‍ മര്‍ദിച്ചൊതുക്കാമെന്ന് കരുതരുതെന്നും വേണ്ടി വന്നാല്‍ ജനപ്രതിനിധികള്‍ തന്നെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

also read: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മര്‍ദനമേറ്റ സംഭവം ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിയാതെ സംഘടിച്ചെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഇതേ തുടർന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. കല്യാശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്‍റെ പ്രത്യേക ബസിന് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകർ ചെയ്‌തത് 'ജീവൻ രക്ഷാ പ്രവർത്തനം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിച്ചാൽ ഇനിയും അക്രമണം തുടരണം എന്ന് പറയുന്നത് കലാപാഹ്വാനമാണെന്ന് വിഡി സതീശൻ ഇന്നലെ (നവംബര്‍ 24) വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഒരു നിമിഷം മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയന് യോഗ്യതയില്ല. ഇതേ ഭാഷ മുഖ്യമന്ത്രി ഇനിയും സ്വീകരിച്ചാൽ അതേ രീതിയിൽ തന്നെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു.

കരിങ്കൊടി പ്രതിഷേധം യുഡിഎഫ് ആഹ്വാനം ചെയ്‌തിരുന്നില്ല. എന്നിട്ടും കണ്ണൂരിൽ നിരവധി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. അതുകൊണ്ടാണ് പെട്ടെന്ന് കരിങ്കൊടി പ്രതിഷേധം നടന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.

മര്‍ദനത്തിന് പിന്നാലെയുണ്ടായ പ്രതികരണം ഇങ്ങനെ: പഴയങ്ങാടിയില്‍ അക്രമം നടത്തിയ സിപിഎമ്മുകാരെ മുഖ്യമന്ത്രി പ്രശംസിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരാളാണ് മുഖ്യമന്ത്രി എന്നതില്‍ കേരളം ലജ്ജിക്കുന്നു.

പിണറായി വിജയന് മാത്രമെ ഇങ്ങനെയൊരു ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആക്രമണമുണ്ടായതെന്നും ഇത്തരത്തില്‍ മര്‍ദിച്ചൊതുക്കാമെന്ന് കരുതരുതെന്നും വേണ്ടി വന്നാല്‍ ജനപ്രതിനിധികള്‍ തന്നെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

also read: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.