ETV Bharat / state

ഉദയംപേരൂര്‍ കൊലക്കേസ്; പേയാട് തെളിവെടുപ്പ് നടത്തി

കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്‌തു

author img

By

Published : Dec 16, 2019, 3:56 PM IST

Updated : Dec 16, 2019, 4:35 PM IST

ഉദയംപേരൂര്‍ കൊലക്കേസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി തിരുവനന്തപുരം പേയാട് ഗ്രാന്‍റ് വില്ല udhayamperoor murder case thiruvananthapuram latest news
ഉദയംപേരൂര്‍ കൊലക്കേസ്

തിരുവനന്തപുരം: ഉദയംപേരൂരില്‍ യുവതിയെ കൊന്ന കേസില്‍ പ്രതികളെ പേയാട് ഗ്രാന്‍റ് വില്ലയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതിയും ഭര്‍ത്താവുമായ പ്രേംകുമാറിനെയും രണ്ടാം പ്രതി സുനിത ബേബിയെയുമാണ് തെളിവെടുപ്പിനായി പേയാടെത്തിച്ചത്.

രാവിലെ 10.30തോടെ ഉദയംപേരൂർ സി.ഐ ബാലന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പേയാടെത്തി. കൊല നടത്തിയ മുറിയിൽ ഫോറൻസിക് വിദഗ്‌ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്‌തു.

ഉദയംപേരൂര്‍ കൊലക്കേസ്; പേയാട് തെളിവെടുപ്പ് നടത്തി

ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അത് സ്ഥിരീകരിക്കാനാകുയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ബാലൻ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലും മടങ്ങും വഴി താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തും. വിദ്യയുടെ മൃതദേഹം ബുധനാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊല നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ ശസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

തിരുവനന്തപുരം: ഉദയംപേരൂരില്‍ യുവതിയെ കൊന്ന കേസില്‍ പ്രതികളെ പേയാട് ഗ്രാന്‍റ് വില്ലയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതിയും ഭര്‍ത്താവുമായ പ്രേംകുമാറിനെയും രണ്ടാം പ്രതി സുനിത ബേബിയെയുമാണ് തെളിവെടുപ്പിനായി പേയാടെത്തിച്ചത്.

രാവിലെ 10.30തോടെ ഉദയംപേരൂർ സി.ഐ ബാലന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പേയാടെത്തി. കൊല നടത്തിയ മുറിയിൽ ഫോറൻസിക് വിദഗ്‌ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്‌തു.

ഉദയംപേരൂര്‍ കൊലക്കേസ്; പേയാട് തെളിവെടുപ്പ് നടത്തി

ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അത് സ്ഥിരീകരിക്കാനാകുയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ബാലൻ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലും മടങ്ങും വഴി താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തും. വിദ്യയുടെ മൃതദേഹം ബുധനാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊല നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ ശസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Intro:ഉദയംപേരൂർ കൊല കേസിലെ പ്രതികളെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല നടത്തിയ പേയാടുള്ള വില്ലയിലാണ് തെളിവെടുപ്പ് നടത്തിയത്.


Body:കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യ വിദ്യയെ കൊന്ന കേസിലാണ് ഒന്നാം പ്രതിയും ഭർത്താവുമായ പ്രേംകുമാർ, രണ്ടാം പ്രതിസുനിത ബേബി എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്. കൊല നടന്ന പേയാട് ഗ്രാന്റ് വിലയിലെ വീട്ടിലാണ് പ്രതികളെ എത്തിച്ചത്. ഉദയംപേരൂർ സിഐ ബാലന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊച്ചിയിൽ നിന്ന് രാവിലെ 10.30 ഓടെ എത്തിച്ചത്. കൊല നടത്തിയ മുറിയിൽ ഫോറൻസിക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ച് ഇരുത്തി പോലീസ് ചോദ്യം ചെയ്തു. ചില തെളിവുകൾ ലഭിച്ചതായും ശാസ്ത്ര പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിതീകരിക്കാനാവൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബാലൻ വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈറ്റ്.

പ്രതികളെ മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലും മടങ്ങും വഴി താമസിച്ച ഹോട്ടൽ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. മരിച്ച വിദ്യയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താനുള്ള അനുമതി കഴിഞ്ഞദിവസം കോടതി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. ഈ ഉത്തരവ് അന്വേഷണസംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. ബുധനാഴ്ച മൃതദേഹത്തിലെ റീ പോസ്റ്റുമോർട്ടം നടത്തും. കൊലപാതകം നടന്ന മാസങ്ങൾ കഴിഞ്ഞതിനാൽ ശാസ്ത്രീയ വിവാദങ്ങളിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.


Conclusion:
Last Updated : Dec 16, 2019, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.