ETV Bharat / state

രാഹുൽ ഗാന്ധിയുടെ വായടച്ചതുകൊണ്ട് മതിയാകില്ല, ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ട് : ടി പത്മനാഭൻ

രാഹുൽ ഗാന്ധിയെ അനുകൂലിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

author img

By

Published : Mar 25, 2023, 3:46 PM IST

short story writer T Padmanabhan  rahul gandhi disqualified  rahul gandhi disqualification  T Padmanabhan  T Padmanabhan about rahul gandhi  ടി പത്മനാഭൻ  എഴുത്തുകാരൻ ടി പത്മനാഭൻ  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ടി പത്മനാഭൻ  തലേക്കുന്നിൽ ബഷീർ പുരസ്‌കാരം  ശശി തരൂർ  രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ടി പത്മനാഭൻ
ടി പത്മനാഭൻ
ടി പത്മനാഭൻ സംസാരിക്കുന്നു

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയെ അപലപിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ വായടച്ചതുകൊണ്ട് മതിയാകില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ടെന്നും ടി പത്മനാഭൻ പറഞ്ഞു. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം ശശി തരൂർ എം പിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് ടി പത്മനാഭൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചത്.

രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാൽ നമുക്ക് തോന്നും അവർ ഡൽഹിയിൽ ശാശ്വതമായി വാഴുമെന്ന്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണ്. രാജ്യം ദുരന്തത്തെ നേരിടുകയാണ്. ചരിത്രം ആവർത്തിക്കും. രാഹുൽ ഗാന്ധിയുടെ വായടച്ചത് കൊണ്ട് മാത്രം മതിയാവില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ട്. ആ പ്രകാശത്തിനായി കാത്തിരിക്കുക, പ്രവർത്തിക്കുകയെന്നും ടി പത്മനാഭൻ പറഞ്ഞു.

രാഷ്ട്രീയം ഭിക്ഷാംദേഹികളുടെ താവളമാകാൻ അനുവദിച്ചുകൂടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. 'മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടര്‍ന്നാണ് നടപടി.

കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലാണെന്ന് നടപടിയില്‍ പറയുന്നു. 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് നടപടിയ്‌ക്ക് ആധാരമായ പരാമർശം. 'നീരവ് മോദിയോ, ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ബിജെപി നേതാവും സൂറത്ത് വെസ്റ്റ് എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതിയുടെ വിധി. രാഹുൽ ഗാന്ധിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി റെക്കോഡ് ചെയ്‌തിരുന്നു. ഈ വീഡിയോയുടെ സിഡിയും പെൻഡ്രൈവും പരിശോധിച്ചാണ് കോടതി രാഹുലിനെതിരായ ആരോപണം നിലനിൽക്കുന്നതെന്ന് കണ്ടെത്തിയത്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ട് വർഷം തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് രാഹുലിന് വിധിച്ചത്.

അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് സൂറത്ത് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളുടെ പരമാവധി ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കോടതി വിധിച്ചത്.

Also read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;300 പേര്‍ക്കെതിരെ കേസ്

മേല്‍ക്കോടതി ഇടപെടലിന് മുന്‍പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലടക്കം പ്രതിഷേധങ്ങൾ ഉയരുകയാണ്. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്നലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിയ രാജഭവൻ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

ടി പത്മനാഭൻ സംസാരിക്കുന്നു

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയെ അപലപിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ വായടച്ചതുകൊണ്ട് മതിയാകില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ടെന്നും ടി പത്മനാഭൻ പറഞ്ഞു. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം ശശി തരൂർ എം പിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് ടി പത്മനാഭൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചത്.

രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാൽ നമുക്ക് തോന്നും അവർ ഡൽഹിയിൽ ശാശ്വതമായി വാഴുമെന്ന്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണ്. രാജ്യം ദുരന്തത്തെ നേരിടുകയാണ്. ചരിത്രം ആവർത്തിക്കും. രാഹുൽ ഗാന്ധിയുടെ വായടച്ചത് കൊണ്ട് മാത്രം മതിയാവില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ട്. ആ പ്രകാശത്തിനായി കാത്തിരിക്കുക, പ്രവർത്തിക്കുകയെന്നും ടി പത്മനാഭൻ പറഞ്ഞു.

രാഷ്ട്രീയം ഭിക്ഷാംദേഹികളുടെ താവളമാകാൻ അനുവദിച്ചുകൂടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. 'മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടര്‍ന്നാണ് നടപടി.

കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലാണെന്ന് നടപടിയില്‍ പറയുന്നു. 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് നടപടിയ്‌ക്ക് ആധാരമായ പരാമർശം. 'നീരവ് മോദിയോ, ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ബിജെപി നേതാവും സൂറത്ത് വെസ്റ്റ് എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതിയുടെ വിധി. രാഹുൽ ഗാന്ധിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി റെക്കോഡ് ചെയ്‌തിരുന്നു. ഈ വീഡിയോയുടെ സിഡിയും പെൻഡ്രൈവും പരിശോധിച്ചാണ് കോടതി രാഹുലിനെതിരായ ആരോപണം നിലനിൽക്കുന്നതെന്ന് കണ്ടെത്തിയത്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ട് വർഷം തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് രാഹുലിന് വിധിച്ചത്.

അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് സൂറത്ത് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളുടെ പരമാവധി ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കോടതി വിധിച്ചത്.

Also read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;300 പേര്‍ക്കെതിരെ കേസ്

മേല്‍ക്കോടതി ഇടപെടലിന് മുന്‍പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലടക്കം പ്രതിഷേധങ്ങൾ ഉയരുകയാണ്. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്നലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിയ രാജഭവൻ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.