ETV Bharat / state

സ്‌പീക്കർക്ക് എതിരായ പ്രമേയം; അത്യപൂർവ്വ നീക്കത്തിന് പ്രതിപക്ഷം

സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടു വരുന്നത് അത്യപൂര്‍വമാണ്. പി.ശ്രീരാമകൃഷ്ണനെതിരെ അത്തരമൊരു നീക്കത്തിനാണ് മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് തയ്യാറെടുക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നും അതുവഴി സ്‌പീക്കര്‍ പദവി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

author img

By

Published : Jul 13, 2020, 5:53 PM IST

സ്‌പീക്കർക്ക് എതിരെ പ്രമേയം  യുഡിഎഫ് അവിശ്വാസപ്രമേയം  സപീക്കർ പി.ശ്രീരാമകൃഷ്ണൻ  യുഡിഎഫ് വാർത്ത  avishwasa pramayam  speaker p sreeramakrishnan  udf motion of no confidence  udf against speaker
സ്‌പീക്കർക്ക് എതിരായ പ്രമേയം; അത്യപൂർവ്വ നീക്കത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറും ആരോപണ വിധേയമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. സർക്കാരിന് എതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്ക് എതിരെ പ്രമേയവും കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടു വരുന്നത് അത്യപൂര്‍വമാണ്. കേസിലെ മൂന്നാം പ്രതിയായ സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നും അതുവഴി സ്‌പീക്കര്‍ പദവി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

2004ല്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെതിരെ അന്നത്തെ സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നീക്കം ചെയ്യല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കർക്ക് എതിരെ ഇത്തരത്തിലുള്ള പ്രമേയം വീണ്ടും കൊണ്ടു വരുന്നത്. ഭരണ ഘടനയുടെ 179(സി) അനുച്ഛേദം അനുസരിച്ചാണ് സ്പീക്കര്‍ക്കെതിരായ പതിപക്ഷത്തിന്‍റെ നീക്കം ചെയ്യല്‍ പ്രമേയം. സ്‌പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്. നോട്ടീസ് സ്പീക്കര്‍ പരിഗണിക്കുമ്പോള്‍ സഭയില്‍ ഹാജരായിട്ടുള്ള 20 അംഗങ്ങള്‍ പിന്താങ്ങണം. നോട്ടീസ് സഭ പരിഗണിച്ച ശേഷം പത്ത് ദിവസത്തിനുള്ളില്‍ ചർച്ചയ്ക്ക് എടുക്കണമെന്നാണ് ചട്ടം.

സാധാരണ ഗതിയില്‍ പരിഗണിക്കുന്ന അന്നു തന്നെ പ്രമേയം ചർച്ചയ്ക്ക് എടുക്കാറാണ് പതിവ്. പ്രമേയം ചര്‍ച്ചയ്‌ക്ക് എടുക്കുമ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കാറില്ല. ഡെപ്യൂട്ടി സ്‌പീക്കറായിരിക്കും ആ സമയത്ത് സഭ നിയന്ത്രിക്കുക. സ്‌പീക്കര്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നിറങ്ങി ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരിക്കും. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് തൊട്ടടുത്താണ് ഡെപ്യൂട്ടി സ്‌പീക്കറുടെ സ്ഥാനം. പ്രമേയം പാസാകണമെങ്കില്‍ സഭയുടെ മൊത്തം അംഗങ്ങളില്‍ പകുതിയിലധികം അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ പ്രമേയം പാസാകാന്‍ 70 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

നിയമസഭയില്‍ പ്രതിപക്ഷത്തിന് 45 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പല തവണ പ്രമേയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രമേയം പാസായ ചരിത്രമില്ല. ഈ പ്രമേയത്തിനും ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാകാനാണ് വിധിയെങ്കിലും രാഷ്ട്രീയ യുദ്ധത്തിലെ നേട്ടത്തിലാകും യുഡിഎഫിന്‍റെ നോട്ടം.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറും ആരോപണ വിധേയമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. സർക്കാരിന് എതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്ക് എതിരെ പ്രമേയവും കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടു വരുന്നത് അത്യപൂര്‍വമാണ്. കേസിലെ മൂന്നാം പ്രതിയായ സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നും അതുവഴി സ്‌പീക്കര്‍ പദവി ശ്രീരാമകൃഷ്ണന്‍ കളങ്കപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

2004ല്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെതിരെ അന്നത്തെ സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നീക്കം ചെയ്യല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കർക്ക് എതിരെ ഇത്തരത്തിലുള്ള പ്രമേയം വീണ്ടും കൊണ്ടു വരുന്നത്. ഭരണ ഘടനയുടെ 179(സി) അനുച്ഛേദം അനുസരിച്ചാണ് സ്പീക്കര്‍ക്കെതിരായ പതിപക്ഷത്തിന്‍റെ നീക്കം ചെയ്യല്‍ പ്രമേയം. സ്‌പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്. നോട്ടീസ് സ്പീക്കര്‍ പരിഗണിക്കുമ്പോള്‍ സഭയില്‍ ഹാജരായിട്ടുള്ള 20 അംഗങ്ങള്‍ പിന്താങ്ങണം. നോട്ടീസ് സഭ പരിഗണിച്ച ശേഷം പത്ത് ദിവസത്തിനുള്ളില്‍ ചർച്ചയ്ക്ക് എടുക്കണമെന്നാണ് ചട്ടം.

സാധാരണ ഗതിയില്‍ പരിഗണിക്കുന്ന അന്നു തന്നെ പ്രമേയം ചർച്ചയ്ക്ക് എടുക്കാറാണ് പതിവ്. പ്രമേയം ചര്‍ച്ചയ്‌ക്ക് എടുക്കുമ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കാറില്ല. ഡെപ്യൂട്ടി സ്‌പീക്കറായിരിക്കും ആ സമയത്ത് സഭ നിയന്ത്രിക്കുക. സ്‌പീക്കര്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നിറങ്ങി ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരിക്കും. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് തൊട്ടടുത്താണ് ഡെപ്യൂട്ടി സ്‌പീക്കറുടെ സ്ഥാനം. പ്രമേയം പാസാകണമെങ്കില്‍ സഭയുടെ മൊത്തം അംഗങ്ങളില്‍ പകുതിയിലധികം അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ പ്രമേയം പാസാകാന്‍ 70 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

നിയമസഭയില്‍ പ്രതിപക്ഷത്തിന് 45 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പല തവണ പ്രമേയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രമേയം പാസായ ചരിത്രമില്ല. ഈ പ്രമേയത്തിനും ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാകാനാണ് വിധിയെങ്കിലും രാഷ്ട്രീയ യുദ്ധത്തിലെ നേട്ടത്തിലാകും യുഡിഎഫിന്‍റെ നോട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.