ETV Bharat / state

ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡ്: നിര്‍മാണത്തില്‍ അപാകത, വീണ്ടും കുഴി രൂപപ്പെട്ടു

author img

By

Published : May 20, 2022, 6:27 PM IST

വിമര്‍ശനത്തിന് പിന്നാലെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അടിയന്തരമായി കുഴി രൂപപ്പെട്ട ഭാഗം അടച്ച് റീടാർ ചെയ്‌തു.

Shankhumukham Airport road damage  Kerala road fund board  Allegation against minister muhammed riyas  Shankhumukham road corruption case  ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ്‌ കുഴി  കെആര്‍എഫ്‌ബി അഴിമതി തിരുവനന്തപുരം  ശംഖമുഖം റോഡ്‌ അഴിമതി കേസ്‌
ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിൽ വീണ്ടും കുഴി, കാരണം ഡ്രില്ലിംഗന്‍റെ സമ്മദമെന്ന് വിശദീകരിച്ച് കെആര്‍എഫ്‌ബി

തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നവീകരിച്ച ശംഖുമുഖം എയർപോർട്ട് റോഡിൽ വീണ്ടും കുഴി രൂപപ്പെട്ടു. മൂന്ന്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച റോഡ് കഴിഞ്ഞ മാർച്ച് 15നാണ് മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി റോഡ് ഗതാഗതത്തിനായി തുറന്നത്.

വെറും രണ്ട് മാസം പിന്നിടുമ്പോഴാണ് റോഡിൻ്റെ മധ്യഭാഗത്തായി കുഴി കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അടിയന്തരമായി കുഴി രൂപപ്പെട്ട ഭാഗം അടച്ച് റീടാർ ചെയ്‌തു. റോഡിൻ്റെ ഒരു ഭാഗത്ത് ചെറിയ ചെരിവും രൂപപ്പെട്ടിട്ടുണ്ട്. ഡയഫ്രം വാളും റോഡ് നവീകരണവുമുൾപ്പടെ പന്ത്രണ്ട് കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിൽ വീണ്ടും കുഴി, കാരണം ഡ്രില്ലിംഗന്‍റെ സമ്മദമെന്ന് വിശദീകരിച്ച് കെആര്‍എഫ്‌ബി
ഡയഫ്രം വാളിനെ മണ്ണിലേക്ക് വലിച്ചു നിർത്തുന്നതിന് ആറ്‌ മീറ്റർ താഴ്‌ചയിൽ ആങ്കറിങ് ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നടക്കുന്ന ഡ്രില്ലിംഗിൻ്റെ സമ്മർദം കാരണമാണ് റോഡിൽ കുഴി രൂപപ്പെട്ടതെന്നാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം റോഡ് നവീകരിക്കുന്ന കരാറുകാർക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡയഫ്രം വാളിൻ്റെ പണി പൂർത്തിയാക്കിയ ശേഷമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടർ പ്രവർത്തനങ്ങൾക്കായി റോഡ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയത്.

ഒന്നാം ലെയർ ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ആങ്കറിങ്, ഡ്രെയിനേജ്, മീഡിയനുകൾ, തെരുവ് വിളക്കുകൾ തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാം ലെയർ ടാറിങ് ആരംഭിക്കൂ. ഇപ്പോള്‍ റോഡിനിരുവശത്തുമുള്ള ഓടകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം നിർമാണ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.

ശംഖുമുഖം ബീച്ചിൽ 2018, 19, 20 വർഷങ്ങളിലുണ്ടായ വേലിയേറ്റമാണ് മനോഹരമായ ബീച്ചിനെ അടിമുടി തകർത്തത്. 2020ൽ ആരംഭിച്ച നവീകരണം കഴിഞ്ഞ വർഷം ഡിസംബറിലാണ് പുനഃരാരംഭിച്ചത്. എന്നാൽ ഇപ്പോള്‍ കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷമായാൽ എന്ത്‌ ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നവീകരിച്ച ശംഖുമുഖം എയർപോർട്ട് റോഡിൽ വീണ്ടും കുഴി രൂപപ്പെട്ടു. മൂന്ന്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച റോഡ് കഴിഞ്ഞ മാർച്ച് 15നാണ് മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി റോഡ് ഗതാഗതത്തിനായി തുറന്നത്.

വെറും രണ്ട് മാസം പിന്നിടുമ്പോഴാണ് റോഡിൻ്റെ മധ്യഭാഗത്തായി കുഴി കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അടിയന്തരമായി കുഴി രൂപപ്പെട്ട ഭാഗം അടച്ച് റീടാർ ചെയ്‌തു. റോഡിൻ്റെ ഒരു ഭാഗത്ത് ചെറിയ ചെരിവും രൂപപ്പെട്ടിട്ടുണ്ട്. ഡയഫ്രം വാളും റോഡ് നവീകരണവുമുൾപ്പടെ പന്ത്രണ്ട് കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിൽ വീണ്ടും കുഴി, കാരണം ഡ്രില്ലിംഗന്‍റെ സമ്മദമെന്ന് വിശദീകരിച്ച് കെആര്‍എഫ്‌ബി
ഡയഫ്രം വാളിനെ മണ്ണിലേക്ക് വലിച്ചു നിർത്തുന്നതിന് ആറ്‌ മീറ്റർ താഴ്‌ചയിൽ ആങ്കറിങ് ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നടക്കുന്ന ഡ്രില്ലിംഗിൻ്റെ സമ്മർദം കാരണമാണ് റോഡിൽ കുഴി രൂപപ്പെട്ടതെന്നാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം റോഡ് നവീകരിക്കുന്ന കരാറുകാർക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡയഫ്രം വാളിൻ്റെ പണി പൂർത്തിയാക്കിയ ശേഷമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടർ പ്രവർത്തനങ്ങൾക്കായി റോഡ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയത്.

ഒന്നാം ലെയർ ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ആങ്കറിങ്, ഡ്രെയിനേജ്, മീഡിയനുകൾ, തെരുവ് വിളക്കുകൾ തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാം ലെയർ ടാറിങ് ആരംഭിക്കൂ. ഇപ്പോള്‍ റോഡിനിരുവശത്തുമുള്ള ഓടകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം നിർമാണ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.

ശംഖുമുഖം ബീച്ചിൽ 2018, 19, 20 വർഷങ്ങളിലുണ്ടായ വേലിയേറ്റമാണ് മനോഹരമായ ബീച്ചിനെ അടിമുടി തകർത്തത്. 2020ൽ ആരംഭിച്ച നവീകരണം കഴിഞ്ഞ വർഷം ഡിസംബറിലാണ് പുനഃരാരംഭിച്ചത്. എന്നാൽ ഇപ്പോള്‍ കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷമായാൽ എന്ത്‌ ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.